ഉരുണ്ടുകളിച്ച് കേന്ദ്രം; റഫാൽ വിധിയിൽ തിരുത്തു വേണമെന്ന് അപേക്ഷ
ഉരുണ്ടുകളിച്ച് കേന്ദ്രം;  റഫാൽ വിധിയിൽ തിരുത്തു വേണമെന്ന് അപേക്ഷ
Sunday, December 16, 2018 1:13 AM IST
ന്യൂഡൽഹി: റഫാൽ വിധിയിൽ കടന്നുകൂടിയ പിഴവ് തിരുത്തണമെന്ന അപേക്ഷയുമായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. റഫാൽ കേസിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി പ്രസ്താവിച്ച വിധിയിൽ സിഎജി റിപ്പോർട്ട് പാർലമെന്‍റിൽ വച്ചുവെന്നും പിഎസി പരിശോധിച്ചു എന്നും പരാമർശമുണ്ട്. വിധിയുടെ 25-ാമത്തെ ഖണ്ഡികയിലാണ് ഈ പരാമർശമുള്ളത്.

വിധി വന്നതിനു തൊട്ടുപിന്നാലെ പ്രതിപക്ഷം സർക്കാർ നുണ പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണം ഉയർത്തി ശക്തമായി രംഗത്തെത്തി. പ്രസ്തുത റിപ്പോർട്ടിനെക്കുറിച്ച് ചോദിക്കാൻ പിഎസി സിഎജിയേയും അറ്റോർണി ജനറലിനെയും വിളിച്ചു വരുത്തണമെന്ന് പിഎസി ചെയർമാനും കോണ്‍ഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടു. ഇതിനിടെയാണു വിധിയിൽ വന്ന പിഴവ് തിരുത്തണം എന്നാവശ്യപ്പെട്ട് സർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്.

യുദ്ധം മുറുകുന്നു

റഫാൽ കേസിൽ അന്വേഷണം സുപ്രീംകോടതി തള്ളിയിട്ടും വിവാദ ഇടപാടിൽ പ്രതിപക്ഷം യുദ്ധം തുടരുകയാണ്. സുപ്രീംകോടതി വിധിയിൽ പരാമർശിച്ചിരിക്കുന്നത് പോലെ റഫാൽ ഇടപാട് സംബന്ധിച്ച റിപ്പോർട്ട് കണ്‍ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറലിനു മുന്നിലോ പാർലമെന്‍റ് അക്കൗണ്ട്സ് കമ്മിറ്റിക്കു മുന്നിലോ എത്തിയിട്ടില്ല എന്നതിലാണ് പ്രതിപക്ഷം ശക്തമായി കേന്ദ്രസർക്കാരിനെതിരേ ആഞ്ഞടിക്കുന്നത്.

പിഎസി ചെയർമാൻ കൂടിയായ കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ സർക്കാർ സുപ്രീംകോടതിയെ നുണപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചു. പിഎസി അംഗങ്ങൾ എല്ലാവരോടും അറ്റോർണി ജനറലിനെയും സിഎജിയെയും വിളിച്ച് വരുത്തി പാർലമെന്‍റിൽ റഫാൽ സംബന്ധിച്ച റിപ്പോർട്ട് വച്ചിട്ടുണ്ടോ എന്നു ചോദിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഖാർഗെ പറഞ്ഞു.

തെറ്റിദ്ധരിപ്പിച്ചു

റഫാൽ ഇടപാടിൽ സിഎജി റിപ്പോർട്ട് പാർലമെന്‍റിൽ വച്ചിട്ടുണ്ടെന്നും പിഎസി ഇതിൽ അന്വേഷണം നടത്തിയിട്ടുണ്ടെന്നും അസത്യം പറഞ്ഞ് സർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സർക്കാർ ഇക്കാര്യത്തിൽ മാപ്പു പറയണമെന്ന് ഖാർഗെ പറഞ്ഞു. റിപ്പോർട്ട് പൊതുസ്ഥലത്ത് പരസ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കിൽ റിപ്പോർട്ട് എവിടെ എന്നും ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നും ഖാർഗെ ചോദിച്ചു. റിപ്പോർട്ട് വച്ചത് ഫ്രാൻസിലെ പാർലമെന്‍റിലാണോ എന്നായിരുന്നു ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചോദിച്ചത്.


കോണ്‍ഗ്രസ് സുപ്രീംകോടതിയെ ബഹുമാനിക്കുന്നു. എന്നാൽ, കോടതി ഒരു അന്വേഷണ ഏജൻസിയല്ല. പാർലമെന്‍ററി സംയുക്ത സമിതിക്കു മാത്രമാണ് റഫാൽ ഇടപാടിൽ ആരോപിക്കപ്പെട്ട അഴിമതി അന്വേഷിക്കാൻ കഴിയുന്നത്. അതിനാൽ തന്നെ പിഎസി സിഎജിയെയും അറ്റോർണി ജനറലിനെയും വിളിച്ചു വരുത്തി സുപ്രീംകോടതി വിധിയിൽ പരാമർശിക്കപ്പെട്ട റിപ്പോർട്ട് എപ്പോഴാണ് പാർലമെന്‍റിൽ വച്ചതെന്ന് ചോദിക്കണമെന്നു ഖാർഗെ പറഞ്ഞു. തെറ്റായ വിവരങ്ങൾ നൽകി സുപ്രീംകോടതിയിൽ നിന്നും ക്ലീൻ ചിറ്റ് നേടിയെടുക്കുന്നത് ശരിയല്ല.

കോണ്‍ഗ്രസിന്‍റെ ആവശ്യങ്ങളെ പിന്തുണച്ച് എൻസിപി അധ്യക്ഷൻ ശരത് പവാറും രംഗത്തെത്തി. സർക്കാർ നൽകിയ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. എന്നാൽ, പ്രസ്തുത വിധിയിൽ പരാമർശിക്കുന്ന റിപ്പോർട്ട് സിഎജി പഠിക്കുകയോ പിഎസി ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പവാർ പറഞ്ഞു.

സുപ്രീംകോടതി വിധിയിൽ പരാമർശിക്കുന്ന റിപ്പോർട്ടിനെക്കുറിച്ചു ചോദിച്ചപ്പോൾ അക്കാര്യത്തിൽ തങ്ങൾ മറുപടി പറയേണ്ടതില്ലെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചത്. അഭിഭാഷകർ വിധിപ്പകർപ്പ് പരിശോധിച്ചു വേണ്ടത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാകരണപ്പിഴവെന്നു കോടതിയോടു സർക്കാർ

സുപ്രീംകോടതി വിധിയിലെ 25-ാമത്തെ ഖണ്ഡികയിലെ രണ്ടു വരികളിൽ തിരുത്ത് വേണമെന്നാണു കേന്ദ്രസർക്കാർ അപേക്ഷിച്ചിരിക്കുന്നത്. ഒരുപക്ഷേ, സർക്കാർ സീൽ ചെയ്തു കവറിൽ സുപ്രീംകോടതിക്കു കൈമാറിയ രേഖയിലെ രണ്ടു വാചകങ്ങളിലായിരിക്കും പിഴവ് പറ്റിയിരിക്കുക എന്നാണു സർക്കാർ നൽകിയ അപേക്ഷയിൽ വിശദീകരിക്കുന്നത്. അതിൻമേൽ കോടതി നടത്തിയ നിരീക്ഷണങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. അതിനാലാണ് വിധിയിൽ തിരുത്തു വേണമെന്ന് അപേക്ഷിക്കുന്നത്.

സർക്കാർ കോടതിയിൽ സമർപ്പിച്ച രേഖയിൽ ഭാവി ഭൂതകാലത്തിൽ അവതരിപ്പിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും വിശദീകരിക്കുന്നു. ഇംഗ്ലീഷിൽ "ഈസ്’ എന്നുപയോഗിക്കേണ്ടിടത്ത് "ഹാസ് ബീൻ’ കടന്നുകൂടിയതിനാലുമാണ് സിഎജി റിപ്പോർട്ട് പാർലമെന്‍റിൽ വച്ചുവെന്നും പിഎസി പരിശോധിച്ചുവെന്നും വ്യാഖ്യാനിക്കപ്പെട്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ഈ വ്യാകരണപ്പിഴവുകൾ തിരുത്തണമെന്നാണ് സർക്കാർ നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.