ഫറൂഖ് അബ്ദുള്ള വീട്ടുതടങ്കലിൽ; കേന്ദ്രത്തിനു നോട്ടീസ്
ഫറൂഖ് അബ്ദുള്ള വീട്ടുതടങ്കലിൽ; കേന്ദ്രത്തിനു നോട്ടീസ്
Tuesday, September 17, 2019 12:31 AM IST
ന്യൂഡൽഹി: നാഷണൽ കോണ്‍ഫറൻസ് നേതാവും ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയും എംപിയുമായ ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കി. ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയതിനെതിരേ രാജ്യസഭാ എംപി വൈക്കോ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുന്പേയാണ് ജമ്മു കാഷ്മീർ ആഭ്യന്തര വകുപ്പ് പൊതുസുരക്ഷാ നിയമ (പിഎസ്എ) പ്രകാരം നടപടിയെടുത്തത്. വിഷയത്തിൽ ഇടപെട്ട ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്, കേന്ദ്രത്തിനു നോട്ടീസയച്ചു.

ശ്രീനഗറിലുള്ള ഫറൂഖ് അബ്ദുള്ളയുടെ വസതി താത്കാലിക ജയിലായി പ്രഖ്യാപിച്ചാണ് 12 ദിവസത്തേക്കു അദ്ദേഹത്തെ തടങ്കലിൽ വയ്ക്കാൻ കാഷ്മീർ ഭരണകൂടം ഉത്തരവിറക്കിയത്. 12 ദിവസത്തേക്കാണ് ആദ്യ നടപടിയെങ്കിലും അത് മൂന്നു മാസം വരെ നീട്ടാനിടയുണ്ടെന്നും കാഷ്മീരിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊതുസുരക്ഷ കണക്കിലെടുത്ത് രണ്ട് വർഷം വരെ വ്യക്തിയെ വിചാരണ കൂടാതെ അറസ്റ്റ് ചെയ്യുകയോ കരുതൽ തടങ്കലിൽ വയ്ക്കുകയോ ചെയ്യാവുന്ന നിയമമാണ് പിഎസ്എ. ഫറൂഖ് അബ്ദുള്ളയുടെ പിതാവ് ഷെയ്ക് അബ്ദുള്ള മുഖ്യമന്ത്രിയായിരിക്കേ 1970ൽ കൊണ്ടുവന്നതാണ് കാഷ്മീരിലെ ഈ നിയമം.


അതേസമയം, ജമ്മു കാഷ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതിനെത്തുടർന്ന് വീട്ടുതടങ്കലിലാക്കിയതിനു ശേഷം ഫറൂഖ് അബ്ദുള്ളയുമായി സംസാരിക്കാൻ പോലും സാധിച്ചിട്ടില്ലെന്നും സെപ്റ്റംബർ 15നു ചെന്നൈയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് വൈക്കോ ആവശ്യപ്പെട്ടത്.

അനധികൃതമായാണ് ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയതെന്നും അദ്ദേഹത്തിന്‍റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ, ഹർജിയെ എതിർത്ത സോളിസിറ്റർ ജനറൽ, ഹർജിക്കാരൻ ഫറൂഖ് അബ്ദുള്ളയുടെ ബന്ധുവല്ലെന്നും ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രത്തിനു നോട്ടീസയയ്ക്കുന്നതിനെയും തുഷാർ മേത്ത എതിർത്തെങ്കിലും കോടതി ഇവയൊന്നും പരിഗണിച്ചില്ല. സെപ്റ്റംബർ 30നു കേസ് വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.