ജയ്റ്റ്‌ലി തന്നെ ബജറ്റ് അവതരിപ്പിക്കും
ജയ്റ്റ്‌ലി തന്നെ ബജറ്റ്  അവതരിപ്പിക്കും
Tuesday, January 22, 2019 12:30 AM IST
ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിനു മുന്പായുള്ള എൻഡിഎ സർക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തന്നെ അവതരിപ്പിക്കും. അമേരിക്കയിൽ ചികിത്സയിലുള്ള ജയ്റ്റ്‌ലി ഇതിനായി വെള്ളിയാഴ്ച വൈകുന്നേരം ഡൽഹിയിൽ തിരിച്ചെത്തും.

തെരഞ്ഞെടുപ്പിനു മുന്പ് ലളിതമായ ഇടക്കാല ബജറ്റ് അല്ലെങ്കിൽ വോട്ട് ഓണ്‍ അക്കൗണ്ട് എന്ന കീഴ്‌വഴക്കം മറികടന്ന് വൻ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നിറഞ്ഞ ബജറ്റാകും ഇത്തവണ അവതരിപ്പിക്കുകയെന്നാണു സൂചന. ന്യൂയോർക്കിൽ നിന്നു താൻ പങ്കെടുത്ത ടെലിവിഷൻ പരിപാടിക്കിടെ ജയ്റ്റ്‌ലി തന്നെ ഇക്കാര്യം സൂചിപ്പിച്ചു.

കാർഷിക മേഖലയിലെ പ്രതിസന്ധി തിരിച്ചടിയായതിനാൽ കർഷകർക്കു നേരിട്ട് സഹായങ്ങൾ ബാങ്ക് അക്കൗണ്ടുകൾ വഴി ലഭ്യമാക്കുന്നതും വായ്പാലഭ്യതയും വരുമാനവും കൂട്ടുന്നതുംഅടക്കമുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്നാണു റിപ്പോർട്ടുകൾ.


എന്നാൽ, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങൾ വീണ്ടും നൽകി വഞ്ചിക്കാനുമാണ് ബജറ്റിന്‍റെ മറവിൽ നരേന്ദ്ര മോദി സർക്കാരിന്‍റെ ശ്രമമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പുതിയ സർക്കാരിന് പൂർണ്ണബജറ്റ് അവതരിപ്പിക്കാൻ അവകാശം ഉണ്ടായിരിക്കെ ഇടക്കാല ബജറ്റിന് അപ്പുറത്തേക്ക് പോകുമെന്ന ധനമന്ത്രിയുടെ പ്രസ്താവന ജനാധിപത്യവഴക്കങ്ങളെ തകിടം മറിക്കുന്നതാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതിനാലും വീണ്ടും അധികാരത്തിലെത്തില്ലെന്ന് അറിയാവുന്നതിനാലുമാണ് എൻഡിഎ സർക്കാരിന്‍റെ കള്ളക്കളിയെന്നും അവർ ആരോപിച്ചു.

ബജറ്റ് രേഖകളുടെ അച്ചടി ജോലികൾ ഇന്നലെ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായ ഹൽവ നിർമ്മാണച്ചടങ്ങ് ഇന്നലെ ധന സഹമന്ത്രിമാരായ പൊൻ രാധാകൃഷ്ണനും ശിവ് പ്രതാപ് ശുക്ലയും ചേർന്നു നടത്തി.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.