ടി.എം. കൃഷ്ണയുടെ പരിപാടി ഡൽഹി സർക്കാർ നടത്തി
ടി.എം. കൃഷ്ണയുടെ പരിപാടി ഡൽഹി സർക്കാർ നടത്തി
Monday, November 19, 2018 12:43 AM IST
ന്യൂഡൽഹി: സംഘപരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന് എയർപോർട്ട് അഥോറിറ്റി റദ്ദാക്കിയ സംഗീതജ്ഞൻ ടി.എം. കൃഷ്ണയുടെ സംഗീത പരിപാടി ഡൽഹി സർക്കാർ ഏറ്റെടുത്തു നടത്തി. ‘ആവാം കി ആസാദ്’ എന്നു പേരിട്ട സംഗീത നിശ ആസ്വദിക്കാൻ ആയിരക്കണക്കിന് ആളുകളെത്തി.

സൗത്ത് ഡൽഹിയിലെ സാകേതിലുള്ള ഗാർഡൻ ഓഫ് ഫൈവ് സെൻസസിൽ നടത്തിയ പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ പങ്കെടുത്തു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ജീവവായുവാണെന്ന് കേജരിവാൾ അഭിപ്രായപ്പെട്ടു. ഇത്രയും ജനങ്ങൾ എത്തിയത് ജനാധിപത്യത്തിന്‍റെ വിജയമാണെന്നും തനിക്കുള്ള പ്രചോദനമാണെന്നും ടി.എം. കൃഷ്ണ പറഞ്ഞു.

എയർപോട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും സംസ്കാരിക സംഘടനയായ സ്പിക് മാകെയും സംയുക്തമായി ചേർന്നാണ് രണ്ടു ദിവസത്തെ ഡാൻസ് ആൻഡ് മ്യൂസിക് ഇൻ ദി പാർക്ക് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നത്. നവംബർ 17നും 18നും ഡൽഹിയിലെ നെഹ്റു പാർക്കിൽ നടത്താനിരുന്ന പരിപാടിയിൽ കർണാടക സംഗീതജ്ഞനായ ടി.എം. കൃഷ്ണയുടെ കച്ചേരിയും ഉൾപ്പെടുത്തി.


എന്നാൽ, അർബൻ നക്സലെന്നും മതഭ്രാന്തനെന്നും അധിക്ഷേപിച്ച് ഗായകനെതിരേ സംഘപരിവാർ സംഘടനകൾ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയപ്പോൾ പരിപാടി മാറ്റിവയ്ക്കുകയാണെന്നു എയർപോർട്ട് അഥോറിറ്റി അറിയിക്കുകയായിരുന്നു. ആം ആദ്മി പാർട്ടി സർക്കാരിനു പുറമേഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയനും ടി.എം. കൃഷ്ണയ്ക്ക് വേദിയൊരുക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.