പാർലമെന്‍റിൽ റഫാൽ‍ യുദ്ധം
പാർലമെന്‍റിൽ റഫാൽ‍ യുദ്ധം
Tuesday, December 18, 2018 1:07 AM IST
ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിനെച്ചൊല്ലി പാർലമെന്‍റിൽ ഭരണ- പ്രതിപക്ഷങ്ങൾ നേർക്കുനേർ നടത്തുന്ന പോര് കടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിക്കെതിരേ ബിജെപിയും ലോക്സഭയിലും കേന്ദ്ര നിയമമന്ത്രിക്കെതിരേ കോണ്‍ഗ്രസും സിപിഐയും രാജ്യസഭയിലും അവകാശലംഘന നോട്ടീസ് നൽകി. റഫാൽ പ്രശ്നത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നലെ വീണ്ടും സ്തംഭിച്ചു.

റഫാൽ കേസിൽ സുപ്രീംകോടതിയിൽ തെറ്റായ വിവരം സത്യവാങ്മൂലം എഴുതി നൽകിയെന്ന് ആരോപിച്ചാണ് പ്രധാനമന്ത്രിക്കെതിരേ കെ.സി. വേണുഗോപാൽ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകിയത്. റഫാൽ വിഷയത്തിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെന്‍റിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് ബിജെപിയിലെ അനുരാഗ് ഠാക്കൂറാണ് അവകാശലംഘന നോട്ടീസ് നൽകിയത്.

സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിനു പുറമേ പാർലമെന്‍റിനെയും പാർലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയെയും അവഹേളിച്ചിരിക്കുകയാണെന്നു മോദിക്കെതിരേ നൽകിയ അവകാശലംഘന നോട്ടീസിൽ വേണുഗോപാൽ പറഞ്ഞു. പാർലമെന്‍റിൽ വയ്ക്കാത്ത സിഎജി റിപ്പോർട്ട് പിഎസിയുടെ പക്കൽ ലഭ്യമാണെന്ന കേന്ദ്രസർക്കാരിന്‍റെ കോടതിയിലെ സത്യവാങ്മൂലം പാർലമെന്‍റിന്‍റെ അവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയിൽ തെറ്റായ സത്യവാങ്മൂലം നൽകിയ കേന്ദ്രസർക്കാരിനെതിരെയും മുഖ്യ ഉത്തരവാദിയായ നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെയും രാജ്യസഭയിൽ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദാണ് അവകാശലംഘന നോട്ടീസ് നൽകിയത്. സിപിഐയിലെ ബിനോയ് വിശ്വം അടക്കമുള്ളവരും നിയമമന്ത്രിക്കെതിരേ സമാനമായ നോട്ടീസ് നൽകി. റഫാൽ ഇടപാടിനെക്കുറിച്ച് അന്വേഷണം വേണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളിയതും കോടതിവിധിയിൽ ഉണ്ടായ വസ്തുതാപരമായ പിഴവും മുതലെടുത്താണു ബിജെപിയും കോണ്‍ഗ്രസും രാഷ്‌ട്രീയ ഏറ്റുമുട്ടലിനു മൂർച്ച കൂട്ടിയത്.


റഫാൽ വിവാദം പാർലമെന്‍റിൽ ഇടിച്ചിറങ്ങിയതോടെ രാജ്യസഭ പൂർണമായും സ്തംഭിച്ചു. ലോക്സഭ ഇന്നലെ മൂന്നു തവണ നിർത്തിവച്ചു. രാജ്യസഭ സമ്മേളിച്ചയുടൻ പ്രതിപക്ഷം റഫാൽ പ്രശ്നവും തമിഴ് എംപിമാർ കാവേരി പ്രശ്നവും ഉയർത്തിയതോടെ നടപടികളിലേക്കു കടക്കാതെ ചെയർമാൻ വെങ്കയ്യ നായിഡു സഭ നിർത്തിവച്ചു. ഉച്ചയ്ക്ക് 12നു വീണ്ടും ചേർന്നയുടൻ പ്രതിപക്ഷം ജെപിസി ആവശ്യവും അവകാശലംഘന നോട്ടീസും ഉന്നയിച്ചു. വൈകാതെതന്നെ ഇന്നു ചേരുന്നതിനായി പിരിയുകയാണെന്ന് നായിഡു അറിയിച്ചതോടെ തുടർച്ചയായ അഞ്ചാം ദിവസവും രാജ്യസഭ പൂർണമായി സ്തംഭിച്ചു. ലോക്സഭയിൽ ബഹളം മൂലം മൂന്നു തവണ നിർത്തിവച്ച ശേഷം വൈകുന്നേരം മൂന്നരയോടെയാണ് സഭ പിരിഞ്ഞത്.

59,000 കോടിയുടെ റഫാൽ വിമാന ഇടപാടിൽ വലിയ അഴിമതിയുണ്ടെന്നും സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കി. സുപ്രീംകോടതി തള്ളിയിട്ടും കോണ്‍ഗ്രസ് പാർട്ടി ബോധപൂർവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ തിരിച്ചടിച്ചു. രാജ്യത്തെ"പ്രഥമ കുടുംബം’ സുപ്രീംകോടതി ഉത്തരവ് കേൾക്കുന്നില്ലെന്നും അവർ പരിഹസിച്ചു.

നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് കഴിഞ്ഞ ജൂലൈ 20ന് ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ നടത്തിയ പരാമർശം സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് അനുരാഗ് ഠാക്കൂറിന്‍റെ നോട്ടീസ്. രാഹുൽ ക്ഷമ പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഇതേസമയം, സുപ്രീംകോടതി വിധിയിലുണ്ടായ വസ്തുതാപരമായ പിഴവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ തന്നെ നൽകിയ ഹർജി ഇനി അടുത്ത വർഷമാദ്യമേ പരിഗണിക്കൂ. ക്രിസ്മസ് അവധിക്ക് പിരിഞ്ഞ സുപ്രീംകോടതി ഇനി ജനുവരി ഒന്നിനാണ് തുറക്കുക.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.