വാജ്പേയിയെ ഉദ്ധരിച്ച് മോദിക്കെതിരേ നായിഡു
വാജ്പേയിയെ ഉദ്ധരിച്ച്  മോദിക്കെതിരേ നായിഡു
Tuesday, February 12, 2019 12:58 AM IST
ന്യൂഡൽഹി: ഗുജറാത്ത് കലാപ കാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരേ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയി നടത്തിയ പ്രയോഗം ഉദ്ധരിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ വിമർശനം. രാജ്യത്ത് ഇപ്പോൾ രാജധർമം പാലിക്കുന്നില്ലെന്നു ചന്ദ്രബാബു വിമർശിച്ചു. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ആന്ധ്രാ ഭവനു മുന്നിൽ നടത്തിയ സമരത്തിലാണ് നരേന്ദ്ര മോദിക്കെതിരേ ചന്ദ്രബാബു നായിഡു വിമർശനമുന്നയിച്ചത്.

ചന്ദ്രബാബു നായിഡുവിനെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, നാഷണൽ കോണ്‍ഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് തുടങ്ങിയവരും എത്തിയതോടെ ആന്ധ്ര സമരവേദി ബിജെപി സർക്കാരിനെതിരേയുള്ള പ്രതിപക്ഷ വേദിയായി മാറി.

എൻഡിഎ സഖ്യത്തിലുള്ള ശിവസേനയുടെ നേതാവ് സഞ്ജയ് റാവത്ത് പങ്കെടുത്തതും ഭരണകക്ഷിയെ ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാന വിഭജനത്തിനുശേഷം ആന്ധ്രപ്രദേശിനു വാഗ്ദാനം ചെയ്ത പ്രത്യേക പദവിയും പാക്കേജും അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിൽ "ധർമ പോരാട്ട ദീക്ഷ' എന്ന പേരിൽ സമരം നടത്തിയത്. രാവിലെ എട്ട് മുതൽ രാത്രി എട്ടു വരെയായിരുന്നു സമരം.


ആന്ധ്രാ സമരവേദിയിലെത്തിയ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിക്കെതിരേ വിമർശനമുന്നയിച്ചു. മോദി പോകുന്നിടത്തെല്ലാം നുണ പറയുന്നു. ആന്ധ്രപ്രദേശിൽ ചെന്നപ്പോൾ പ്രത്യേക പദവിയെക്കുറിച്ച് നുണ പറഞ്ഞു. വടക്കുകിഴക്ക് പോയി മറ്റൊരു നുണ പറഞ്ഞു. ആന്ധ്രയിലെ ജനങ്ങളിൽനിന്നു മോഷ്ടിച്ചത് മോദി അനിൽ അംബാനിക്ക് കൈമാറി. ആന്ധ്രപ്രദേശിലെ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ മോദി പാലിച്ചില്ല. ആന്ധ്രപ്രദേശ് ഈ രാജ്യത്തിന്‍റെ ഭാഗമല്ലേ? ജനങ്ങൾക്കു നൽകിയ വാഗ്ദാനം എന്തു കൊണ്ടാണ് മോദി വിസ്മരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ആന്ധ്രയിലെ ജനങ്ങളോടൊപ്പം താനുണ്ടാകും. മോദിക്ക് വിശ്വാസ്യത നഷ്ടമായിരിക്കുന്നു. ഏതാനും മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. അതിനുശേഷം ഈ രാജ്യത്തിന്‍റെ വികാരം എന്താണെന്ന് മോദിയെ പ്രതിപക്ഷം കാണിച്ചുകൊടുക്കും. തങ്ങൾ എല്ലാവരും ഒന്നിച്ചുനിന്ന് ബിജെപിയെ നേരിടുമെന്നും രാഹുൽ പറഞ്ഞു.

ഞായറാഴ്ച ആന്ധ്രയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചന്ദ്രബാബു നായിഡുവിനെ രൂക്ഷമായി വിമർശിച്ചിരുന്നു. "നായിഡുവും കൂട്ടരും ഫോട്ടോ എടുക്കാനായി ഡൽഹിയിലേക്ക് എത്തുന്നു'വെന്നായിരുന്നു ഇന്നലത്തെ സമരത്തെക്കുറിച്ച് മോദി പരിഹസിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.