പ്രജ്ഞാസിംഗ് കത്തിക്കുത്ത് കേസിൽ ഉൾപ്പെട്ടിരുന്നുവെന്ന് ഭൂപേഷ് ബാഗേൽ
പ്രജ്ഞാസിംഗ് കത്തിക്കുത്ത് കേസിൽ  ഉൾപ്പെട്ടിരുന്നുവെന്ന് ഭൂപേഷ് ബാഗേൽ
Friday, April 26, 2019 12:52 AM IST
ജബൽപുർ‌: മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയുമായ പ്രജ്ഞാസിംഗ് ഠാക്കൂറിനെതിരേ കടുത്ത ആരോപണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. 2001 ൽ ബാലിഗഡിൽ ഒരു യുവാവിനെ പ്രജ്ഞാസിംഗ് കുത്തിയെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.

അന്ന് സന്യാസിനിയുടേതല്ല, കൊടുംക്രിമിനലിന്‍റെ മനോഭാവമായിരുന്നു അവർക്ക്. അന്ന് പ്രജ്ഞാസിംഗ് കത്തി കൊണ്ടുനടന്നിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രജ്ഞാ സിംഗിന് ഛത്തീസ്ഗഡുമായി ബന്ധമുണ്ട്. ഇവരുടെ അടുത്ത ബന്ധു ബാലിഗഡിൽ ഒരു സംഭരണകേന്ദ്രത്തിൽ ജോലി ചെയ്തിരുന്നു. ഈ സമയത്താണ് അതിക്രമം നടന്നതെന്നും പ്രജ്ഞാസിംഗ് പറഞ്ഞു. ശൈലേന്ദ്ര ദേവ്‌ഗൺ എന്ന യുവാവിനാണു കുത്തേറ്റതെന്നും മുഖ്യമന്ത്രി പറഞ്ഞു.


എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണം ബിജെപി നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി വക്താവ് ഹിതേഷ് വാജ്പേയി മുന്നറിയിപ്പ് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.