മോദിയെ അനുകൂലിച്ചുള്ള ജയറാം രമേശിന്‍റെ പ്രസ്താവന വിവാദമായി
മോദിയെ അനുകൂലിച്ചുള്ള ജയറാം രമേശിന്‍റെ പ്രസ്താവന വിവാദമായി
Saturday, August 24, 2019 12:14 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃക പൂർണമായും തെറ്റല്ലെന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശിന്‍റെ പ്രസ്താവന വിവാദമായി.

സദാസമയവും നരേന്ദ്ര മോദിയെ രാക്ഷസനായി ചിത്രീകരിക്കുന്നത് പ്രതിപക്ഷത്തിനു നല്ലതല്ലെന്നും ജയറാം പറഞ്ഞു. ജയറാമിന്‍റെ പ്രസ്താവനയെക്കുറിച്ചു പ്രതികരിക്കാൻ എഐസിസി ഒൗദ്യോഗിക പത്രസമ്മേളനത്തിൽ വിസമ്മതിച്ചെങ്കിലും വക്താവ് മനു അഭിഷേക് സിംഗ്‌വിയും ശശി തരൂരും അനുകൂലിച്ച് രംഗത്തെത്തി.

ഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നതും കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഗുണം ചെയ്യില്ലെന്ന് ജയറാം പറഞ്ഞത്. എല്ലാവരും കളിയാക്കിയ ഉജ്വല യോജന പദ്ധതി മികച്ചതായിരുന്നു. വിജയകരമായി നടപ്പാക്കുകയും ചെയ്തു. ജനങ്ങളെ ചേർത്തുനിർത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. സാമൂഹികമായും സാന്പത്തികമായും മോദി ഭരണത്തിൽ തിരിച്ചടിയേറ്റെന്ന പ്രചാരണം പൂർണമായി ശരിയല്ലെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.


ജയറാമിന്‍റെ അഭിപ്രായത്തെ ശരിവച്ച് സിംഗ്‌വി ആണ് ആദ്യം ട്വീറ്റ് ചെയ്തത്. ശശി തരൂരും ജയറാമിന് പിന്തുണ നൽകി. മോദിയെ ദുഷ്ടനായി എപ്പോഴും പറയുന്നത് തെറ്റാണ്. വ്യക്തിപരമായല്ലാതെ വസ്തുതാപരമായാണ് പ്രവർത്തനങ്ങളെ പരിഗണിക്കേണ്ടത്. പ്രവൃത്തികളിൽ തെറ്റും ശരിയും ഭിന്നതയും ഉണ്ടാകുമെന്നും സിംഗ‌്‌വി ചൂണ്ടിക്കാട്ടി.

നേരത്തെ കാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ മോദിയുടെ തീരുമാനത്തെ അനുകൂലിച്ച് ജ്യോതിരാദിത്യ സിന്ധ്യ അടക്കം പലരും പരസ്യമായി പ്രസ്താവന ഇറക്കിയത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്തിനു വിരുദ്ധമായാണ് നേതാക്കൾ മോദി സർക്കാരിനെ പിന്തുണച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.