പ്രേമചന്ദ്രന് പൊൻതൂവലായി ഇപിഎഫ് പെൻഷൻ വിജ്ഞാപനം
പ്രേമചന്ദ്രന് പൊൻതൂവലായി  ഇപിഎഫ് പെൻഷൻ വിജ്ഞാപനം
Saturday, February 22, 2020 12:11 AM IST
ന്യൂഡൽഹി: സ്വകാര്യപ്രമേയത്തിൽനിന്ന് 65 ലക്ഷം ഇപിഎഫ് പെൻഷൻകാരുടെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയ്ക്ക് മലയാളിയുടെ പാർലമെന്‍റിലെ ശബ്ദമായ എൻ.കെ. പ്രേമചന്ദ്രനോടു കടപ്പാട്.

കമ്യൂട്ടേഷന്‍റെ പേരിൽ ഇപിഎഫ് പെൻഷകാരുടെ പെൻഷനിൽ കുറവിൽ ചെയ്യുന്ന തുക 15 വർഷത്തിനു ശേഷം പുനഃസ്ഥാപിച്ച കേന്ദ്രസർക്കാർ വിജ്ഞാപനം പ്രേമചന്ദ്രന്‍റെ തളരാത്ത പേരാട്ടത്തിന്‍റെ ഫലമാണ്.

പതിനാറാം ലോക്സഭയിൽ പ്രേമചന്ദ്രൻ ഇതിനായി അവതരിപ്പിച്ച സ്വകാര്യ പ്രമേയം പാർലമെന്‍ററി ചരിത്രത്തിൽ തന്നെ അപൂർവതയുമായി. ഏഴു ദിവസങ്ങളിലായി 27 എംപിമാർ ഒന്പതു മണിക്കൂറിലേറെ നേരം ലോക്സഭയിൽ ഈ പ്രമേയം ചർച്ച ചെയ്തു. പ്രമേയത്തിലെ ആവശ്യങ്ങളോട് പാർലമെന്‍റിൽ പൊതുധാരണയുമുണ്ടായി. പ്രമേയത്തിലെ വിവിധ ആവശ്യങ്ങളെക്കുറിച്ചു പഠിക്കാൻ ഉന്നതാധികാര നിരീക്ഷണ സമിതിയെയും നിയോഗിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. പ്രതിപക്ഷ എംപിയായിരുന്ന പ്രേമചന്ദ്രനുമായി ചർച്ച ചെയ്താകണം അന്തിമ റിപ്പോർട്ട് തയാറാക്കാനെന്ന ഉത്തരവിലെ വ്യവസ്ഥ അത്യപൂർവവും പ്രേമചന്ദ്രനുള്ള അംഗീകാരവുമായി.


കമ്യൂട്ടേഷൻ തുക പെൻഷനിൽ പുനഃസ്ഥാപിക്കാനുളള ശിപാർശ തൊഴിൽ മന്ത്രി അധ്യക്ഷനായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റി യോഗം പിന്നീട് തീരുമാനിക്കുന്നതിലും പ്രേമചന്ദ്രന്‍റെ പ്രയത്നം മുന്നിലായിരുന്നു. സിബിടി തീരുമാനം അനുസരിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കാൻ വൈകിയപ്പോഴും എംപി ഉണർന്നു. ഇപിഎഫ് പെൻഷൻ പദ്ധതിയുടെ സമഗ്ര പരിഷ്കരണത്തിനായി പ്രേമചന്ദ്രൻ നടത്തിയ പോരാട്ടങ്ങളുടെ വിജയം കൂടിയാണ് പുതിയ സർക്കാർ വിജ്ഞാപനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.