തമിഴ്നാട്ടിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്
തമിഴ്നാട്ടിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്
Sunday, May 19, 2019 12:26 AM IST
ചെന്നൈ: തമിഴ്നാട്ടിലെ പളനിസ്വാമി സർക്കാരിന്‍റെ ഭാവി നിശ്ചയിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ഇന്നു പരിസമാപ്തി. ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന 22 മണ്ഡലങ്ങളിൽ 18 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം കഴിഞ്ഞ 18 നു പൂർത്തിയായിരുന്നു. ശേഷിച്ച സുലുർ, അരുവാക്കുറിച്ചി, ഒറ്റപിടാരം (സംവരണമണ്ഡലം),തിരുപ്പറ ങ്കുണ്ഡ്രം നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലേക്കു നീങ്ങുന്നത്.

അണ്ണാ ഡിഎംകെ എംഎൽഎ ആർ. കനകരാജിന്‍റെ നിര്യാണത്തെത്തുടർന്നാണ് സലൂറിൽ വോട്ടെടുപ്പ്. അയോഗ്യനാക്കപ്പെട്ട എഡിഎംകെ എംഎൽഎ സുന്ദർരാജിന്‍റെ മണ്ഡലമാണ് ഒറ്റപ്പിടാരം. അയോഗ്യത കൽപ്പിച്ചതോടെ ഡിഎംകെയിലേക്ക് ചേക്കേറിയ സെന്തിൽ ബാലാജിയായിരുന്നു അരുവാക്കുറിച്ചിയെ പ്രതിനിധീകരിച്ചത്. ഭരണകക്ഷി എംഎൽഎയായ എ.കെ. ബോസിന്‍റെ നിര്യാണത്തെത്തുടർന്നു തിരുപ്പറങ്കുണ്ഡ്രം ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി.


നാല് മണ്ഡലങ്ങളിലുമായി 137 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ സത്രവ്രത സാഹു പറഞ്ഞു. അരവാക്കുറിച്ചിയിൽ മാത്രം 63 സ്ഥാനാർഥികൾ‌ ജനവിധിതേടുന്നു. ക്രമസമാധാനപാലത്തിനായി നാലു മണ്ഡലങ്ങളിലുമായി 15,939 പോലീസുകാരനെ വിന്യസിച്ചു. രണ്ടുവർഷം പ്രായമായ പളനിസ്വാമി സർക്കാരിനെ സംബന്ധിച്ച് നിർണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. 234 അംഗസഭയിൽ ഭരണകക്ഷിയായ എഡിഎംകെയ്ക്ക് സ്പീക്കറിനു പുറമേ 113 അംഗങ്ങളുണ്ട്. കേവല ഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണയാണു വേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.