ചൗക്കിദാർ എന്നു പറയൂ, ചോർ ഹേ എന്നു കേൾക്കാം: രാഹുൽ
ചൗക്കിദാർ എന്നു പറയൂ, ചോർ ഹേ എന്നു കേൾക്കാം: രാഹുൽ
Saturday, May 18, 2019 1:34 AM IST
ന്യൂഡൽഹി: രാജ്യത്തെവിടെയും പോയി "ചൗക്കിദാർ' എന്ന് ഉറക്കെ പറഞ്ഞാൽ ഉടനെ "ചോർ ഹേ' എന്നു കേൾക്കാമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാ ഹുൽ ഗാന്ധി. കോണ്‍ഗ്രസ് മുന്നോട്ടുവച്ച ന്യായ് പദ്ധതിയെ ബിജെപി ആക്ഷേപിക്കുകയാണ്.

പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്നാണ് മാധ്യമങ്ങൾ തങ്ങളോടു ചോദിച്ചത്. അതേസമയം, മോദിയോട് ചോദിക്കുന്നത് കുപ്പായത്തിന്‍റെ നിറത്തെപ്പറ്റിയാണ്. കർഷകരുടെ കടങ്ങൾ കോണ്‍ഗ്രസ് എഴുതിതള്ളിയെന്ന കാര്യം വ്യാജമെന്ന് പറയുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ സഹോദരനും അനന്തിരവനും കോണ്‍ഗ്രസ് എടുത്ത ഈ തീരുമാനത്തിന്‍റെ പ്രയോജനഫലം അനുഭവിച്ചവരാണ്. അത് തെളിയിക്കാൻ ഞങ്ങളുടെ കൈയിൽ രേഖകളുമുണ്ട്.

എന്നാൽ, ചൗഹാൻ ഇപ്പോഴും ഇക്കാര്യത്തിൽ നുണപ്രചാരണം നടത്തുകയാണെന്നും രാഹുൽ എഐസിസി ആസ്ഥാന ത്തു നടത്തിയ പത്രസമ്മേളന ത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായാണ് പെരുമാറിയത്. പെരുമാറ്റച്ചട്ടം ലംഘിച്ചതു ചൂണ്ടിക്കാട്ടി മോദിക്കും ബിജെപി നേതാക്കൾക്കും എതിരേ നിരവധി പരാതി നൽകിയതിൽ നടപടിയെടുക്കാൻ തയാറായില്ല. എന്നാൽ, അതേ കാരണത്തിൽ തങ്ങളെ തടയുകയും വിലക്കുകയും ചെയ്തു.


മോദിയുടെ പ്രചാരണത്തിനു വേണ്ടി ബംഗാളിലെ പ്രചാരണം നീട്ടിനൽകിയത് അവസാന ഉദാഹരണം. ഇതിനെതിരേയെല്ലാം ജനങ്ങൾ വിധിയെഴുതും. മുൻവിധിയോടെ വല്ലതുമൊക്കെ പറഞ്ഞ് ജനങ്ങളുടെ വിധിയെഴുത്തിനെ ഞാൻ അപമാനിക്കുന്നില്ല. രാജ്യം എന്താണ് ആഗ്രഹിക്കുന്നതെന്ന് മേയ് 23നു വ്യക്തമാകുമെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, സഖ്യനീക്കത്തിനായി സോണിയ ഗാന്ധി മുന്നിട്ടിറങ്ങിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, മൻമോഹൻ സിംഗിന്‍റെയും സോണിയ ഗാന്ധിയുടെയും രാഷ്‌ട്രീയ അനുഭവ പരിചയമാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും അല്ലാതെ അനുഭവസന്പത്ത് തള്ളിക്കളയാൻ താൻ മോദിയല്ലെന്നും രാഹുൽ ഗാന്ധി മറുപടി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.