രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനിച്ചു
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം  അവസാനിച്ചു
Wednesday, April 17, 2019 12:55 AM IST
ന്യൂഡൽഹി: 96 ലോക്സഭാ സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് ഈ മണ്ഡലങ്ങൾ. തമിഴ്നാട്ടിൽ മാത്രം 38 സീറ്റുകളിൽ രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കും. കർണാടക(14), മഹാരാഷ്‌ട്ര(10), യുപി(എട്ട്), ആസാം(അഞ്ച്), ബിഹാർ(അഞ്ച്), ഒഡീഷ(അഞ്ച്), ഛത്തീസ്ഗഡ്(മൂന്ന്), പശ്ചിമബംഗാൾ(മൂന്ന്), കാഷ്മീർ(രണ്ട്), മണിപ്പുർ(ഒന്ന്), ത്രിപുര(ഒന്ന്), പുതുച്ചേരി(ഒന്ന്) എന്നിങ്ങനെയാണു നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സീറ്റുകൾ. ഒഡീ‍ഷയിലെ 35 നിയമസഭാ സീറ്റുകളിലും നാളെ തെരഞ്ഞെടുപ്പ് നടക്കും.


മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ജുവൽ ഒറാം, സദാനന്ദ ഗൗഡ, പൊൻ രാധാകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ വീരപ്പ മൊയ്‌ലി, രാജ് ബബ്ബർ , നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറുഖ് അബ്ദുള്ള, ഡിഎംകെ നേതാക്കളായ ദയനിധി മാരൻ, എ. രാജി. കനിമൊഴി തുടങ്ങിയവർ നാളെ ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.