സിസ്റ്റർ കണ്‍സീലിയ 225 ദിവസമായി ജയിലിൽ; നീതിനിഷേധമെന്നു സിബിസിഐ
സിസ്റ്റർ കണ്‍സീലിയ 225 ദിവസമായി ജയിലിൽ; നീതിനിഷേധമെന്നു സിബിസിഐ
Sunday, February 17, 2019 1:34 AM IST
ന്യൂഡൽഹി: തെറ്റായ ആരോപണങ്ങളുടെ പേരിൽ മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ രോഗിയായ സിസ്റ്റർ കണ്‍സീലിയ ബസ്ലയെ 225 ദിവസമായി ജാർഖണ്ഡിലെ ജയിലിൽ പാർപ്പിച്ചിരിക്കുന്നതു സാമാന്യനീതിയുടെ പോലും നിഷേധവും നടപടി ആശങ്കാജനകവുമാണെന്ന് സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രീനാസ്.

സമൂഹത്തിലെ ഏറ്റവും അശരണരായവരെ സഹായിക്കുന്ന അബലയായ ഒരു സ്ത്രീക്കെ തിരേ കുറ്റപത്രം നൽകാൻ പോലീസ് വൈകിക്കുന്നതിന്‍റെ പേരിൽ മാസങ്ങളോളം തടവറയിൽ അടച്ചത് സുപ്രീംകോടതിയുടെ തന്നെ നിർദേശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്ററിനെതിരേ ഇപ്പോൾ ക്രമവിരുദ്ധമായ ദത്തെടുക്കലാണ് ആരോപിച്ചിരിക്കുന്നത്. അറസ്റ്റിനു പിന്നിലെ രാഷ്‌ട്രീയ താത്പര്യം വെളിവാക്കുന്നതാണിത്: റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലെത്തി സിസ്റ്റർ കണ്‍സീലിയയെ സന്ദർശിച്ചശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിഷപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഡൽഹിയിലെ അഭിഭാഷകനായ സിജു തോമസ്, കോൽക്കത്തയിൽനിന്നുള്ള സുഹൃത്ത് വെപുൽ കെയ്സർ എന്നിവരും ഒപ്പമുണ്ടായിരുന്നതായി ബിഷപ് അറിയിച്ചു. ആഴ്ചയിൽ മൂന്നു പേർക്കു മാത്രമാണ് സന്ദർശനാനുമതി നല്കിയിരിക്കുന്നതെന്നും ബിഷപ് തിയഡോർ വിശദീകരിച്ചു. കുഞ്ഞിനെ സ്വീകരിച്ച ദന്പതികൾക്കു മുൻകൂർ ജാമ്യം ലഭിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണു കുഞ്ഞിനെ ദന്പതികൾക്കു കൈമാറിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ ദന്പതികൾക്കു കുഞ്ഞിനെ കൈമാറാൻ സഹായിച്ച ആശുപത്രി ജീവനക്കാരിക്കും മുൻകൂർ ജാമ്യം നൽകി.


പക്ഷേ ഈ സംഭവത്തിൽ നിരപരാധിയായ സിസ്റ്റർ കണ്‍സീലിയ മാത്രം 225 ദിവസം കഴിഞ്ഞിട്ടും ജയിലിൽ തുടരുകയാണ്. കുറ്റപത്രം സമർപ്പിക്കാത്തതാണു ജയിൽവാസം നീളുന്നതിനു കാരണമാകുന്നത്.

പോലീസ് ആരോപിക്കുന്ന കേസിലെ സാങ്കേതികത്വം പറഞ്ഞാണു വിവിധ കോടതികൾ സിസ്റ്ററിനു ജാമ്യം നിഷേധിച്ചതെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ വിശദീകരിച്ചു.

പ്രമേഹരോഗിയായ സിസ്റ്ററിന് വെരിക്കോസിന്‍റെ വേദനകളുമുണ്ട്. നിരപരാധിയാണെന്ന് ബോധ്യമുള്ള സിസ്റ്ററിനെ രാഷ്‌ട്രീയ താത്പര്യങ്ങളുടെ പേരിൽ ക്രൂശിക്കുന്നതു വേദനാജനകമാണ്. സ്വന്തമായി സാന്പാദ്യം വയ്ക്കാൻ അനുവാദമില്ലാത്ത സന്യാസസഭയായ മിഷണറീസ് ഓഫ് ചാരിറ്റിയിലെ അംഗമായ സിസ്റ്ററിനോട് ചെയ്യുന്നത് മനുഷ്യത്വരഹിതമായ ക്രൂരതയാണ്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെല്ലാം മുൻകൂർ ജാമ്യം ലഭിക്കുന്പോഴാണ് സാങ്കേതികത്വം പറഞ്ഞ് സിസ്റ്ററിനു മാത്രം ജാമ്യം നിഷേധിക്കുന്നതെന്ന് ബിഷപ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.