ജസ്റ്റീസ് താഹിൽ രമണിയുടെ സ്ഥലംമാറ്റത്തിനു കാരണം ജോലിയിലെ വീഴ്ചയെന്നു കൊളീജിയം
ജസ്റ്റീസ് താഹിൽ രമണിയുടെ സ്ഥലംമാറ്റത്തിനു കാരണം ജോലിയിലെ വീഴ്ചയെന്നു കൊളീജിയം
Monday, September 23, 2019 12:56 AM IST
ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന വിജയ കെ. താഹിൽ രമണിയുടെ സ്ഥലംമാറ്റത്തിനു കാരണമായത് ജോലിയിലുള്ള വീഴ്ചയാ ണെന്നു സുപ്രീം കോടതി കൊളീജിയത്തിന്‍റെ റിപ്പോർട്ട്. തമിഴ്നാട് ഭരണകക്ഷിയിലുള്ള നേതാവുമായുള്ള അടുപ്പവും ചീഫ് ജസ്റ്റീസ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താത്തതും വീഴ്ചകളായി കൊളീജിയം വിലയിരുത്തി. ദി ഇന്ത്യൻ എക്സ്പ്രസാണ് കൊളീജിയം റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

തിരക്കേറിയ മദ്രാസ് ഹൈക്കോടതിയിൽ വളരെക്കുറച്ചു സമയം മാത്രമാണ് ജസ്റ്റീസ് താഹിൽരമണി കേസുകൾക്കായി ചെലവഴിച്ചിരുന്നതെന്നു കൊളീജിയത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഉച്ചകഴിഞ്ഞ് കേസുകൾ പരിഗണിച്ചിരുന്നില്ല. മറ്റു ജഡ്ജിമാരിലും ഇതു സ്വാധീനമുണ്ടാക്കി. തമിഴ്നാട്ടിലെ ഭരണകക്ഷിയിൽ പെട്ട രാഷ്‌ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നെന്നു മാത്രമല്ല, ചെന്നൈയിൽ രണ്ട് അപ്പാർട്ട്മെന്‍റുകൾ താഹിൽരമണി സ്വന്തമാക്കുകയും ചെയ്തിരുന്നു.


ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പരസ്യപ്പെടുത്തണമെന്നിരിക്കേ, ഹൈക്കോടതി ചീഫ് ജസ്റ്റീസ് അതിനു തയാറായില്ലെന്നതു വീഴ്ചയായി കൊളീജിയം വിലയിരുത്തുന്നു. വിഗ്രഹങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിന് അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന ഇന്ദിര ബാനർജി ഒരു പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു. ഈ ബെഞ്ച് ജസ്റ്റീസ് താഹിൽരമണി പിരിച്ചുവിട്ടു. ഇതു ഗുരുതരമായ കൃത്യവിലോപമാണെന്നു കൊളീജിയം ചൂണ്ടിക്കാട്ടി. മേഘാലയ ചീഫ് ജസ്റ്റീസായി സ്ഥലംമാറ്റിയതിനു പിന്നാലെ ജസ്റ്റീസ് താഹിൽ രമണി തൽസ്ഥാനം രാജിവച്ചിരുന്നു. സ്ഥലംമാറ്റം അംഗീകരിക്കാതെ രാജി സമർപ്പിച്ചതിനു പിന്നാലെ സുപ്രീം കോടതി രജിസ്ട്രി വിശദീകരണവുമായി ഒരു പത്രക്കുറിപ്പുമിറക്കി.


സ്ഥലംമാറ്റം നടത്താൻ കാരണങ്ങളുണ്ടെ ന്നും ആവശ്യമെങ്കിൽ അതു പുറത്തുവിടാമെന്നുമാണ് പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത്. ഒൗദ്യോഗികമായി കോടതി ഈ റിപ്പോർട്ട് പുറത്തുവിട്ടിരുന്നില്ല. ജസ്റ്റീസ് താഹിൽ രമണി നൽകിയ രാജി കഴിഞ്ഞ ദിവസമാണ് രാഷ്‌ട്രപതി അംഗീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.