ഗാന്ധിജിയെ അവഹേളിച്ച പ്രജ്ഞാസിംഗിനു മാപ്പില്ലെന്നു മോദി
ഗാന്ധിജിയെ അവഹേളിച്ച  പ്രജ്ഞാസിംഗിനു മാപ്പില്ലെന്നു മോദി
Saturday, May 18, 2019 1:34 AM IST
ന്യൂഡൽഹി: ഗോഡ്സെ അനുകൂല പ്രസ്താവനയുമായി ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞ സിംഗ് ഠാക്കൂറിനു പിന്നാലെ കൂടുതൽ നേതാക്കൾ രംഗത്തെത്തിയതോടെ തട്ടിക്കൂട്ട് നടപടികളുമായി ബിജെപി ദേശീയ നേതൃത്വം.

മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക ഗോഡ്സെയെ പ്രകീർത്തിക്കുന്ന പ്രസ്താവന നടത്തിയ പ്രജ്ഞ സിംഗ് ഠാക്കൂർ, കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ, നളിൻ കുമാർ കട്ടീൽ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അറിയിച്ചു.

മഹാത്മാ ഗാന്ധി പാക്കിസ്ഥാനിലെ രാഷ്ട്രപതിയാണെന്നു ഫേസ്ബുക്കിൽ പോസ്റ്റിട്ട മധ്യപ്രദേശിലെ ബിജെപി മീഡിയ സെൽ നേതാവ് അനിൽ സൗമിത്രയെ പാർട്ടി സസ്പെൻഡ് ചെയ്തു. ഗാന്ധിജിയെ അപമാനിക്കുകയും ഗോഡ്സെയെ പ്രകീർത്തിക്കുകയും ചെയ്ത പ്രജ്ഞാ സിംഗിനു മാപ്പ് നൽകാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഗോഡ്സെ അനുകൂല പരാമർശം വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ബിജെപി കേന്ദ്ര നേതാക്കൾക്കുള്ളത്.

പ്രജ്ഞാ സിംഗ് ഠാക്കൂർ നടത്തിയ പരാമർശത്തെ എതിർത്ത് പാർട്ടി ദേശീയ അധ്യക്ഷൻ രംഗത്തെത്തിയതിനു പിന്നാലെയും കൂടുതൽ നേതാക്കൾ അനുകൂല പ്രസ്താവന നടത്തിയത് ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേത്തുടർന്നാണ് പ്രജ്ഞ സിംഗിനെതിരേ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തിറങ്ങേണ്ടി വന്നത്. മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഗോഡ്സെയെ കുറിച്ച് പ്രജ്ഞ സിംഗ് നടത്തിയ പരാമർശം ഏറ്റവും മോശമാണ്. അവർ മാപ്പ് പറഞ്ഞിട്ടുണ്ട്. എന്നാൽ, അവരോട് പൂർണമായി ക്ഷമിക്കാൻ തനിക്കൊരിക്കലും കഴിയില്ലെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദി വ്യക്തമാക്കി. മധ്യപ്രദേശിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ടെലിവിഷൻ ചാനലിനു അഭിമുഖം നൽകിയതെന്നു പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മോദി കൂടി രംഗത്തെത്തിയതോടെയാണ് കാരണം കാണിക്കൽ നോട്ടീസും അച്ചടക്ക സമിതിയുടെ പരിശോധനയുമായി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്.


ഗോഡ്സെയെ അനുകൂലിച്ചുള്ള പ്രസ്താവനകൾ പാർട്ടി നിലപാടല്ലെന്നു അമിത് ഷാ ആവർത്തിച്ചു. പരാമർശം നടത്തിയ നേതാക്കൾ മാപ്പ് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും പാർട്ടിയുടെ നിലപാടിനു വിരുദ്ധമായമായ പ്രസ്താവനകളായതിനാൽ അതു അച്ചടക്ക സമിതി പരിശോധിക്കും. കാരണം കാണിക്കൽ നോട്ടീസിനു പത്ത് ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, ആർഎസ്എസും ബിജെപിയും ഗോഡ്-സെ സ്നേഹികളാണെന്നും ഗോഡ്-കെ സ്നേഹികളല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയും മലേഗാവ് സ്ഫോടനത്തിലെ പ്രതിയുമായ പ്രജ്ഞ സിംഗ് ഠാക്കൂർ ഒരു പ്രാദേശിക ചാനലിലാണ് ഗോഡ്സെ രാജ്യസ്നേഹിയാണെന്നു പ്രസ്താവന നടത്തിയത്.

സംഭവം വിവാദമായതോടെ പ്രജ്ഞ മാപ്പ് പറഞ്ഞെന്നു വ്യക്തമാക്കി ബിജെപി രംഗത്തെത്തിയെങ്കിലും അതിനു മണിക്കൂറുകൾക്ക് ശേഷമാണ് പ്രജ്ഞ ഇക്കാര്യത്തിൽ പ്രസ്താവന തിരുത്തിയത്. ഇതിനു പിന്നാലെ പ്രജ്ഞ മാപ്പ് പറയേണ്ട കാര്യമില്ലെന്നു കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ ട്വിറ്ററിൽ കുറിപ്പിട്ടു. ഏഴ് ദശകങ്ങൾക്ക് അപ്പുറവും തലമുറകൾ ഗോഡ്സെയെ കുറിച്ച് ചർച്ച ചെയ്യുന്നുവെന്നത് വലിയ കാര്യം തന്നെ. ഗോഡ്സെ ഇതിൽ സന്തോഷിക്കുന്നുണ്ടാവും അനന്ത് കുമാർ കുറിച്ചു. ഇതേക്കുറിച്ചു തന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന വിശദീകരണമാണ് അനന്ത് കുമാർ ഹെഗ്ഡെ പിന്നീട് പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു ബിജെപി എംപി നളിൻ കുമാർ കട്ടീലിന്‍റെ പ്രസ്താവന.

ഗോഡ്സെയേക്കാൾ ക്രൂരനാണ് രാജീവ് ഗാന്ധിയെന്നായിരുന്നു നളീൻകുമാർ പറഞ്ഞത്. ഒരാളെ കൊന്ന ഗോഡ്സെ ആണോ, 72 പേരെ കൊലപ്പെടുത്തിയ കസബാണോ, 17000 പേരെ കൊന്ന രാജീവ് ഗാന്ധി ആണോ കൂടുതൽ ക്രൂരനെന്നു പരിശോധിക്കണമെന്നും കട്ടീൽ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.