ഇന്ത്യയുടെ വിഹിതം വെള്ളം പാക്കിസ്ഥാനു കൊടുക്കില്ല
ഇന്ത്യയുടെ വിഹിതം വെള്ളം പാക്കിസ്ഥാനു കൊടുക്കില്ല
Friday, February 22, 2019 12:29 AM IST
ന്യൂഡൽഹി: ഇപ്പോൾ പാക്കിസ്ഥാനിലേക്ക് ഒഴുകുന്നതും കരാർ പ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ടതുമായ വെള്ളം ഇനി പാക്കിസ്ഥാനു നല്കില്ല. പുൽവാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ എടുത്ത തീരുമാനമാണിതെന്നു കേന്ദ്ര ജലവിഭവ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

"സിന്ധു നദീതടത്തിലെ ആറു നദികളെപ്പറ്റി 1960-ൽ ഉണ്ടാക്കിയ ഇൻഡസ് വാട്ടേഴ്സ് ട്രീറ്റി (ഐഡബ്ള്യുടി) എന്ന ഉടന്പടി പ്രകാരം സത്‌ലജ്, ബിയസ്, രവി എന്നീ മൂന്നു നദികളിലെ (കിഴക്കൻ നദികൾ) മുഴുവൻ വെള്ളവും ഇന്ത്യക്കുള്ളതാണ്. ഝലം, ചിനാബ്, സിന്ധു നദികളിലെ (പടിഞ്ഞാറൻ നദികൾ) ജലം പാക്കിസ്ഥാനുള്ളതാണ്. നമ്മുടെ മൂന്നു നദികളിലെ മുഴുവൻ വെള്ളവും നമുക്ക് ഉപയോഗിക്കാൻ പറ്റുന്നില്ല. വേണ്ടത്ര ഡാമുകളില്ലാത്തതാണു കാരണം. രവിയിലും അതിന്‍റെ പോഷകനദിയായ ഉജ്ജിലും ഇപ്പോൾ ഡാമുകൾ പണിയുന്നുണ്ട്. രവിയും ബിയാസും ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയും നിർമാണത്തിലുണ്ട്. സത്‌ലജിൽ നേരത്തേ തന്നെ പരമാവധി പദ്ധതികൾ ആയതാണ്.' - ഗഡ്കരി പറഞ്ഞു.


പുൽവാമ സംഭവത്തിനുശേഷം പാക്കിസ്ഥാന്‍റെ അതിമിത്ര രാജ്യ പദവി (എംഎഫ്എൻ) ഇന്ത്യ കളഞ്ഞിരുന്നു. പാക്കിസ്ഥാനിൽനിന്നുള്ള ഇറക്കുമതിക്ക് 200 ശതമാനം ചുങ്കം ചുമത്തുകയും ചെയ്തു. ഈ നടപടികളുടെ തുടർച്ചയാണിത്.

2016-ലെ ഉറി ആക്രമണശേഷം ഇൻഡസ് വാട്ടർ കമ്മീഷണർമാരുടെ അർധ വാർഷിക യോഗം ഇന്ത്യ നിർത്തിവച്ചിരുന്നു. സിന്ധു ജല ഉടന്പടി കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഇന്ത്യ പറയുന്പോൾ പാക് വാദം മറിച്ചാണ്. ചിനാബിലും ഝെലത്തിലും നിന്ന് ഇന്ത്യ വെള്ളം എടുക്കുന്നെന്നാണു പരാതി.ഝലം നദിയിൽ മൻമോഹൻ സിംഗിന്‍റെ കാലത്തു നിർമാണം തുടങ്ങിയ കിഷൻ ഗംഗ പദ്ധതിയും മറ്റും സംബന്ധിച്ചു പാക്കിസ്ഥാന് ആവലാതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.