രാജസ്ഥാനിൽ വസുന്ധരയ്ക്കെതിരേ മാനവേന്ദ്ര സിംഗ്
രാജസ്ഥാനിൽ വസുന്ധരയ്ക്കെതിരേ  മാനവേന്ദ്ര സിംഗ്
Sunday, November 18, 2018 2:25 AM IST
ന്യൂഡൽഹി: ബിജെപി വിട്ടു കോണ്‍ഗ്രസിലെത്തിയ മുൻ എംപിയും മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്‍റെ മകനുമായ മാനവേന്ദ്ര സിംഗ് രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരേ മത്സരിക്കും. ഝൽരാപഠാനിൽ ആണ് അങ്കം. 2003 മൂതൽ വസുന്ധര രാജ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മണ്ഡലമാണ് ഝൽരാപഠാൻ.

മാനവേന്ദ്ര സിംഗിനെ നിർത്തിയതോടെ മുഖ്യമന്ത്രിയെ സ്വന്തം മണ്ഡലത്തിൽ നേരിടാനുള്ള തന്‍റേടമുണ്ടെന്ന സന്ദേശമാണ് കോണ്‍ഗ്രസ് രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ മുന്നോട്ടു വയ്ക്കുന്നത്.


വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറാണെന്നു പറഞ്ഞ മാനവേന്ദ്ര സിംഗ് രജപുത്ര നേതാവായ പിതാവ് ജസ്വന്ത് സിംഗിനോട് ബിജെപി കാണിച്ച അവഗണനയ്ക്കും അപമാനത്തിനും പകരം ചോദിക്കുമെന്നു പ്രഖ്യാപിച്ചു. സീറ്റ് നൽകുക വഴി രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും തന്നെ ആദരിച്ചിരിക്കുകയാണെ ന്നു സിംഗ് പറഞ്ഞു. മറ്റൊരു മുഖം തനിക്കെതിരേ പകരം വെക്കാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് മാനവേന്ദ്ര സിംഗിനെ നിർത്തിയതെന്നാണ് വസുന്ധര പ്രതികരിച്ചത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.