എങ്ങുമെത്താതെ എൻഐഎ അന്വേഷണം
എങ്ങുമെത്താതെ എൻഐഎ അന്വേഷണം
Saturday, February 15, 2020 12:44 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ ഇരുട്ടിൽതപ്പി ദേശീയ അന്വേഷണസംഘം (എൻഐഎ).

കഴിഞ്ഞവർഷം ഫെബ്രുവരി 14 നു നടന്ന ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള എൻഐഎയുടെ ശ്രമത്തിനു തിരിച്ചടിയാകുന്നത് ആക്രമണത്തിന്‍റെ രീതിയുൾപ്പെടെ വിവിധകാരണങ്ങൾ. ആക്രമണത്തിൽ പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ ചെയ്തവരെന്ന കരുതുന്ന അഞ്ചു ഭീകരർ വ്യത്യസ്ത ഏറ്റുമുട്ടലുകൾക്കിടെ സുരക്ഷാസേനയുടെ തോക്കിനിരയായതും അന്വേഷണസംഘത്തിനു കനത്ത വെല്ലുവിളിയാണ് നൽകിയത്.

“കേസിൽ ശരിക്കും ഇരുട്ടിൽ‌ തപ്പുന്ന അവസ്ഥയാണ്. ഏറെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും കോടതിക്കു മുന്പിലെത്തുന്പോൾ വ്യക്തമായ തെളിവുകൾ വേണം എന്നതു കടുത്ത വെല്ലുവിളിയാണ്”-അന്വേഷണസംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി . ആദിൽ അഹമ്മദ് ധർ എന്ന ചാവേർ സഞ്ചരിച്ച കാറിന്‍റെ ഉടമസ്ഥൻ ആരാണെന്നു കണ്ടുപിടിക്കുന്നതുൾപ്പെടെ ഏറെ ശ്രമകരമായിരുന്നു.

അമോണിയം നൈട്രേറ്റും നിട്രോ ഗ്ലിസറിനും ആർഡിഎക്സും ഉൾപ്പെടെ രാസവസ്തുക്കളാണ് അത്യുഗ്രശേഷിയുള്ള സ്ഫോടനത്തിന് ഉപയോഗിച്ചത്. ഫോറൻസിക് സംഘത്തിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാറിന്‍റെ സീരിയൽ നന്പർ ഒരു വിധത്തിൽ കണ്ടെത്തുകയായിരുന്നു.


കാർ അവസാനമായി കൈവശം വച്ചിരുന്ന, അനന്ത്നാഗ് സ്വദേശി സജ്ജാദ് ബട്ട് ആക്രമണം നടക്കുന്നതിനു മുന്പേ ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയ്ക്കൊപ്പം ചേർന്നിരുന്നു. കഴിഞ്ഞവർഷം ജൂണിൽ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുകയും ചെയ്തു. ആദിൽ അഹമ്മദ് ധർ ആണ് ചാവേറായി എത്തിയതെന്നു വ്യക്തമാണെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ ഇത് കോടതിയിൽ സ്ഥാപിക്കേണ്ടതുണ്ട്. കാറിൽ നിന്നു കണ്ടെത്തിയ മനുഷ്യശരീരത്തിന്‍റെ ഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദിൽ അഹമ്മദ് ദറിന്‍റെ പിതാവിന്‍റെ ഡിഎൻഎയുമായി ഇതു ചേരുന്നുണ്ടോയെന്നും സ്ഥിരീകരിക്കണം. മുദാസിർ അഹമ്മദ് ഖാൻ, ക്വാരി മുഫ്തി യാസിർ, കമ്രാൻ തുടങ്ങിയ ഭീകരർക്കും ഗൂഢാലോചനയിൽ ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു.

ഇവരെല്ലാം പിന്നീട് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷ് ഇ മുഹമ്മദ് വക്താവ് മൊഹദ് ഹുസൈൻ പരസ്യപ്പെടുത്തിയ വിഡിയോ സന്ദശം പാക്കിസ്ഥാനിലെ ഒരു കംപ്യൂട്ടറിന്‍റെ ഐപി വിലാസത്തിലാണ് തയാറാക്കിയതെന്നും ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.