മുത്തലാക്ക് ബിൽ വീണ്ടും പാർലമെന്‍റിലേക്ക്
മുത്തലാക്ക് ബിൽ വീണ്ടും പാർലമെന്‍റിലേക്ക്
Thursday, June 13, 2019 12:46 AM IST
ന്യൂഡൽഹി: ഒന്നാം എൻഡിഎ സർക്കാരിന്‍റെ കാലത്ത് പാസാക്കാൻ കഴിയാതെ പോയ വിവാദ മുത്തലാക്ക് ബിൽ വീണ്ടും പാർലമെന്‍റിൽ അവതരിപ്പിക്കാൻ രണ്ടാം എൻഡിഎ സർക്കാരിന്‍റെ ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിനാറാം ലോക്സഭയുടെ കാലാവധി അവസാനിച്ചതോടെ പഴയ ബിൽ കാലഹരണപ്പെട്ടതിനെത്തുടർന്നാണു വീണ്ടും പുതിയ ബിൽ അവതരിപ്പിക്കുന്നത്.

മുത്തലാക്ക് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നതു ക്രിമിനൽകുറ്റമാക്കി മൂന്നു കൊല്ലത്തെ തടവാണു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. വിവാഹ മോചനം ചെയ്ത സ്ത്രീക്കും കുട്ടികൾക്കും ജീവനാംശം നൽകാനും വ്യവസ്ഥയുണ്ട്. മുത്തലാക്ക് ചൊല്ലിയ വ്യക്തിയെ ജാമ്യത്തിൽ വിടുന്നതിനു മുന്പ് സ്ത്രീയുടെ ഭാഗം കേൾക്കണമെന്നതാണു ബില്ലിലെ മറ്റൊരു പ്രധാന വ്യവസ്ഥ.


ലോക്സഭ പാസാക്കിയ മുത്തലാക്ക് ബിൽ രാജ്യസഭയിൽ പാസാക്കാൻ മോദി സർക്കാരിനു കഴിഞ്ഞില്ല. ഇതേ തുടർന്നു സർക്കാർ ഓർഡിനൻസ് ഇറക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നടന്ന ആദ്യ കാബിനറ്റ് യോഗത്തിനുശേഷം കൗണ്‍സിൽ ഓഫ് മിനിസ്റ്റേഴ്സിന്‍റെ സന്പൂർണ മന്ത്രിസഭാ യോഗവും നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പുതിയ മന്ത്രിമാർക്കും രാ‌ഷ‌്ട്രപതി രാംനാഥ് കോവിന്ദ് വിരുന്നു നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.