ഹാട്രിക് വിജയം തേടി കർഷകനേതാവ് രാജു ഷെട്ടി
ഹാട്രിക് വിജയം തേടി കർഷകനേതാവ് രാജു ഷെട്ടി
Thursday, April 18, 2019 11:13 PM IST
കോലാപ്പുർ: ഹാത്കാനാൻഗലെയിൽ മൂന്നാം ജയം തേടി മത്സരിക്കുന്ന കർഷക നേതാവ് രാജു ഷെട്ടിയെ പൂട്ടാൻ എൻസിപിക്കാരനെ സ്ഥാനാർഥിയാക്കി ബിജെപി-ശിവസേന സഖ്യം. ഇത്തവണ കോൺഗ്രസ്-എൻസിപി സഖ്യത്തിന്‍റെ ഭാഗമാണു രാജു ഷെട്ടിയുടെ സ്വാഭിമാനി ഷേത്കാരി സംഘാതന. 2014ൽ ബിജെപി മുന്നണിയിലായിരുന്നു ഷെട്ടി. മോദിസർക്കാരിന്‍റേത് കർഷകവിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ചാണ് ഷെട്ടി എൻഡിഎ വിട്ടത്.

മുൻ എൻസിപി എംപി നിവേദിത മാനെയുടെ മകൻ ധാരിശീൽ മാനെ ഹാത്കാനാംഗലെയിൽ ശിവസേന സ്ഥാനാർഥിയായി മത്സരിക്കുന്നു. മകനു സീറ്റ് ഉറപ്പിക്കാനാണു നിവേദിത മാനെ ശിവസേനയിലെത്തിയത്. 2009ൽ നിവേദിതയെ തോൽപ്പിച്ചാണു രാജു ഷെട്ടി ലോക്സഭാംഗമായത്. ഒരുകാലത്ത് കോൺഗ്രസ് കോട്ടയായിരുന്ന ഇചൽകരഞ്ജി മണ്ഡലമാണ് ഹാത്കാനാൻഗലെയായി മാറിയത്. കോൺഗ്രസ് നേതാവ് ബാലാസാഹെബ് മാനെ 1977 മുതൽ 1991 വരെ അഞ്ചു തവണ വിജയിച്ച മണ്ഡലമാണിത്. ബാലാസാഹെബ് മാനെയുടെ മരുമകൾ നിവേദിത 1996ൽ സ്വതന്ത്രയായും 1998ൽ ശിവസേന സ്ഥാനാർഥിയായും മത്സരിച്ചെങ്കിലും കോൺഗ്രസിലെ കല്ലപ്പ അവാഡെയോടു തോറ്റു. എന്നാൽ, 1999, 2004 തെരഞ്ഞെടുപ്പുകളിൽ നിവേദിത എൻസിപി ടിക്കറ്റിൽ ഇചൽകരഞ്ജിയിൽ വിജയിച്ചു. 2009ൽ ഇചൽകരഞ്ജി ഹാത്കാനാൻഗലെ ആയി മാറി.


മഹാരാഷ്‌ട്രയിലെ പഞ്ചസാര ബെൽറ്റാണ് ഹാത്കാനാൻഗലെ. 12 സഹകരണ പഞ്ചസാര ഫാക്ടറികളാണ് ഇവിടെയുള്ളത്. പഞ്ചസാര മില്ലുകൾക്കെതിരേ രൂക്ഷമായ കർഷകസമരം അരങ്ങേറിയ മണ്ഡലമാണിത്. ബിജെപി, ശിവസേന പാർട്ടികൾക്ക് ഇതുവരെ വിജയിക്കാൻ കഴിയാത്ത മണ്ഡലമാണു ഹാത്കാനാൻഗലെ. ധാരിശീൽ മാനെയ്ക്കുവേണ്ടി ബിജെപി നേതാവും മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ സജീവമായി രംഗത്തുണ്ട്.

അഞ്ചു വർഷത്തിനിടെ അടുത്ത അനുയായികൾ പാർട്ടിവിട്ടത് രാജു ഷെട്ടിക്ക് ക്ഷീണമാണ്. ഉറ്റ അനുയായിയും മഹാരാഷ്‌ട്ര മന്ത്രിയുമായിരുന്ന സദാഭാവു ഖോട്, ഉല്ലാസ് പാട്ടീൽ എംഎൽഎ, മുതിർന്ന നേതാവ് ശിവാജി മാനെ തുടങ്ങിയവർ ഇപ്പോൾ ഷെട്ടിയുടെ എതിർപക്ഷത്താണ്. ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന ആറു നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണം ശിവസേന പക്ഷത്താണ്. രണ്ടിടത്ത് ബിജെപി എംഎൽഎമാരാണ്. ഒരു മണ്ഡലത്തിൽ എൻസിപി വിജയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.