അർധസൈനികർക്കു സുരക്ഷ; കാഷ്മീരിലെ യാത്ര ഇനി വിമാനത്തിൽ
അർധസൈനികർക്കു സുരക്ഷ; കാഷ്മീരിലെ യാത്ര ഇനി വിമാനത്തിൽ
Friday, February 22, 2019 12:29 AM IST
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു കാഷ്മീരിലെ അർധസൈനികർക്കു യാത്രയിൽ സുരക്ഷയൊരുക്കാൻ നിർണായക തീരുമാനങ്ങൾ. ജോലിക്കു ചേരുന്പോഴും അവധിക്കു തിരിക്കുന്പോഴും അർധസൈനികവിഭാഗങ്ങൾക്ക് സൗജന്യവിമാനയാത്ര അനുവദിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ഡൽഹി-ശ്രീനഗർ, ശ്രീനഗർ-ഡൽഹി, ജമ്മു-ശ്രീനഗർ, ശ്രീനഗർ-ജമ്മു യാത്രകളിലാണ് അർധസൈനിക വിഭാഗങ്ങളിലെ എല്ലാവർക്കും വാണിജ്യവിമാനങ്ങളിൽ യാത്ര അനുവദിച്ചിരിക്കുന്നത്. ഇതുവരെ ഇൻസ്പെക്ടർമാർക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കുമാണു സൗജന്യയാത്ര അനുവദിച്ചിരുന്നത്. കരമാർഗം ദീർഘദൂരം യാത്ര ചെയ്യുന്നതിലെ അപായ സാധ്യത പരിഗണിച്ചാണിത്.


സംസ്ഥാനത്ത് 65,000 ത്തോളം സിആർപിഎഫ് ജവാന്മാരെയാണു വിന്യസിച്ചിരിക്കുന്നത്. ഇതിനുപുറമേ ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, സശസ്ത്ര സീമാ ബൽ, എൻഎസ്ജി എന്നിവയുമുണ്ട്.

ഭീകരാക്രമണം പതിവുള്ള ദേശീയപാതയിലൂടെ സിആർ പി എഫ് ജവാന്മാരെ വാഹനത്തിൽ കൊണ്ടുപോയതിനെ പലരും വിമർശിച്ചിരുന്നു. ഭടന്മാരെ എന്തുകൊണ്ടു വിമാനമാർഗം കൊണ്ടുപോയില്ലെന്ന ചോദ്യവും ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.