ശബരിമലയെക്കുറിച്ചു പറയാൻ അനുവദിച്ചില്ല
ശബരിമലയെക്കുറിച്ചു പറയാൻ അനുവദിച്ചില്ല
Saturday, June 22, 2019 2:08 AM IST
ന്യൂഡൽഹി: ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്ന എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ സ്വകാര്യ ബിൽ ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞു 3.40ന് സഭ ചേർന്നപ്പോഴാണ് സ്വകാര്യ ബില്ലുകളിൽ ഒന്നാമതായി, പ്രേമചന്ദ്രന്‍റെ ശബരിമലയിൽ സുപ്രീംകോടതി വിധിക്ക് മുൻപുള്ള സ്ഥിതി തുടരണമെന്നാവശ്യപ്പെടുന്ന ശബരിമല ശ്രീധർമ്മ ശാസ്താ ടെന്പിൾ (സ്പെഷൽ പ്രൊവിഷൻസ്) ബിൽ 2009 അവതരിപ്പിച്ചത്.

ആ സമയം, സ്പീക്കറുടെ ചുമതലയിൽ ഇരുന്ന ബിജെപി എംപി മീനാക്ഷി ലേഖി ബില്ലിനെക്കുറിച്ച് ചുരുക്കത്തിൽ സംസാരിക്കാനോ ശബരിമല വിഷയത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാനോ പ്രേമചന്ദ്രനെ അനുവദിച്ചില്ല. സാങ്കേതിക തടസവാദങ്ങൾ ഉന്നയിച്ച് ബിജെപി ബില്ലിനെ രാഷ്‌ട്രീയമായി എതിർക്കുകയാണെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു.

എൻ.കെ. പ്രേമചന്ദ്രന്‍റെ നാലു സ്വകാര്യ ബില്ലുകളടക്കം ഇന്നലെ 32 ബില്ലുകളാണ് ലോക്സഭയുടെ നടപടിക്രമങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ മാസം 25ന് ഇതിൽനിന്നു നറുക്കിട്ട് മൂന്നു ബില്ലുകൾ ചർച്ചയ്ക്കായി തെരഞ്ഞെടുക്കും. ജൂലൈ 12നാണ് ചർച്ച നടക്കുക. നറുക്കെടുപ്പിൽ ഒന്നാമതു വന്നാൽ മാത്രമേ സ്വകാര്യ ബില്ലിൽ ചർച്ച നടക്കാനുള്ള സാധ്യത ഉണ്ടാകൂ എന്നാണു പ്രേമചന്ദ്രൻ പറഞ്ഞത്.


എന്നാൽ, പ്രേമചന്ദ്രന്‍റെ സ്വകാര്യബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിന് മുൻപേ തന്നെ ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിർമാണം വേണമെന്ന് ആവശ്യപ്പെട്ട് ശൂന്യവേളയിൽ സംസാരിച്ച മീനാക്ഷി ലേഖി ബില്ലിനെ എതിർത്തു സംസാരിച്ചു.

അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് നിയമനിർമാണം നടത്തണം. മതാചാരങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്വകാര്യ ബില്ലുകൾ പൂർണതയുള്ളതല്ല. മാധ്യമവാർത്തകളിൽ ഇടംനേടുക മാത്രമാണ് അവയുടെ ലക്ഷ്യം. ഈ വിഷയത്തിൽ സമഗ്രമായ ബില്ലാണു വേണ്ടത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.

ജയ് അയ്യപ്പ എന്ന് വിളിച്ചാണ് ലേഖി ശൂന്യവേളയിലെ സംസാരം അവസാനിപ്പിച്ചത്. ശബരിമല വിഷയം സുപ്രീംകോടതി ഇടപെട്ട വിഷയമാണ്. അതിനാൽ, സുപ്രീം കോടതിയെ പൂർണമായി മറികടന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് ബിജെപി നേതാവ് റാം മാധവ് പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.