കാർഷികകടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് രാഹുൽ
കാർഷികകടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് രാഹുൽ
Wednesday, December 19, 2018 12:58 AM IST
ന്യൂഡൽഹി: എല്ലാ കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി. മോദി സർക്കാർ എഴുതിത്തള്ളിയില്ലെങ്കിൽ 2019ൽ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് ഉറപ്പുനൽകുകയാണെന്നും രാഹുൽ പ്രഖ്യാപിച്ചു.

പാവപ്പെട്ട കർഷകരെ കൈവിട്ട് ഏതാനും വൻകിട വ്യവസായികളുടെ പോക്കറ്റ് നിറയ്ക്കുകയാണ് മോദിയെന്ന് രാഹുൽ ആരോപിച്ചു. പതിനഞ്ചു പേരുടെ 3.5 ലക്ഷം കോടി രൂപയാണ് മോദി സർക്കാർ ഇളവുചെയ്തത്. എന്നാൽ നാലര വർഷമായിട്ടും കർഷകരുടെ ഒരു രൂപ പോലും ഇന്നേവരെ പ്രധാനമന്ത്രി ഇളവുചെയ്തില്ല.

പണക്കാരുടെ വായ്പ എഴുതിത്തള്ളുന്ന പ്രധാനമന്ത്രി, നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിക്കുകയും ചെയ്തു. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യം എല്ലാ പ്രതിപക്ഷ പാർട്ടികളും യോജിച്ച് ഉന്നയിക്കുമെന്ന് രാഹുൽ പറഞ്ഞു.

അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. രണ്ടു സംസ്ഥാനങ്ങളിൽ സത്യപ്രതിജ്ഞ കഴിഞ്ഞ് ആറു മണിക്കൂറിനകം വാഗ്ദാനം നിറവേറ്റി. മൂന്നാമത്തെ സംസ്ഥാനത്തും ഉടനെ അതു ചെയ്യും- പാർലമെന്‍റിനു പുറത്തു മാധ്യമപ്രവർത്തകരോട് രാഹുൽ പറഞ്ഞു.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും അധികാരമേറ്റ ആദ്യദിനമായ തിങ്കളാഴ്ചതന്നെ കാർഷിക വായ്പകൾ എഴുതിത്തള്ളിക്കൊണ്ടു കോണ്‍ഗ്രസ് സർക്കാരുകൾ ഉത്തരവിറക്കിയിരുന്നു. രാജസ്ഥാനിലും തീരുമാനം വൈകില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് രാഹുൽ ഗാന്ധി നേരിട്ട് ഇക്കാര്യത്തിൽ വാഗ്ദാനം നൽകിയിരുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കാർഷിക വായ്പകൾ എഴുതിത്തള്ളാത്തതു കോണ്‍ഗ്രസ് മുഖ്യ പ്രചാരണ വിഷയമാക്കുമെന്നും രാഹുൽ അറിയിച്ചു.


• അനിൽ അംബാനി അടക്കമുള്ള 15 വൻ വ്യവസായികളുടെ മൂന്നര ലക്ഷം കോടിയുടെ വായ്പകളാണ് മോദി സർക്കാർ ഇളവുചെയ്തത്. പണക്കാരുടെ നേരേ കണ്ണടച്ച് ഇരുട്ടാക്കുകയാണ് കേന്ദ്രസർക്കാർ. മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും ചങ്ങാതികളുടെ കോടിക്കണക്കിനു രൂപയുടെ കടങ്ങൾ എഴുതിത്തള്ളി. എന്നാൽ ഇതേ മോദി സർക്കാർ നാലര വർഷമായിട്ടും കർഷകരുടെ വേദനയകറ്റാൻ ഒരു ശ്രമവും നടത്തിയില്ല.

• പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടാക്കി. പാവങ്ങൾ, കർഷകർ, ചെറുകിട വ്യാപാരികൾ, യുവാക്കൾ തുടങ്ങിയവർ ഒരു വശത്ത്. മറുവശത്താകട്ടെ 15 വൻകിട വ്യവസായികളും. പാവങ്ങളെ മറന്നുള്ള ചങ്ങാത്ത മുതലാളിത്തമാണ് മോദി നടപ്പാക്കിയത്.

• നോട്ട് റദ്ദാക്കൽ വൻ അഴിമതിയാണ്. സാധാരണക്കാരെയും കച്ചവടക്കാരെയും കർഷകരെയുമെല്ലാം സർക്കാർ ഇതിലൂടെ കൊള്ളയടിച്ചു.

• റഫാൽ അഴിമതിയിലൂടെ ഒരു വ്യവസായിക്ക് 45,000 കോടി രൂപ കൊടുക്കാൻ തയാറായ നരേന്ദ്ര മോദി, കർഷകർക്ക് ഒരു രൂപയുടെ പോലും ഇളവു നൽകിയില്ല.

• റഫാൽ അഴിമതിയെക്കുറിച്ചു പാർലമെന്‍റിലെ ചർച്ചയിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണ്. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലേതുപോലെ കൂടുതൽ ടെപ്പിംഗ് തെറ്റുകൾ മോദി സർക്കാർ ഇനിയും വരുത്തും.

• റഫാൽ അഴിമതിയെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം കൂടിയേ തീരൂ. അതിനായി സമ്മർദം തുടരും.

• കലാപങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതു വ്യക്തമാണ്. 1984ലെ സിക്ക് വിരുദ്ധ കലാപത്തിലെ സജ്ജൻ കുമാറിന്‍റെ ശിക്ഷയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി രാഹുൽ പറഞ്ഞു.


ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.