ജ. രമണ പിന്മാറി; ജ. മൽഹോത്ര വന്നു
ജ. രമണ പിന്മാറി; ജ. മൽഹോത്ര വന്നു
Friday, April 26, 2019 1:17 AM IST
ന്യൂഡൽഹി: സുപ്രീംകോടതിചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാരോപണക്കേസ് അന്വേഷിക്കുന്ന സുപ്രീംകോടതിയുടെ ആഭ്യന്തര സമിതി ഇന്നലെ ഉടച്ചു വാർത്തു.

സീനിയോറിറ്റിയിൽ രണ്ടാമതുള്ള ജ.എസ്.എ. ബോബ്ഡെ നയിക്കുന്ന സമിതിയിൽ ജസ്റ്റീസുമാരായ ഇന്ദിരാ ബാനർജിയും ഇന്ദു മൽഹോത്രയുമാണ് ഉണ്ടാകുക. നേരത്തേ ജസ്റ്റീസുമാരായ എൻ.വി. രമണയും ഇന്ദിരാ ബാനർജിയുമായിരുന്നു സമിതിയിൽ.

വിശാഖാ കേസിലെ സുപ്രീംകോടതി വിധിപ്രകാരം പരാതി അന്വേഷിക്കുന്ന സമിതിയിൽ ഭൂരിപക്ഷം സ്ത്രീകളായിരിക്കണമെന്നുണ്ട് എന്ന വ്യവസ്ഥ ഇതിൽ പാലിച്ചിട്ടില്ലെന്നു പരാതിക്കാരി ആക്ഷേപ മുന്നയിച്ചു.

ജ. രമണ ചീഫ് ജസ്റ്റീസിന്‍റെ ചങ്ങാതിയാണെന്നും അതു നീതി ലഭിക്കാൻ തടസമാണെന്നും പരാതിക്കാരി പറഞ്ഞു. തുടർന്നു ജസ്റ്റീസ് രമണ പിന്മാറി. ഇതിനുശേഷമാണ് ജസ്റ്റീസ് ഇന്ദു മൽഹോത്രയെ ഉൾപ്പെടുത്തിയത്. പരാതിക്കാരി ഇന്നു സമിതി മുന്പാകെ ഹാജരാകും.


ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിനു പ്രാധാന്യം നൽകിയാൽ പരാതിയിലുള്ള നടപടികൾ ഇല്ലാതാകുമെന്ന ആശങ്ക മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് പ്രകടിപ്പിച്ചു. അഭിഭാഷകന്‍റെ ആരോപണത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇന്ദിര ആവശ്യപ്പെട്ടു.

ഗൂഢാലോചനയുണ്ടെന്ന് ആരോപണമുന്നയിച്ച ബെയിൻസിന്‍റെ വിശ്വാസ്യതയും അവർ ചോദ്യം ചെയ്തു. ബെയിൻസ് സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റിക്കാർഡിൽ ഉൾപ്പെട്ടയാളല്ല എന്നു ചൂണ്ടിക്കാട്ടിയ ജയ്സിംഗ്, ബെയിൻസ് എത്തിയ വാഹനത്തിൽ അഭിഭാഷകനെന്നു വ്യക്തമാക്കുന്ന സ്റ്റിക്കർ ഉണ്ടായിരുന്നില്ലെന്നും വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.