വിവരാവകാശ കമ്മീഷനെ വരുതിയിലാക്കാൻ നീക്കം; കേന്ദ്രത്തിനു സുപ്രീംകോടതിയിൽ തിരിച്ചടി
വിവരാവകാശ കമ്മീഷനെ വരുതിയിലാക്കാൻ നീക്കം; കേന്ദ്രത്തിനു സുപ്രീംകോടതിയിൽ തിരിച്ചടി
Saturday, February 16, 2019 12:30 AM IST
ന്യൂഡൽഹി: നിയമനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി വിവരാവകാശ കമ്മീഷനെ വരുതിയിലാക്കാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കത്തിനു സുപ്രീംകോടതിയുടെ തിരിച്ചടി. വിവരാവകാശ കമ്മീഷനിലെ നിയമന നടപടികൾ തെരഞ്ഞെടുപ്പു കമ്മീഷനിലേതിനു സമാനമാണെന്നു വ്യക്തമാക്കിയ ജസ്റ്റീസുമാരായ എ.കെ. സിക്രി, അബ്ദുൾ നസീർ, സുഭാഷ് റെഡ്ഡി എന്നിവരുടെ ബെഞ്ച്, നിയമന കാര്യങ്ങൾക്കായി പ്രത്യേക മാർഗനിർദേശങ്ങളും പുറത്തിറക്കി. വിവരാവകാശ പ്രവർത്തകരായ അഞ്ജലി ഭരദ്വാജ്, ലോകേഷ് ബത്ര, അമൃത ജോഹ്റി എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെടുന്ന ആൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ യോഗ്യതയും പദവിയും ഉണ്ടായിരിക്കണം. സർക്കാർ ഉദ്യോഗസ്ഥർക്കു പുറമേ മറ്റ് ഇതര മേഖലകളിൽ പ്രാഗത്ഭ്യമുള്ളവരെ കൂടി നിയമനത്തിനായി പരിഗണിക്കണം. ഒഴിവുകൾ കൃത്യസമയങ്ങളിൽ പരസ്യപ്പെടുത്തുകയും ആറ് മാസത്തിനുള്ളിൽ നികത്തുകയും വേണം. നിയമിക്കപ്പെടുന്ന വിവരാവകാശ കമ്മീഷണർമാരുടെ മുകളിൽ സർക്കാരിന്‍റെ ഒരു ഇടപെടലും ഉണ്ടായിരിക്കരുത്. നിയമന നടപടികളും തെരഞ്ഞെടുപ്പു സമിതി സ്വീകരിക്കുന്ന നടപടികളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.


വിവിധ സംസ്ഥാനങ്ങളിലായി 23,500 വിവരാവകാശ കമ്മീഷണറുടെ ഒഴിവുകൽ നികത്താതെ കിടപ്പുണ്ടെന്നും അവയിൽ ഉദ്യോഗസ്ഥരെ മാത്രം നിയമിക്കാനുള്ള സർക്കാരിന്‍റെ നീക്കത്തെയും ചോദ്യം ചെയ്താണ് വിവരാവകാശ പ്രവർത്തകർ ഹർജി നൽകിയത്. ആന്ധ്രയിൽ വിവരാവകാശ കമ്മീഷനിൽ ഒരാൾ പോലുമില്ലെന്നും പശ്ചിമബംഗാളിൽ കമ്മീഷൻ പ്രവർത്തിക്കുന്നത് രണ്ടു പേരെ മാത്രം പ്രവർത്തിപ്പിച്ചാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.