സഭയുടെ അകത്തു പ്രതിപക്ഷത്തിന്‍റെ മുറവിളി, പുറത്തു മോദിയുടെ കുട്ടിക്കളിയും പൊട്ടിച്ചിരിയും
സഭയുടെ അകത്തു പ്രതിപക്ഷത്തിന്‍റെ മുറവിളി, പുറത്തു മോദിയുടെ കുട്ടിക്കളിയും പൊട്ടിച്ചിരിയും
Wednesday, July 24, 2019 1:07 AM IST
ന്യൂഡൽഹി: പാർലമെന്‍റിൽ പോയി പ്രതിപക്ഷത്തിന്‍റെ നിലവിളി കേൾക്കുന്നതിനേക്കാൾ നല്ലത് തന്‍റെ ഓഫീസിലിരുന്ന ഒരു കുട്ടിക്കുറുന്പിയുടെ കൂടെ കളിക്കുന്നതാണെന്ന നിലപാടിലായിരുന്നു ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റിൽ പ്രതിപക്ഷം മറുപടി ആവശ്യപ്പെട്ട് മുറവിളി കൂട്ടുന്പോൾ തൊട്ടപ്പുറത്തെ മുറിയിൽ കുഞ്ഞിക്കാലു പിടിച്ച് പൊട്ടിച്ചിരിച്ചിരിക്കുകയായിരുന്നു മോദി.

കാഷ്മീർ വിഷയത്തിൽ മധ്യസ്ഥത തേടിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോ ണൾഡ് ട്രംപിന്‍റെ വാക്കുകളിൽ മോദി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷം രൂക്ഷ പ്രതിഷേധമാണുയർത്തിയത്.

എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെ തന്‍റെ ഓഫീസ് മുറിയിൽ, പിച്ചവച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു കുരുന്നുമായി കുട്ടിക്കളികളിലായിരുന്നു മോദി. ഇന്നലെ ഉച്ചയോടെയാണ് മോദി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു കുട്ടിയെ കളിപ്പിക്കുന്ന രണ്ടു ചിത്രങ്ങൾ ഇട്ടത്. ആദ്യചിത്രത്തിൽ കുട്ടിയുടെ കുഞ്ഞിക്കാലിൽ പിടിച്ചു മടിയിലിരുത്തിയിരിക്കുകയാണ് മോദി. രണ്ടാമത്തെ ചിത്രത്തിൽ കുസൃതിക്കുരുന്ന് മോദിയുടെ മടിയിൽ കാൽ കുത്തി പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക മേശപ്പുറത്തേക്ക് കുതിച്ചു നിൽക്കുന്നു. ഇന്ന് പാർലമെന്‍റിൽ തന്നെ സന്ദർശിച്ച സ്പെഷൽ സുഹൃത്ത് എന്നു പറഞ്ഞാണ് മോദി ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്.


പടങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഉടൻതന്നെ ഈ കുട്ടി ആരെന്ന ചോദ്യവുമായി നിരവധി പേരാണ് സോഷ്യൽ മീഡിയകളിൽ എത്തിയത്. പിന്നീടാണ് രാജ്യസഭയിലെ ബിജെപി എംപി സത്യനാരായണ്‍ ജതിയയുടെ കൊച്ചുമകൾ രുദ്രാക്ഷിയാണിതെന്നു വ്യക്തമായത്. സത്യനാരായണ്‍ ജതിയയും മകൻ രാജ്കുമാറും കുടുംബവും ഇന്നലെ പാർലമെന്‍റ് സന്ദർശിക്കാൻ എത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ കയറി മോദിയെ കണ്ടത്.

കുട്ടിയെ കുറച്ചുനേരം കളിപ്പിച്ച മോദി, വലുതാകുന്പോൾ മുത്തച്‌‌ഛനെപ്പോലെ ഒരു എംപിയായി ജയിച്ച് ഡൽഹിയിലേക്ക് വരൂ എന്നു പറഞ്ഞാണ് യാത്ര അയച്ചതെന്ന് സത്യനാരായണ്‍ ജതിയ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.