കോൺഗ്രസിൽ അതൃപ്തി: കർണാടക മന്ത്രിസഭ വീണ്ടും വികസിപ്പിക്കും
കോൺഗ്രസിൽ അതൃപ്തി: കർണാടക മന്ത്രിസഭ വീണ്ടും വികസിപ്പിക്കും
Sunday, June 16, 2019 12:39 AM IST
ബംഗളൂരു: രണ്ട് സ്വതന്ത്ര അംഗങ്ങളെക്കൂടി മന്ത്രിസഭയിലേക്കു കൊണ്ടുവന്നതിലുള്ള അതൃപ്തി പരസ്യമാക്കി കോൺഗ്രസിലെ മുതിർന്ന നേതാക്കളെത്തിയതോടെ കർണാടകയിലെ കുമാരസ്വാമി സർക്കാർ വീണ്ടും പുനഃസംഘടിപ്പിച്ചേക്കും.

ബിജെപി പാളയത്തിലേക്കു പോകാതിരിക്കാൻ രണ്ട് സ്വതന്ത്ര അംഗങ്ങളെ മുഖ്യമന്ത്രി കുമാരസ്വാമി മന്ത്രിമാരാക്കിയതു കഴിഞ്ഞ വെള്ളിയാഴ്ചയാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിന്ന് മുതിർന്ന നേതാക്കൾ അതൃപ്തിയറിയിച്ചതോടെ കുമാരസ്വാമി അപകടം മണത്തു. ആർ. ശങ്കർ, എച്ച്. നാഗേഷ് എന്നീ സ്വതന്ത്ര അംഗങ്ങളെയാണ് കഴിഞ്ഞദിവസം മന്ത്രിമാരാക്കിയത്. 13 മാസം പ്രായമുള്ള സർക്കാരിന്‍റെ നിലനിൽപ്പ് ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.


എച്ച്.കെ. പാട്ടീൽ, ബി.സി. പാട്ടീൽ, സുധാകർ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളാണ് മന്ത്രിസഭയിൽ ഇടംതേടി കരുനീക്കങ്ങൾ തുടരുന്നത്. എന്തായാലും ഉടൻ നടക്കുമെന്നു കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടറാവു പറഞ്ഞു. സ്വതന്ത്ര അംഗങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതു നിർഭാഗ്യകരമാണെന്നാണു ബി.സി. പട്ടേലിന്‍റെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.