പശുവിന്‍റെ പേരിൽ അക്രമം നടത്തുന്നവരെ പിടിച്ചുകെട്ടണമെന്നു തരൂർ
പശുവിന്‍റെ പേരിൽ അക്രമം നടത്തുന്നവരെ പിടിച്ചുകെട്ടണമെന്നു  തരൂർ
Wednesday, June 26, 2019 12:00 AM IST
ന്യൂഡൽഹി: രാജ്യത്ത് നിയന്ത്രണമില്ലാതെ അക്രമങ്ങളുമായി നടക്കുന്ന ഗോസംരക്ഷരെ പിടിച്ചുകെട്ടണമെന്നു ശശി തരൂർ എംപി. ലോക്സഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കാവേയാണ് തരൂർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഗോസംരക്ഷണം എന്നത് സംസ്ഥാന വിഷയമാണെന്നാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പു മന്ത്രി ഗിരിരാജ് സിംഗ് ലോക്സഭയിൽ പറഞ്ഞത്. മൃഗ ക്ഷേമ ബോർഡിന്‍റെ കീഴിൽ പശുക്കൾക്ക് സംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് ബപിജെപി രവീന്ദ്ര ശ്യാം നരായണ്‍ ശുക്ലയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. അതിനിടെ ഉപചോദ്യമായാണ് തരൂർ ഈ വിഷയം ഉന്നയിച്ചത്.

ഗോസംരക്ഷണത്തിന്‍റെ പേരിൽ നിരവധി സംഘങ്ങൾ രാജ്യത്ത് കൂണുപോലെ മുളച്ചു പൊന്തിയിട്ടുണ്ട്. ഇവർ തന്നെയാണ് ആൾക്കൂട്ട ആക്രമണത്തിനും ഗുണ്ടായിസത്തിനും നേതൃത്വം നൽകുന്നത്. രാജ്യത്ത് ക്രമസമാധാന പാലനം ശരിയല്ലെന്നാണ് ഈ സമിതികളുടെ പ്രവർത്തനത്തിൽ നിന്നും മനസിലാകുന്നത്. അതിനാൽ ആനിമൽ വെൽഫയർ ബോർഡിന്‍റെ കീഴിൽ അംഗീരമുള്ള ഗോസംരക്ഷണ സമിതികൾ ഏതൊക്കെയാണന്നു വ്യക്തമാക്കുന്ന സംവിധാനം ഉണ്ടാകണമെന്നും തരൂർ ആവശ്യപ്പെട്ടു. പശുക്കളുടെ സംരക്ഷണത്തിനായി മുൻകൈ എടുക്കുന്ന അതേ ഉദ്ദേശലക്ഷ്യം സാധാരണ ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും കാണിക്കണമെന്നും തരൂർ ചൂണ്ടിക്കാട്ടി.


പശുക്കളുടെ സംരക്ഷണത്തിനായി മോദി സർക്കാരിന്‍റെ നയം എന്തായിരുന്നു എന്നാണ് പ്രധാന ചോദ്യം ഉന്നയിച്ച ബിജെപി എംപി രവീന്ദ്ര ശ്യാം ശുക്ലയ്ക്ക് അറിയേണ്ടിയിരുന്നത്. സർക്കാർ എല്ലാ ജില്ലകളിലും തുറന്ന ഗോശാലകൾ തുറക്കുമോ എന്നും അങ്ങനെയെങ്കിൽ അവ എന്നും സ്ഥാപിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിൽ നിലവിൽ സ്വദേശി ഇനം പശുക്കളെ അവഗണിച്ച് വിദേശത്ത് നിന്നുള്ള സങ്കരയിനം പശുക്കളെ വളർത്തുന്നതിനാണ് പ്രാധാന്യം നൽകി വരുന്നതെന്ന ആശങ്കയും എംപി സഭയിൽ പറഞ്ഞു.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ നാടൻ പശുക്കളെ വിദേശ ഇനം പശുക്കളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. കൃത്രിമ ബീജ സങ്കലന മാർഗങ്ങളിലൂടെ നല്ലയിനം പശുക്കളെ വികിസിപ്പിച്ചെടുക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.