സാന്പത്തിക പ്രതിസന്ധി: മാറ്റത്തിനു തയാറാകണമെന്നു മൻമോഹൻ സിംഗ്
സാന്പത്തിക പ്രതിസന്ധി: മാറ്റത്തിനു തയാറാകണമെന്നു മൻമോഹൻ സിംഗ്
Friday, September 13, 2019 12:47 AM IST
ന്യൂഡൽഹി: തലക്കെട്ട് സൃഷ്ടിക്കലിന്‍റെ പുറകേ പോകാതെ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ഘടനാപരമായ മാറ്റത്തിനു തയാറാകണമെന്ന് കേന്ദ്രസർക്കാരിനോട് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. രാജ്യം നേരിടുന്ന സാന്പത്തിക മുരടിപ്പ് മാറ്റാൻ അഞ്ചു നിർദേങ്ങളും ഇന്നലെ നടന്ന കോൺഗ്രസ് നേതൃയോഗത്തിൽ ഡോ. സിംഗ് മുന്നോട്ടുവച്ചു. ഇപ്പോഴത്തെ സാന്പത്തിക മുരടിപ്പ് ഗുരുതരമാണ്. പ്രതിസന്ധി നേരിടുന്നുവെന്ന് സർക്കാർ അംഗീകരിക്കുകയാണ് ആദ്യം വേണ്ട ത്. കേന്ദ്രം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സാന്പത്തിക പിന്നോക്കാവസ്ഥയിൽ നിന്നു കരകയറാൻ ഏതാനും വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കും.

സാന്പത്തിക വികസനത്തിൽ ശ്രദ്ധിക്കാതെ സർക്കാർ സമയം പാഴാക്കുകയാണ്. ഇപ്പോൾ തന്നെ വളരെ സമയം നഷ്ടമായി. പൊടിക്കൈകൾ കൊണ്ടു പ്രയോജനമില്ല. നോട്ട് നിരോധനം പോലുള്ള ഭീമമായ അബദ്ധങ്ങൾ വലിയ ദോഷം ചെയ്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഘടനാപരമായ പുതിയ തലമുറ മാറ്റങ്ങൾ നടപ്പാക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കേണ്ടതെന്ന് മൻമോഹൻ ഉപദേശിച്ചു. തലക്കെട്ട് സൃഷ്ടിക്കൽ ശീലം മാറ്റിവച്ച് പ്രതിസന്ധി ഉണ്ടെന്നു സമ്മതിക്കുകയും മാറ്റങ്ങൾക്ക് നടപടിയെടുക്കാനും കേന്ദ്രം തയാറാവു കയും വേ ണം.

രണ്ടു ദേശീയ ദിനപത്രങ്ങൾക്കു നൽകിയ അഭിമുഖത്തിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷമായ വിമർശനങ്ങളാണ് മൻമോഹൻ സിംഗ് നടത്തിയത്. മനുഷ്യൻ തന്നെ വരുത്തിവച്ച പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. ഒന്നല്ല, രണ്ടുവട്ടം വലിയ ഭൂരിപക്ഷം കിട്ടിയ സർക്കാരാണിത്. താൻ ധനമന്ത്രിയും പ്രധാനമന്ത്രിയും ആയിരുന്നപ്പോൾ ഇതായിരുന്നില്ല സ്ഥിതി. എന്നിട്ടുപോലും രാജ്യം വലിയ നേട്ടങ്ങളുണ്ടാക്കാനായി. സാന്പത്തി വളർച്ചയ്ക്ക് അടിത്തറയിട്ടതും മറക്കരുത്.


1991ലെയും 2008ലെയും ആഗോള സാന്പത്തിക പ്രതിസന്ധികളിൽ നിന്നു വിജയകരമായി കരകയറാൻ കഴിഞ്ഞെന്നും മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടി.

മൻമോഹൻ സിംഗിന്‍റെ അഞ്ചു നിർദേശങ്ങൾ

1. ഹ്രസ്വകാലത്തേക്കു വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും ജിഎസ്ടി യുക്തിസഹമായി പുനഃസംഘടിപ്പിക്കുക. ജിഎസ്ടി നിരക്ക് ഏകീകരിക്കുക.

2. കാർഷിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സന്പൂർണമായി പുനരുദ്ധരിക്കുക. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വാങ്ങൽ ശേഷി കൂട്ടാൻ സമഗ്ര നടപടികൾ വേണം. ഇതിനാവശ്യമായ സൂചന കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ട്.

3. പണലഭ്യതയുടെ കുറവ് അടിയന്തരമായി പരിഹരിക്കുക. പൊതുമേഖലാ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വരെ പണലഭ്യതക്കുറവിന്‍റെ പ്രതിസന്ധി നേരിടുന്നുണ്ട്. വളരെ ഗൗരവത്തോടെ ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ട തുണ്ട്.

4. വാഹനമേഖല, ടെക്സ്റ്റെൽസ്, ഇലക്‌ട്രോണിക്സ്, നിർമാണ മേഖല തുടങ്ങി ഇപ്പോൾ വലിയ പ്രതിസന്ധിയിലുള്ള മേഖലകളുടെ പുനരുദ്ധാരണം വേഗത്തിലാക്കണം. ഇതിനായി വായ്പകൾ ലഭ്യമാക്കുക. ഏറ്റവുമധികം തൊഴിൽ സൃഷ്ടിക്കുന്ന മേഖലകളാണിതെന്നും സർക്കാർ മറക്കരുത്.

5. അമേരിക്കയും ചൈനയും തമ്മിൽ നടക്കുന്ന വ്യാപാര യുദ്ധം പ്രതിസന്ധി രൂക്ഷമാക്കും. ഇതു മറികടക്കാൻ പുതിയ കയറ്റുമതി വിപണികൾ കണ്ടെ ത്താനാണ് സർക്കാർ ശ്രമിക്കേണ്ട ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.