മുത്തലാക്ക് ബിൽ വീണ്ടും അവതരിപ്പിച്ചത് കൂടിയാലോചനയില്ലാതെ: പ്രതിപക്ഷം
മുത്തലാക്ക് ബിൽ വീണ്ടും അവതരിപ്പിച്ചത്  കൂടിയാലോചനയില്ലാതെ: പ്രതിപക്ഷം
Saturday, June 22, 2019 1:42 AM IST
ന്യൂഡൽഹി: ഭരണപക്ഷമല്ലാത്ത ഇതര കക്ഷികളുമായി കൂടിയാലോചിക്കാതെയാണ് മുത്തലാക്ക് ബില്ല് അവതരിപ്പിച്ചതെന്നു പ്രതിപക്ഷം. ബിൽ പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്കുവിടണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. മുത്തലാക്കിന് എതിരാണ്. എന്നാൽ, പ്രസ്തുത ബിൽ സിവിൽ നിയമലംഘനത്തെ ക്രിമിനൽ ചട്ടലംഘനമായി കണക്കാക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുള്ളതാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.

ബില്ലിലെ വ്യവസ്ഥകൾ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വയ്ക്കാതെ മുസ്‌ലിം സമുദായത്തിന് പുറത്തുള്ള വനിതകൾക്കുകൂടി പ്രതീക്ഷയേകുന്ന തരത്തിലുള്ള വ്യവസ്ഥകൾ വേണമെന്നും തരൂർ നിർദേശിച്ചു. ഭാര്യമാരെ ഉപേക്ഷിക്കുന്ന ഭർത്താക്കന്മാരെ ക്രിമിനൽ പ്രതികളായി കണക്കാക്കുന്നത് മുസ്‌ലിം സമുദായത്തിനു മാത്രം ബാധകമാക്കാതെ മറ്റു സമുദായങ്ങളിൽ പെട്ടവർക്കും ബാധകമാകുന്ന വിധത്തിലാക്കണം. മുസ്‌ലിം വനിതകളുടെ സംരക്ഷണത്തിനെന്ന പേരിൽ അവതരിപ്പിക്കുന്ന ബില്ല് മുസ്‌ലിം സമുദായത്തിലെ പുരുഷന്മാരെ ശിക്ഷിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും തരൂർ പറഞ്ഞു.

എൻ.കെ. പ്രേമചന്ദ്രനും ബില്ലിന്‍റെ അവതരണത്തെ എതിർത്തു സംസാരിച്ചു. ബില്ലിലെ പല വ്യവസ്ഥകളും ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്ലിലെ വ്യവസ്ഥകൾ ക്രിമിനൽ നിയമത്തിന്‍റെയോ സിവിൽ നിയമത്തിന്‍റെയോ പരിധിയിൽ വരുന്നല്ലെന്നും മറിച്ച് വ്യക്തിനിയമത്തിന്‍റെ പരിധിക്കുള്ളിൽ പെട്ടതാണെന്നും അതുകൊണ്ടുതന്നെ ഇത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ സിവിൽ നിയമങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങൾ മുസ്‌ലിംകൾക്കു മാത്രമായി കേന്ദ്രസർക്കാർ ക്രിമിനൽവത്കരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുത്തലാക്കിന്‍റെ പേരിൽ ശിക്ഷിക്കപ്പെടുന്ന പുരുഷന് മൂന്നു വർഷം ശിക്ഷ ലഭിക്കുന്നതിനെയാണ് അസദുദീൻ ഒവൈസി ചോദ്യം ചെയ്തത്. ഭർത്താവ് മൂന്നു വർഷം ജയിലിൽ കിടക്കുന്പോൾ മുസ്‌ലിം വനിതയ്ക്ക് ആരാണ് ചെലവിനു കൊടുക്കുന്നതെന്നും ഒവൈസി ചോദിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന അവകാശങ്ങളിലുള്ള കൈയേറ്റമാണ് ഇതെന്നും, മുസ്‌ലിം സ്ത്രീകളുടെ കാര്യത്തിൽ കാണിക്കുന്ന അമിതാവേശം എന്തുകൊണ്ട് ശബരിമലയിൽ ഹിന്ദുസ്ത്രീകളുടെ കാര്യത്തിൽ സർക്കാർ കാണിക്കുന്നില്ലെന്നും ഒവൈസി ചോദിച്ചു. കോണ്‍ഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ഒന്നടങ്കം ചോദ്യം ചെയ്തതും ബില്ലിലെ മൂന്നു വർഷം തടവ് എന്ന ശിക്ഷാവ്യവസ്ഥയെ ആണ്.


പിന്നീട് പ്രതിപക്ഷത്തിന്‍റെ ആവശ്യം കണക്കിലെടുത്ത് വോട്ടെടുപ്പിലൂടെയാണ് ബില്ലിന് അവതരണാനുമതി നൽകിയത്. 74നെതിരേ 186 വോട്ടിനാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്. പുതിയ അംഗങ്ങൾക്ക് സീറ്റ് നന്പറും അതിനനുസരിച്ചുള്ള ഇലക‌്ട്രോണിക് സംവിധാനവും സജ്ജമല്ലാത്തതിനാൽ പേപ്പർ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്.

മുത്തലാക്ക് ബില്ലിന് മതവുമായി ഒരു ബന്ധവുമില്ലെന്നാണ് ബില്ലവതരിപ്പിച്ച് കൊണ്ടു രവിശങ്കർ പ്രസാദ് പറഞ്ഞത്. സ്ത്രീകൾക്ക് നീതി നൽകുകയും അവരുടെ അന്തസ് ഉയർത്തുകയും ശാക്തീകരിക്കുകയുമായാണു ലക്ഷ്യം. സോണിയ ഗാന്ധിയെ പോലെ ഒരു വനിത നേതാവായിരിക്കുന്പോൾ കോണ്‍ഗ്രസ് ഇത്തരത്തിലൊരു സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ കോണ്‍ഗ്രസ് മുൻപ് ബില്ലിനെ എതിർത്തിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. അന്ന് ബില്ലവതരിപ്പിച്ചപ്പോൾ കോണ്‍ഗ്രസ് സഭയിൽനിന്നിറങ്ങിപ്പോകുകയാണു ചെയ്തത്. ഇപ്പോൾ ഒവൈസിയെപ്പോലെ ഉള്ളവരുമായി ചേർന്ന് ബില്ലിനെ എതിർക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

ഒന്നാം മോദി സർക്കാരിന്‍റെ കാലത്ത് ലോക്സഭ പാസാക്കിയെങ്കിലും മുത്തലാക്ക് ബിൽ രാജ്യസഭയിൽ പാസായിരുന്നില്ല. ഇതേത്തുടർന്നാണ് വീണ്ടും അധികാരത്തിലെത്തി പാർലമെന്‍റ് പ്രവൃത്തിദിവസത്തിലേക്ക് കടന്നയുടൻ തന്നെ സർക്കാർ ലോക്സഭയിൽ ബില്ലുമായി എത്തിയത്.

കഴിഞ്ഞ ഡിസംബറിൽ മുത്തലാഖ് ബിൽ രാജ്യസഭയിൽ പരാജയപ്പെട്ടതിനു ശേഷം ഓർഡിനൻസ് ഇറക്കിയാണ് സർക്കാർ ബില്ലിന്‍റെ കാലാവധി നീട്ടിയെടുത്തത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.