സംവരണത്തിന് അർഹരായവർ ഇപ്പോഴും പടിക്കു പുറത്ത്
Thursday, January 17, 2019 2:14 AM IST
ന്യൂഡൽഹി: സാന്പത്തിക സംവരണത്തിനു നിയമം കൊണ്ടുവന്നു സർക്കാർ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ തിടുക്കത്തിൽ നടപ്പാക്കുന്പോൾ കേന്ദ്ര സർവകലാശാലകളിൽ അടക്കം എ, ബി ഗ്രൂപ്പ് സർക്കാർ സ്ഥാപനങ്ങളിൽ എസ്‌സി, എസ്ടി, മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യമില്ല.

രാജ്യത്തെ 40 കേന്ദ്ര സർവകലാശാലകളിൽ മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് നിയമപരമായി ലഭിക്കേണ്ട സംവരാണാനുകൂല്യത്തിന്‍റെ പാതിയായ 14.38 ശതമാനം മാത്രമേ നടപ്പാക്കിയിട്ടുള്ളൂ. അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ ഒബിസി പ്രാതിനിധ്യം പാതി മാത്രമാണെങ്കിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ ഇവർക്ക് പ്രാതിനിധ്യമേയില്ല. അതായത്, 40 കേന്ദ്ര സർവകലാശാലകളിൽ 95.2 ശതമാനം പ്രഫസർമാരും 92.9 ശതമാനം അസോസിയേറ്റ് പ്രഫസർമാരും, 66.27 ശതമാനം അസിസ്റ്റന്‍റ് പ്രഫസർമാരും ജനറൽ വിഭാഗത്തിൽ നിയമനം ലഭിച്ചവരാണ്.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം, മറ്റു വകുപ്പുകൾ, രാഷ്‌ട്രപതിയുടെയും ഉപരാഷ്‌ട്രപതിയുടെയും ഓഫീസുകൾ എന്നിവിടങ്ങളിലും സംവരാണാനുകൂല്യം ഉള്ള എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽ നിന്നുള്ളവർക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ റെയിൽവേയിൽ പോലും ഗ്രൂപ്പ് എ, ബി വിഭാഗത്തിൽ പെട്ട 16,381 ഓഫീസർമാരിൽ 1,319 (8.05 ശതമാനം) പേർ മാത്രമാണു മറ്റു പിന്നോക്ക വിഭാഗത്തിൽ നിന്നുള്ളവർ. 1965ലെ കേന്ദ്ര സിവിൽ സർവീസ് നിയമം അനുസരിച്ച് എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും നാലു വിഭാഗങ്ങളായി ജീവനക്കാരെ തിരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും മുകളിൽ ഗ്രൂപ്പ് എ പിന്നെ ബി, സി, അവസാനമായി ഗ്രൂപ്പ് ഡി ആണ്. ഏഴാം ശന്പളക്കമ്മീഷൻ റിപ്പോർട്ടനുസരിച്ച് 33.02 ലക്ഷം ജീവനക്കാരാണ് കേന്ദ്ര സർക്കാരിന്‍റെ ഭാഗമായുള്ളത്. ഇതിൽ എട്ടു ശതമാനം ഗ്രൂപ്പ് എയിലും മൂന്നു ശതമാനം പേർ ഗ്രൂപ്പ് ബിയിലുമാണ്. ഗ്രൂപ്പ് എയിൽ പെട്ട ഉദ്യോഗസ്ഥരെ യുപിഎസ്‌സിയും ബി വിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥരെ സ്റ്റാഫ് സെലക്ഷൻ കമ്മീഷനുമാണു തെരഞ്ഞെടുക്കുന്നത്.

കേന്ദ്ര സർവകലാശാലകളിലെ ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ എസ്സി, എസ്ടി, ഒബിസി വിഭാഗത്തിലും ജനറൽ വിഭാഗത്തിലുമുള്ള ജീവനക്കാരുടെ കണക്കുകൾ (ശതമാനത്തിലും) താഴെ പറയുന്ന വിധത്തിലാണ്.

കേന്ദ്ര സർവകലാശാലകളിൽ

* 1,125 പ്രഫസർമാരിൽ 39 പേർ (3.47 ശതമാനം) എസ്‌സി വിഭാഗത്തിൽ നിന്നും എസ്ടി വിഭാഗത്തിൽ നിന്ന് എട്ടും (0.7 ശതമാനം) മാത്രമാണുള്ളത്.

* 2,620 അസോസിയേറ്റ് പ്രഫസർമാരിൽ 319 (12.02 ശതമാനം) പേർ എസ്‌സി വിഭാഗത്തിൽ നിന്നും 34 (1.3 ശതമാനം) പേർ എസ്ടി വിഭാഗത്തിൽനിന്നും മാത്രമാണുള്ളത്.


* 7,741 അസിസ്റ്റന്‍റ് പ്രഫസർമാരിൽ 931 (12.02 ശതമാനം) പേർ എസ്‌സി വിഭാഗത്തിൽ നിന്നും 423 (5.46 ശതമാനം) പേർ എസ്ടി വിഭാഗത്തിൽ നിന്നും 1,113 (14.38 ശതമാനം) പേർ ഒബിസി വിഭാഗത്തിൽ നിന്നുമാണ്.

* അനധ്യാപക വിഭാഗത്തിൽ എസ്‌സി വിഭാഗത്തിൽനിന്നും 8.96 ശതമാനം എസ്ടി 4.25, ഒബിസി 10.17 ശതമാനം എന്നിങ്ങനെയാണ് നിയമനം നടന്നിട്ടുള്ളത്. ഈ മേഖലയിലെ ജീവനക്കാരിൽ 76.14 ശതമാനം പേരും ജനറൽ വിഭാഗത്തിൽ നിന്നാണുള്ളത്.

* വിവിധ സർക്കാർ വകുപ്പുകളിൽ (എ, ബി ഗ്രൂപ്പ് ഓഫീസർമാർ)

* റെയിൽവേ - ആകെ 16,381 ജീവനക്കാരിൽ എസ്‌സി 2,551 (15.57 ശതമാനം), എസ്ടി 1,238 (7.56 ശതമാനം), ഒബിസി 1,319 (8.05 ശതമാനം), ജനറൽ 11,273 (68.82 ശതമാനം).

* 71 വകുപ്പുകളിൽ - ആകെ 3,43,777 ജീവനക്കാരിൽ എസ്‌സി 52,487 (15.57 ശതമാനം) എസ്ടി 23,488 (6.83 ശതമാനം), 51,384 (14.94 ശതമാനം), ജനറൽ 2,16,408 (62.95 ശതമാനം).

* എച്ച്ആർഡി മന്ത്രാലയം- ആകെ 665 ജീവനക്കാരിൽ 126 (18.94 ശതമാനം) എസ്‌സി 43 (6.47 ശതമാനം), ഒബിസി 56 (8.42 ശതമാനം), ജനറൽ 440 (66.17 ശതമാനം).

* കാബിനറ്റ് സെക്രട്ടേറിയറ്റ് - ആകെ 162 ജീവനക്കാരിൽ എസ്‌സി 15 (9.26 ശതമാനം), എസ്ടി രണ്ട് (1.23 ശതമാനം) ഒബിസി 15 (9.26 ശതമാനം)ജനറൽ 130 ശതമാനം (80.25 ശതമാനം).

* നീതി ആയോഗ് - ആകെ 344 ജീവനക്കാരിൽ എസ്‌സി 47 (13.66 ശതമാനം), എസ്ടി 17 (4.94 ശതമാനം), ഒബിസി 26 (7.56 ശതമാനം) ജനറൽ 97 (74.62 ശതമാനം).

* പ്രസിഡന്‍റ്സ് സെക്രട്ടേറിയറ്റ് - ആകെ 130 ജീവനക്കാരിൽ എസ്‌സി 18 (13.85 ശതമാനം), എസ്ടി അഞ്ച് (3.85 ശതമാനം, ഒബിസി 10 (7.69ല ശതമാനം), ജനറൽ 97 (74.62 ശതമാനം).

* വൈസ് പ്രസിഡന്‍റ്സ് സെക്രട്ടേറിയറ്റ് - ആകെ 13 ജീവനക്കാരിൽ എസ്‌സി രണ്ട് (15.38 ശതമാനം) എസ്ടി വിഭാഗത്തിൽ ന്ിന്നാരുമില്ല, ഒബിസി ഒന്ന് (7.69 ശതമാനം, ജനറൽ 10 (76.92 ശതമാനം).

* യുപിഎസ്സി - ആകെ 105 ജീവനക്കാരിൽ എസ്‌സി 20 (19.05 ശതമാനം), എസ്ടി അഞ്ച് (4.76 ശതമാനം), ഒബിസി 12 (11.43 ശതമാനം, ജനറൽ 68 (64.76 ശതമാനം).

* സിഎജി 31,115 ജീവനക്കാരിൽ എസ്‌സി 5.369 (17.26 ശതമാനം), എസ്ടി 2411 (7.75 ശതമാനം), ഒബിസി 2,563 (8.24 ശതമാനം), ജനറൽ 20,782 (66.79 ശതമാനം).

2018 ഏപ്രിൽ ഒന്നു വരെയുള്ള കേന്ദ്ര സർവകലാശാലകളിലെ ജീവനക്കാരുടെ കണക്കുകൾ യുജിസിയും മറ്റു ജീവനക്കാരുടെ വിവരങ്ങൾ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം, റയിൽവേ, പേഴ്സണൽ മന്ത്രാലയവും ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയതാണ്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.