ഹർഷാരവങ്ങൾക്കിടെ വീണ്ടും മോദി
ഹർഷാരവങ്ങൾക്കിടെ വീണ്ടും മോദി
Sunday, May 26, 2019 1:59 AM IST
ന്യൂഡൽഹി: രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു.

ഭരണഘടനയുടെ 75(1) വകുപ്പ് നൽകുന്ന അധികാരമുപയോഗിച്ചു നിയമനം നടത്തിയതായി രാഷ്‌ട്രപതിഭവനിൽനിന്നുള്ള അറിയിപ്പിൽ പറഞ്ഞു. സത്യപ്രതിജ്ഞ വ്യാഴാഴ്ചയാകും എന്നാണു സൂചന.

മന്ത്രിമാരുടെ പേരുവിവരങ്ങളും സത്യപ്രതിജ്ഞാ തീയതിയും അറിയിക്കാൻ രാഷ്‌ട്രപതി ആവശ്യപ്പെട്ടിട്ടുണ്ട്.

നരേന്ദ്ര മോദി വൈകുന്നേരം രാഷ്‌ട്രപതിഭവനിൽ എത്തി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് എംപിമാരുടെ പിന്തുണക്കത്ത് കൈമാറി പുതിയ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു. ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

മോദി ഇന്നു വൈകുന്നേരം ഗുജറാത്തിൽ എത്തി അമ്മയുടെ അനുഗ്രഹം വാങ്ങും. നാളെ വാരാണസിയിൽ എത്തി ജനങ്ങൾക്ക് നന്ദിയറിയിക്കും. തുടർന്നു കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. പതിനാറാം ലോക്സഭ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭാ ശിപാർശ വെള്ളിയാഴ്ച രാഷ്‌ട്രപതി അംഗീകരിച്ചിരുന്നു. സഭ പിരിച്ചുവിട്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
വെള്ളിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി മോദിക്കും മന്ത്രിസഭാംഗങ്ങൾക്കും രാഷ്‌ട്രപതി വിരുന്നു നൽകിയിരുന്നു.


പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ എംപിമാരുടെ യോഗത്തിനിടെയാണു മോദിയെ ബിജെപി പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തത്. ബിജെപി അധ്യക്ഷൻ അമിത്ഷാ മോദിയുടെ പേരു നിർദേശിച്ചു. രാജ് നാഥ് സിംഗും നിതിൻ ഗഡ്കരിയും പിന്താങ്ങി. ബിജെപി എംപിമാർ കൈ ഉയർത്തിയും മോദി, മോദി ആർപ്പുവിളികളോടെയും പിന്തുണ അറിയിച്ചു. തുടർന്ന് ബിജെപി പാർലമെന്‍ററി പാർട്ടി നേതാവായി മോദിയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തെന്ന് അമിത്ഷാ പ്രഖ്യാപിച്ചു.

പിന്നീടു ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ എൻഡിഎ പാർലമെന്‍ററി പാർട്ടി നേതാവായി മോദിയുടെ പേരു നിർദേശിക്കാൻ ആവശ്യപ്പെട്ടു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മോദിയുടെ പേര് നിർദേശിച്ചു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും എൽജെപി നേതാവ് രാം വിലാസ് പാസ്വാനും ഇതിനെ പിന്തുണച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ എന്നിവർ മോദിയെ നേതൃസ്ഥാനത്തേക്കു നിർദേശിക്കുന്ന പ്രമേയത്തെ പിന്തുണച്ചു സംസാരിച്ചു.

353 എംപിമാർ ഉൾപ്പെട്ട എൻഡിഎയുടെ നേതാവായും മോദിഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു എന്നും അമിത് ഷാ പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.