തിരിച്ചടിക്കും: ഇന്ത്യ
തിരിച്ചടിക്കും: ഇന്ത്യ
Saturday, February 16, 2019 12:31 AM IST
ന്യൂഡൽഹി: ജമ്മു- കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് സംഘത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനെതിരേ കടുത്ത നടപടികളുമായി ഇന്ത്യ. വ്യാപാരത്തിൽ പാക്കിസ്ഥാനുള്ള ‘അതിപ്രിയ രാഷ്‌ട്രപദവി’ പിൻവലിച്ചു.

പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിയെ ചർച്ചയ്ക്കായി മടക്കിവിളിക്കുകയും ഇന്ത്യയിലെ പാക്കിസ്ഥാൻ സ്ഥാനപതിയെ വിളിച്ചു വരുത്തി കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാൻ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം പാക്കിസ്ഥാനെതിരേയുള്ള സമ്മർദം ശക്തമാക്കാനും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും നയതന്ത്രനീക്കങ്ങളാരംഭിച്ചു.

യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ അടക്കം 25 രാജ്യങ്ങളുടെ അംബാസഡർമാരുടെ യോഗം വിദേശകാര്യ മന്ത്രാലയം വിളിച്ചു ചേർത്തു. നയതന്ത്ര തലത്തിൽ പാക്കിസ്ഥാനെതിരേ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പുൽവാമ ആക്രമണത്തിനു പിന്നിലുള്ള ജെയ്ഷ് ഇ മുഹമ്മദിന്‍റെ നേതാവ് മസൂദ് അസ്ഹറിനെതിരേ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം ഉൗർജിതമാക്കി. ഇതിനായാണ് അംബാസഡർമാരുടെ യോഗം വിളിച്ചത്.

പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന്‍റെ പങ്ക് വ്യക്തമാണെന്നു കേന്ദ്രം പറയുന്നു. ഇതിന്‍റെ വിവരങ്ങൾ പാക്കിസ്ഥാൻ സ്ഥാനപതിയോടും മറ്റ് അംബാസഡർമാരോടും പങ്കുവച്ചു.

നയതന്ത്ര തലത്തിലുള്ള നടപടികൾക്കൊപ്പം സൈനിക തലത്തിലുള്ള നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാരിന്‍റെ തീരുമാനം. ഭീകരർക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകിയതായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തു.

സർക്കാർ ഇന്ന് സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ആദ്യമായി വിളിച്ചു ചേർത്ത സർവകക്ഷി യോഗമാണിത്. ഭീകരാക്രമണ വിഷയത്തിൽ രാഷ്‌ട്രീയം ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സർക്കാരിനും സൈന്യത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ചു.

പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി

ഉച്ചകഴിഞ്ഞ് പാക് ഹൈക്കമ്മീഷണർ സുഹൈൽ മഹമ്മൂദിനെ വിളിച്ചുവരുത്തിയ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ജെയ്ഷ് ഇ മുഹമ്മദിനെതിരേ അടിയന്തരവും വിശ്വസനീയവുമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഭീകരർക്കെതിരേ മതിയായ നടപടിയെടുക്കാത്തതിലും സാന്പത്തിക സഹായങ്ങൾ ചെയ്യുന്നതിലും കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.


അതിപ്രിയ രാഷ്‌ട്രപദവി

ഇന്ത്യ- പാക് ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നതിനായാണ് 1996ൽ അതിപ്രിയ രാഷ്‌ട്രപദവി (എംഎഫ്എൻ) പാക്കിസ്ഥാനു നൽകിയിരുന്നത്. ഇതിന്‍റെ ഭാഗമായി പാക്കിസ്ഥാന് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ ഇളവുകളും ആനുകൂല്യങ്ങളും നൽകിയിരുന്നു. പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നവയ്ക്ക് വലിയ രീതിയിലുള്ള കസ്റ്റംസ് തീരുവ ഈടാക്കിയിരുന്നതുമില്ല. ഈ ഇളവുകൾ റദ്ദാക്കിയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സുരക്ഷാ സമിതി യോഗത്തിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി ജയ്റ്റ്‌ലി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുത്തു.

ഇന്നലെ നടന്നത്

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെ നടന്ന പ്രധാന കാര്യങ്ങൾ.

1. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷയ്ക്കായുള്ള കാബിനറ്റ് കമ്മിറ്റി ഇന്നലെ രാവിലെ സമ്മേളിച്ചു.

2. പാക്കിസ്ഥാനുള്ള അതിപ്രി യ രാഷ്‌ട്ര (മോസ്റ്റ് ഫേവേഡ് നേഷൻ) പദവി പിൻവലിച്ചു. പാക് ഉത്പന്നങ്ങൾക്കു കസ്റ്റംസ് ഡ്യൂട്ടി കൂട്ടാം; ഇറക്കുമതി നിയന്ത്രിക്കാം. അതിർത്തി വഴിയുള്ള വ്യാപാരം നിർത്തലാക്കും.

3. ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് ശ്രീനഗറിലെത്തി. സിആർപിഎഫ് ജവാന്മാരുടെ മൃതദേഹങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചു. ഗവർണറുമൊത്ത് സുരക്ഷാ അവലോകന ചർച്ചകൾ നടത്തി.

4. പാക്കിസ്ഥാന്‍റെ ഹൈക്കമ്മീഷണറെ വിദേശമന്ത്രാലയത്തിൽ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു.

5. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ചർച്ചകൾക്കായി തിരിച്ചുവിളിച്ചു.

6. ബിജെപി എല്ലാ രാഷ്‌ട്രീയ പ്രചാരണ പരിപാടികളും നിർത്തിവച്ചു.

7. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നയതന്ത്രജ്ഞർക്കു നടത്താനിരുന്ന വിരുന്ന് മാറ്റിവച്ചു. രാഷ്‌്ട്രീയ പ്രചാരണ പരിപാടികളും നിർ ത്തിവച്ചു.

8. സർക്കാരിനും സുരക്ഷാ സേനകൾക്കും ഒപ്പമാണു കോൺഗ്രസ് എന്നു രാഹുൽഗാന്ധി.

9. പാക്കിസ്ഥാനു മുഖമടച്ചു തിരിച്ചടി നല്കാൻ സേനാ വിഭാഗങ്ങൾക്കു സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

10. മറക്കില്ല, പൊറുക്കില്ല: സിആർപിഎഫിന്‍റെ ട്വീറ്റ്.

11. ജമ്മുവിൽ ബജ്‌രംഗ്ദളും മറ്റും നടത്തിയ പ്രതിഷേധ റാലിയെ തുടർന്ന് അക്രമം, തീവയ്പ്. പട്ടാളം ഫ്ളാഗ് മാർച്ച് നടത്തി. നിശാനിയമം പ്രഖ്യാപിച്ചു.

12. അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയടക്കം 25 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി വിദേശകാര്യ സെക്രട്ടറി വിജയ്ഗോഖലെ കൂടിക്കാഴ്ച നടത്തി.

13. ജമ്മുവിലെ പുഞ്ചിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യ തിരിച്ചടിച്ചു.

14. ജവാന്മാരുടെ മൃതദേഹങ്ങൾ രാത്രി ഡൽഹിയിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, അരവിന്ദ് കേജരിവാൾ തുടങ്ങിയവർ പാലം വിമാനത്താവളത്തിൽ ജവാന്മാർക്ക് ആദരാ ഞ്ജലി അർപ്പിച്ചു.


ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.