ദാവൂദിന്‍റെ അടുപ്പക്കാരും സംഭാവന നല്കി
ദാവൂദിന്‍റെ അടുപ്പക്കാരും സംഭാവന നല്കി
Saturday, November 23, 2019 12:20 AM IST
ന്യൂഡൽഹി: മുംബൈ സ്ഫോടനക്കേസിലെ പ്രതികളുമായി സാന്പത്തിക ഇടപാട് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന കന്പനിയിൽനിന്നു ബിജെപി സംഭാവനയായി കോടികൾ കൈപ്പറ്റിയെന്ന് ആരോപണം. ഭീകര ബന്ധമുള്ളവരുമായി സാന്പത്തിക ഇടപാട് നടത്തിയതിന്‍റെ പേരിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്ന ആർകെഡബ്ല്യു ഡെവലപ്പേഴ്സ് ലിമിറ്റഡിൽനിന്നാണ് ബിജെപി പത്തു കോടി രൂപ സംഭാവനയായി വാങ്ങിയിരിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറ്റു രണ്ടു റിയൽ എസ്റ്റേറ്റ് കന്പനികളിൽനിന്ന് 9.5 കോടി രൂപയും ബിജെപിക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്.

1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി ഇഖ്ബാൽ മേമൻ എന്ന ഇഖ്ബാൽ മിർച്ചിയുമായി ഭൂമി ഇടപാട് ഉൾപ്പെടെ സാന്പത്തിക കൈമാറ്റം നടത്തിയെന്ന കേസിൽ പ്രതിസ്ഥാനത്ത് അന്വേഷണം നേരിടുന്ന കന്പനിയാണ് ആർകെഡബ്ല്യു ലിമിറ്റഡ്. പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിന്‍റെ വലംകൈയാണ് ഇഖ്ബാൽ മിർച്ചി. പാർട്ടിക്കു ലഭിച്ച സംഭാവനാ വിവരങ്ങളുമായി ബന്ധപ്പെട്ടു ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനു സമർപ്പിച്ച രേഖകളിൽ തന്നെയാണ് ആർകെഡബ്ല്യു ഡെവലപ്പേഴ്സിൽ നിന്നു കോടികൾ കൈപ്പറ്റിയതായി വ്യക്തമാക്കുന്നത്.

എന്നാൽ, ആർകെഡബ്ല്യു നടത്തിയ സാന്പത്തിക ഇടപാടുകളിൽ രാജ്യോദ്രോഹപരമായി ഒന്നും തന്നെയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നെങ്കിലും ഈ പ്രസ്താവന പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ ഓണ്‍ലൈനുകളിൽ നിന്നു പിൻവലിച്ചതായാണു കാണുന്നത്.

ബിജെപി ഇത്തരം കക്ഷികളിൽനിന്നു സംഭാവന വാങ്ങുന്നതു ചോദ്യംചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഭീകരബന്ധമുള്ള കോർപറേറ്റുകളിൽനിന്നു സംഭാവന സ്വീകരിക്കുന്നത് രാജ്യദ്രോഹപരമല്ലേ എന്നാണ് ട്വിറ്ററിൽ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാല ആഭ്യന്തരമന്ത്രി അമിത്ഷാ യോടു ചോദിച്ചത്.

2014-2015 കാലത്ത് ആർകെഡബ്ല്യു ലിമിറ്റഡും ദെവാൻ ഹൗസിംഗ് ഫിനാൻസും കൂടി ബിജെപിക്കു നൽകിയത് പത്തു കോടി രൂപയാണ്. ഇക്കാലത്ത് ബിജെപിക്ക് ഇത്രയധികം സംഭാവന നൽകിയവർ മറ്റാരുമില്ലെന്നാണു രേഖകളിൽനിന്നു വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെയാണ് ബിജെപിക്ക് ഇക്കാലയളവിൽ പേര് വെളിപ്പെടുത്തേണ്ടതില്ലാത്ത വൻകിട കോർപറേറ്റുകളിൽ നിന്നു കോടികൾ സംഭാവന ലഭിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പു ബോണ്ടുകൾ തന്നെ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് പ്രതിപക്ഷം രൂക്ഷവിമർശനം നടത്തുന്നതിനിടെ ബോണ്ടുകൾ വഴി ഏറ്റവുമധികം സംഭാവന ലഭിച്ചിരിക്കുന്നത് ബിജെപിക്കു തന്നെയാണ്. 2018 മാർച്ച് മുതൽ ഇതുവരെ 6128 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകളാണ് പുറപ്പെടുവിച്ചത്. ഇതിൽ 95 ശതമാനത്തിലേറെയും ബിജെപിക്കാണു ലഭിച്ചത്. ബോണ്ടിലൂടെ പാർട്ടികൾക്ക് സംഭാവന ചെയ്യുന്നത് ആരാണെന്നത് അജ്ഞാതമായിരിക്കും. മാത്രമല്ല, എത്ര തുക വേണമെങ്കിലും ബോണ്ട് രൂപത്തിൽ രാഷ്‌ട്രീയ പാർട്ടികൾക്കു കൈമാറാം. റിസർവ് ബാങ്കും തെരഞ്ഞെടുപ്പ് കമ്മീഷനും തെരഞ്ഞെടുപ്പ് ബോണ്ടിനെ എതിർത്തിരുന്നു.

വിവാദ സംഭാവനകൾ പലത്

ആരോപണനിഴലിൽ നിൽക്കുന്ന പല കന്പനികളിൽനിന്ന് ബിജെപി സംഭാവന വാങ്ങിയതായി ആരോപണം.

അധോലോക പ്രവർത്തകരുമായി സാന്പത്തിക ഇടപാടുകൾ നടത്തിയതിന് ആർകെഡബ്ല്യു ലിമിറ്റഡിന്‍റെ മുൻ ഡയറക്ടർ രാജ്നീത് ബിന്ദ്രയെ എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തിരുന്നു. ഇക്ബാൽ മിർച്ചിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതും ബിന്ദ്ര തന്നെയായിരുന്നു. ഇവരുമായി ബന്ധപ്പെട്ട സബ് ലിങ്ക് റിയൽ എസ്റ്റേറ്റും ഇക്കാലയളവിൽ ബിജെപിക്ക് രണ്ടു കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. സബ് ലിങ്ക് റിയൽ എസ്റ്റേറ്റിന്‍റെ ഡയക്ടർ ആയ മെഹുൽ അനിൽ ബാവിഷി ഡയറക്ടറായ മറ്റൊരു കന്പനിയായ സ്കിൽ റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് പാർട്ടിക്കു രണ്ടു കോടി രൂപ നൽകിയത്.

ആർകെഡബ്യു ലിമിറ്റഡിന്‍റെ ഒരു ഡയറക്ടറായ പ്ലാസിഡ് ജേക്കബ് നൊറോണ ഡയറക്ടറായ മറ്റൊരു കന്പനിയായ ദർശൻ ഡെവലപ്പേഴ്സ് 2016-2017 കാലത്ത് ബിജെപിക്കു സംഭാവനാ നൽകിയത് 7.5 കോടി രൂപയാണ്. ഭീകരബന്ധമുള്ളവരുമായി സാന്പത്തിക ഇടപാട് നടത്തിയ കേസിൽ നൊറോണയുടെ പങ്കും എൻഫോഴ്സ്മെന്‍റ് അന്വേഷിക്കുന്നുണ്ട്.

മുംബൈ ബോംബ് സ്ഫോടനക്കേസ് പ്രതി ഇഖ്ബാൽ മിർച്ചിയുടെ വസ്തുവകകൾ വിൽക്കുന്നതിനു സഹായം നൽകിയത് ആർകെഡബ്ല്യു ഡെവലപ്പേഴ്സ് ആണ്. ഇതിന് ഇടനില നിന്നതിനു രജനീത് ബിന്ദ്ര കമ്മീഷനായി കൈപ്പറ്റിയത് 30 കോടി യാണ്. ആർകെഡബ്യുവുമായി ഇടപാടു നടത്തിയതിന് മുൻപ് എൻഫോഴ്സ്മെന്‍റ് ഡയറക്ടർ ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെയും ചോദ്യംചെയ്തിരുന്നു.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.