നവജ്യോത് സിദ്ദു മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്നുവെന്ന് അമരീന്ദർ
നവജ്യോത് സിദ്ദു മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്നുവെന്ന് അമരീന്ദർ
Monday, May 20, 2019 1:20 AM IST
ചണ്ഡിഗഡ്: പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിംഗും മന്ത്രിസഭാംഗം നവ്ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള ആശയഭിന്നത രൂക്ഷമാകുന്നു. പല ആഗ്രഹങ്ങളുമു ള്ള ആളാണു സിദ്ദുവെന്നും തന്നെ താഴെയിറക്കി മുഖ്യമന്ത്രിയാകാനാണു ശ്രമമെന്നും അമരീന്ദർ ആരോപിച്ചു. ഉത്തരവാദിത്വരഹിതമായി പെരുമാറി തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് കോൺഗ്രസിനു പ്രശ്നങ്ങൾ സമ്മാനിക്കുകയായിരുന്നു അദ്ദേഹമെന്ന് അമരീന്ദർ കൂട്ടിച്ചേർത്തു. ടൂറിസം-സാസ്കാരിക വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിയാണു സിദ്ദു.

മുഖ്യമന്ത്രിക്കെതിരേ സിദ്ദു നിരന്തരം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണു വിശദീകരണം. സിദ്ദുവിന്‍റെ പ്രസ്താവനകളുടെ പ്രതിഫലനം സർക്കാരിലും പാർട്ടിയിലും ഉണ്ടാകും. അച്ചടക്കലംഘനം പാർട്ടി അനുവദിക്കില്ലെന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വിശദമാക്കി. അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിലും അത് പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന രീതിയിലാകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്സഭയിലേക്കു വോട്ടെടുപ്പ് നടന്ന അതേദിവസമാണു മുഖ്യമന്ത്രിയുടെ വിമർശനം.


സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും കോൺഗ്രസ് ജയിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ മണ്ഡലങ്ങളിൽ നിന്നും അനുകൂല റിപ്പോർട്ടാണു ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.