കലാപമൊഴിയാതെ ബംഗാൾ; ഒരു മരണം
കലാപമൊഴിയാതെ ബംഗാൾ; ഒരു മരണം
Friday, June 21, 2019 12:26 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ വീണ്ടും കലാപം. ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ജില്ലയിലെ ബട്പുര, ജഗത്ദാൽ മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബട്പുരയിലെ സാമൂഹ്യവിരുദ്ധശക്തികൾക്കൊപ്പം പുറമേനിന്നുള്ളവരും ചേർന്നതാണു പ്രശ്നകാരണം. പ്രദേശത്ത് ദ്രുതകർമസേനയെ വിന്യസിച്ചുവെന്നും ആഭ്യന്തരസെക്രട്ടറി ആലാപൻ ബന്ധോപാധ്യായ അറിയിച്ചു.


മേയ് 19 നു നിയമസഭാ ഉപതെരഞ്ഞെടുപ്പ് പൂർത്തിയായശേഷം മേഖലയിൽ നിരവധിതവണയാണു സംഘർഷമുണ്ടായത്. സർക്കാർ ഇക്കാര്യം അതീവഗൗരവത്തോടെയാണു നോക്കിക്കാണുന്നതെന്നും തെക്കൻ ബംഗാളിന്‍റെ ക്രമസമാധാനച്ചുമതലയുള്ള എഡിജിയെ പ്രദേശത്തേക്ക് നിയോഗിച്ചതായും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പുതുതായി പണികഴിപ്പിച്ച ബട്പുര പോലീസ് സ്റ്റേഷനു സമീപം രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആളുകൾ അക്രമം അഴിച്ചുവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.