ഡൽഹിയിലെ അധികാരത്തർക്കം മൂന്നംഗ ബെഞ്ചിലേക്കു വിട്ടു
ഡൽഹിയിലെ അധികാരത്തർക്കം മൂന്നംഗ ബെഞ്ചിലേക്കു വിട്ടു
Friday, February 15, 2019 1:42 AM IST
ന്യൂഡൽഹി: ഡൽഹിയിലെ അധികാരത്തർക്കം സംബന്ധിച്ച കേസിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിൽ ഭിന്നത. സർവീസുമായി ബന്ധപ്പെട്ട വിഷയത്തിൽ പരസ്പരം വിയോജിച്ച് ഉത്തരവ് പുറപ്പെടുച്ച ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച്, വിഷയത്തിൽ തീർപ്പുണ്ടാക്കുന്നതിനായി കേസ് മൂന്നംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്കു വിട്ടു.

ജോയിന്‍റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവും അടക്കമുള്ള കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ലഫ്. ഗവർണറാണെന്നും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാരിനാണ് അധികാരമെന്നും ജസ്റ്റീസ് എ.കെ. സിക്രി വിലയിരുത്തി.

എന്നാൽ, സർവീസുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും ലഫ്. ഗവർണർക്കാണെന്നു ജസ്റ്റീസ് അശോക് ഭൂഷണ്‍ വിധിയെഴുതി. ഈ വിഷയത്തിൽ ഡൽഹി സർക്കാരിന് അധികാരമൊന്നുമില്ലെന്നും ജസ്റ്റീസ് അശോക് ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയുടെ പരമാധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ലഫ്. ഗവർണർക്ക് പരമാധികാരമില്ലെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

ഇതിനു പിന്നാലെ അന്വേഷണ കമ്മീഷനുകൾ, നിയമനങ്ങൾ, അഴിമതി വിരുദ്ധ ബ്യൂറോ എന്നിവയുടെ നിയന്ത്രണ കാര്യങ്ങളാണ് രണ്ടംഗ ബെഞ്ച് പരിശോധിച്ചത്. നിയമന കാര്യത്തിൽ രണ്ട് അംഗങ്ങളും വിയോജിച്ചപ്പോൾ മറ്റുള്ള കാര്യത്തിൽ ഏകാഭിപ്രായവും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജോയിന്‍റ് സെക്രട്ടറിയും അതിനു മുകളിലുള്ള ഉദ്യോഗസ്ഥരുടെ നിയമന, സ്ഥലമാറ്റ കാര്യങ്ങളിൽ ലഫ്. ഗവർണർക്കാണ് അധികാരമെന്നും ജോയിന്‍റ് സെക്രട്ടറിക്കു താഴെയുള്ള നിയമന, സ്ഥലംമാറ്റ കാര്യത്തിൽ ഡൽഹി സർക്കാരിനാണ് അധികാരമെന്നും ജസ്റ്റീസ് സിക്രി പറയുന്നു. നിയമന, സ്ഥലം മാറ്റത്തിനുള്ള ഫയലുകൾ മന്ത്രിസഭാ യോഗം പരിഗണിച്ച് തീരുമാനമെടുക്കുന്നതിനു ലഫ്. ഗവർണർക്കു കൈമാറണമെന്നും ലഫ്. ഗവർണറാണ് സുതാര്യമായ രീതിയിൽ തീരുമാനമെടുക്കേണ്ടതെന്നും ജസ്റ്റീസ് സിക്രി വിശദമാക്കുന്നു. ഇക്കാര്യം ഡൽഹി, ആൻഡമാൻ നിക്കോബാർ സിവിൽ സർവീസ് കേഡർ നിയമന ചട്ടങ്ങളിൽ ഉൾപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, നിയമന കാര്യങ്ങളിൽ എല്ലാ അധികാരവും ലഫ്. ഗവർണർക്കാണെന്നാണ്് ജസ്റ്റീസ് അശോക് ഭൂഷണ്‍ കണ്ടെത്തിയത്. അതിനാൽ സർവീസ് വിഷയത്തിൽ തീരുമാനമെടുക്കുന്നത് വിശാല ബെഞ്ചിനു വിടുകയാണെന്നും ഉത്തരവിൽ പറയുന്നു.


അഴിമതി വിരുദ്ധ ബ്യൂറോയുടെ നിയന്ത്രണം പൂർണമായി കേന്ദ്ര സർക്കാരിന് അല്ലെങ്കിൽ കേന്ദ്രം നിയോഗിക്കുന്ന ലഫ്. ഗവർണർക്കാണ്. ഡൽഹി സർക്കാരിനു പോലീസ് അധികാരമില്ല. അന്വേഷണ കമ്മീഷനെ നിയോഗിക്കുന്ന കാര്യത്തിലും നിയന്ത്രിക്കുന്ന കാര്യത്തിലും അധികാരം കേന്ദ്രത്തിനു തന്നെ. ഡൽഹി സർക്കാരിന് അന്വേഷണ അധികാരമില്ല.

വൈദ്യുതി വകുപ്പ് ഡൽഹി സർക്കാരിന്‍റെ അധികാര പരിധിയിലാണ്. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിലും അധികാരം ഡൽഹി സർക്കാരിനാണെന്നും രണ്ട് ജഡ്ജിമാരും വ്യക്തമാക്കുന്നു.

അതേസമയം, സുപ്രീം കോടതിയുടെ ഉത്തരവ് ജനാധിപത്യ വിരുദ്ധമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രതികരിച്ചു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ വിധിയാണിത്. സർക്കാരിനു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ പോലും അധികാരമില്ലെങ്കിൽ ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിയമപരമായ പരിഹാരങ്ങൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.