യുപിയിലും ബിഹാറിലും ബിജെപി പരാജയപ്പെടുമെന്ന് തേജ്വസി യാദവ്
യുപിയിലും ബിഹാറിലും ബിജെപി  പരാജയപ്പെടുമെന്ന് തേജ്വസി യാദവ്
Tuesday, January 15, 2019 1:22 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലും ബിഹാറിലും ബിജെപിക്ക് ഇത്തവണ സന്പൂർണ പരാജയമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ബിഎസ്പി നേതാവ് മായാവതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മായാവതിയെ കൂടെ നിർത്തിയായിരുന്നു തേജസ്വിയുടെ പ്രവചനം.

യുപിയിലും ബിഹാറിലും ബിജെപി തൂത്തെറിയപ്പെടും. യുപിയിൽ ഒരു സീറ്റിൽ പോലും ബിജെപി വിജയിക്കില്ല. ബി.ആർ. അംബേദ്കറുടെ ഭരണഘടന ഇല്ലാതാക്കി ആർഎസ്എസിന്‍റെ നാഗ്പുരിലെ നിയമങ്ങൾ നടപ്പാക്കാൻ ബിജെപി ശ്രമിക്കുന്നതാണ് ഇന്നത്തെ അന്തരീക്ഷം. മായാവതിയും അഖിലേഷ് യാദവും യോജിച്ച നടപടിയെ ജനങ്ങൾ സ്വാഗതം ചെയ്തു- ലക്നൗവിലെ മായാവതിയുടെ വസതിയിലെത്തി ചർച്ച നടത്തിയ ശേഷം രാഷ്‌ട്രീയ ജനതാദൾ നേതാവും ലാലുപ്രസാദ് യാദവിന്‍റെ മകനുമായ തേജസ്വി പറഞ്ഞു.

യുപിയിലെ എസ്പി- ബിഎസ്പി മഹാസഖ്യത്തിൽ നിന്നു കോണ്‍ഗ്രസിനെ ഒഴിവാക്കിയത് ഭാവിയിൽ നല്ലതല്ലെന്ന് മുതിർന്ന ആർജെഡി നേതാവ് രഘുവംശ് പ്രസാദ് സിംഗ് ഞായറാഴ്ച പറഞ്ഞതിനു പിന്നാലെയാണു തേജസ്വിയുടെ മായാവതിയുമായുള്ള കൂടിക്കാഴ്ച.

കോണ്‍ഗ്രസിനെ പുറത്തുനിർത്തിയാണ് എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയത്. അതു നല്ലതല്ല. കോണ്‍ഗ്രസിനെ കൂടി ചേർത്തുവേണം മഹാസഖ്യം രൂപീകരിക്കേണ്ടതെന്നും മുൻകേന്ദ്രമന്ത്രിയായ രഘുവംശ് പറഞ്ഞു.


ആർജെഡി, കോണ്‍ഗ്രസ് എന്നിവയോടൊപ്പം ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക്സമതാ പാർട്ടി, മുകേഷ് സാഹ്നിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി, ഹിന്ദുസ്ഥാനി അവാം മോർച്ച എസ് എന്നീ പാർട്ടികളാണ് ബിഹാറിൽ ഇപ്പോഴത്തെ മഹാസഖ്യത്തിലുള്ളത്. മായാവതിയുടെ ബിഎസ്പിയെ കൂടി ബിഹാറിൽ മഹാസഖ്യത്തിൽ ചേർക്കുന്നതു സംബന്ധിച്ചു മായാവതിയും തേജസ്വി യാദവും ചർച്ച നടത്തിയെന്നാണു സൂചന.

ഇതേസമയം, യുപിയിലെ മഹാസഖ്യത്തിൽനിന്നു കോണ്‍ഗ്രസിനെ മാറ്റിനിർത്തണമെന്ന് മുഖ്യമായും വാശിപിടിച്ചത് മായാവതിയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ബിഎസ്പി ആവശ്യപ്പെട്ട സീറ്റുകൾ നൽകാതെ കോണ്‍ഗ്രസ് തഴഞ്ഞതിലുള്ള രോഷമാണു മായാവതിയെ ചൊടിപ്പിച്ചതെന്നും പറയുന്നു.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഒറ്റയ്ക്കാണു മൽസരിച്ചത്. ഛത്തീസ്ഗഡിൽ കോണ്‍ഗ്രസുമായി ചർച്ച തുടങ്ങുന്നതിനു മുന്പേ അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസും ചേർന്ന് ബിഎസ്പി സഖ്യമുണ്ടാക്കിയെങ്കെിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിനു ഭൂരിപക്ഷം കിട്ടിയതും മായാവതിക്ക് ക്ഷീണമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.