ന്യൂഡൽഹി: യുപിയിലെ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 4,79,505 വോട്ടിന്റെ ഭൂരിപക്ഷം. സമാജ്വാദി പാർട്ടിയിലെ ശാലിനി യാദവായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. മോദി 6,74,664(63.62%) വോട്ട് നേടിയപ്പോൾ ശാലിനിക്ക് 1,94,763 വോട്ടാണു കിട്ടിയത്. കോൺഗ്രസിലെ അജയ് റായി 152,456 വോട്ട് നേടി മൂന്നാം സ്ഥാനത്തായി.
യുപിഎ ചെയർപേഴ്സൺ സോണിയഗാന്ധി 1,67, 178 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ ദിനേശ് പ്രതാപ് സിംഗിനെ പരാജയപ്പെടുത്തി. സോണിയഗാന്ധി 5,34,918(55.8%) വോട്ട് നേടി. ദിനേശ് പ്രതാപ് സിംഗ് 3,67,740 വോട്ടാണു നേടിയത്.
ഗുജറാത്തിലെ നവസാരിയിൽ ബിജെപിയിലെ സി.ആർ. പാട്ടീൽ 6,89,688 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 9,72,739 വോട്ടാണു(74.37%) പാട്ടീൽ നേടിയത്. എന്നാൽ, 2014ൽ മഹാരാഷ്ട്രയിലെ ബീഡിൽ ബിജെപിയിലെ പ്രീതം മുണ്ടെ നേടിയ 6,96,321 വോട്ടിന്റെ റിക്കാർഡ് മറികടക്കാൻ സി.ആർ. പാട്ടീലിനായില്ല. കഴിഞ്ഞ തവണ റിക്കാർഡിട്ട പ്രീതം മുണ്ടെ ഇത്തവണ 168,368 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. രാജസ്ഥാനിലെ ഭിൽവാഡയിൽ ബിജെപിയിലെ സുഭാഷ് ചന്ദ്ര ബഹേരിയ 6,12,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസിലെ രാം പാൽ ശർമയെയാണു ബഹേരിയ തോൽപ്പിച്ചത്. ബഹേരിയ 9,38,160 വോട്ട്(71.59%) നേടി.
ബിജെപി അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിൽ 5,57,014 വോട്ടിനു വിജയിച്ചു. അമിത് ഷാ 894,624(69.67%) വോട്ട് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.