യെമൻ യുദ്ധം: ഇരകൾക്കു ചികിത്സ ഇന്ത്യയിൽ
Wednesday, July 24, 2019 12:00 AM IST
ന്യൂഡൽഹി: യെമനിൽ സൈന്യവും വിമതരായ ഹൗതികളും തമ്മിൽ തുടരുന്ന യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ പട്ടാളക്കാരും സാധാരണക്കാരും അടക്കം 600-ലേറെ പേർ ജീവിതത്തിലേക്കു മടങ്ങിയെത്തിയത് ഇന്ത്യയിലെ ചികിത്സയിലൂടെ.

മരണമുഖത്തുനിന്നു ജീവിതത്തിലേക്കു മടങ്ങിവന്ന അബ്ദുള്ള സാലേ ഹസന്‍റെയും ഫാത്തിമ മുഹമ്മദ് അലി മുഹസിന്‍റെയും മുഖത്തു പുഞ്ചിരി തെളിഞ്ഞത് സ്വദേശത്തുനിന്ന് 3,600 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലെ മെഡിയോർ ആശുപത്രിയിൽ.

ലോകത്തിലെതന്നെ മികച്ച ആരോഗ്യപരിചരണ രംഗമെന്ന മികവാണ് ഇന്ത്യയെ ദൗത്യത്തിനായി തെരഞ്ഞെടുക്കാൻ കാരണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന പറഞ്ഞു.

ദുബായിലെ ആശുപത്രികളിൽ മികച്ച സൗകര്യങ്ങളുണ്ട്. എങ്കിലും ഇന്ത്യ മികച്ച ആരോഗ്യ സേവന ദാതാവാണ്. ചരിത്രപരമായിതന്നെ ആരോഗ്യ രംഗത്ത് ഇന്ത്യ കഴിവു തെളിയിച്ചിട്ടുണ്ട്. യുദ്ധം അവസാനിച്ചിട്ടില്ലെങ്കിലും മരണത്തെ മറികടന്ന ആശ്വാസത്തിലാണു ഡൽഹിയിൽ ചികിത്സയിലൂടെ സുഖം പ്രാപിച്ചു മടങ്ങിയ യെമനികൾ.

ഇന്ത്യയുമായും വിപിഎസ് ഹെൽത്ത് കെയറിനു കീഴിലുള്ള മെഡിയോർ ആശുപത്രിയുമായും ഉള്ള മികച്ച ബന്ധമാണ് ഇന്ത്യയെ യെമനികളുടെ ചികിത്സാ ദൗത്യത്തിനായി തെരഞ്ഞെടുക്കാൻ കാരണമായത്. ദുരിതം അനുഭവിക്കുന്ന ഹതഭാഗ്യർക്ക് മാനുഷിക സ്പർശം നൽകുകയാണ് ഇന്ത്യയിലെ ആശുപത്രിയും ഡോക്ടർമാരും - യുഎഇ അംബാസഡർ ഡൽഹിയിൽ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.

യെമനിലെ ആഭ്യന്തര യുദ്ധത്തിനിടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായവരെയാണു ഡൽഹിയിലെ മെഡിയോർ ആശുപത്രിയിലെത്തിച്ചത്. രോഗങ്ങൾ ഭേദപ്പെട്ട പത്താമത്തെ സംഘവും കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നു മടങ്ങിയതോടെ വിജയകരമായി ചികിത്സ പൂർത്തിയാക്കിയവരുടെ എണ്ണം 600 കടന്നു. 2016 ജൂണ്‍ മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെ 729 രോഗികളെയും 325 സഹായികളെയും അടക്കം 1054 യെമനികളാണു വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയത്. പ്രത്യേക വിമാനത്തിൽ കഴിഞ്ഞ ദിവസം യമനിൽനിന്ന് എത്തിച്ച 28 പേർ ഉൾപ്പെടെയാണിത്.


യുഎഇ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു 2017 ഏപ്രിലിൽ ആദ്യസംഘത്തിന്‍റെ വരവ്. പിന്നീടു പല സംഘങ്ങളായി സൈനികരെയും സാധാരണക്കാരെയും എത്തിച്ചു. ഇവരുടെ ചെലവുകളെല്ലാം യുഎഇ സർക്കാരാണു വഹിക്കുന്നതെന്നും അംബാസഡർ വിശദീകരിച്ചു. വെടിയേറ്റവർ, അംഗഭംഗം വന്നവർ തുടങ്ങിയവരെയാണ് യുഎഇ സർക്കാർ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.

ഓർത്തോപീഡിക്, ന്യൂറോ സർജറി, ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, ഒപ്താൽമിക് സർജറി തുടങ്ങിയ വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ 50 അംഗ പ്രത്യേക ടീമാണ് ഇവരെ ചികിത്സിച്ചത്.

പരിചരണത്തിനായി 300ലധികം വരുന്ന നേഴ്സുമാരുടെയും മറ്റുള്ളവരുടെയുമായ ഒരു പ്രത്യേകം ടീമും ആശുപത്രി മാനേജ്മെന്‍റ് ഇതിനായി സജ്ജമാക്കിയിരുന്നുവെന്ന് വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറ്കടറുമായ ഡോ. ഷംസീർ വയലിലിനുവേണ്ടി ഗ്രൂപ്പ് ഡയറക്ടർ ഡോ. ഷാജിർ ഗഫാർ പറഞ്ഞു.

യെമനിൽ തുടരുന്ന യുദ്ധത്തിൽ പരിക്കേൽക്കുന്ന പട്ടാളക്കാർക്കും ജനങ്ങൾക്കും വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്നതിനായി യുഎഇ സർക്കാർ ആരംഭിച്ച സഹായ പദ്ധതിയുടെ ഭാഗമായാണ് പൗരന്മാരും സൈനികരും ഇന്ത്യയിൽ എത്തുന്നത്.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിനു കീഴിലുള്ള ന്യൂഡൽഹിയിലെ മെഡിയോർ ആശുപത്രിയിലാണ് വിദഗ്ധ ചികിത്സ. യുഎഇ സർക്കാരും എമിറേറ്റ്സ് റെഡ് ക്രസന്‍റും സംയുക്തമായി നടത്തുന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് യെമനികൾക്കാണു പുതുജീവിതം ലഭിച്ചത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്‍റെ തെളിവുകൂടിയാണ് ഈ ദൗത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.