കോവിഡിൽ കുടുങ്ങി കന്പോളങ്ങൾ ഇടിഞ്ഞു, വളർച്ച കുറഞ്ഞു, രൂപയും ക്രൂഡ് ഓയിലും വീണ്ടും താഴോട്ട്
കോവിഡിൽ കുടുങ്ങി കന്പോളങ്ങൾ ഇടിഞ്ഞു, വളർച്ച കുറഞ്ഞു, രൂപയും ക്രൂഡ് ഓയിലും വീണ്ടും താഴോട്ട്
Saturday, February 29, 2020 2:45 AM IST
ന്യൂഡൽഹി/മുംബൈ/ലണ്ടൻ: കോവിഡ് - 19 (കൊറോണ വൈറസ്) ബാധ 57 രാജ്യങ്ങളിലേക്കു പടർന്നതോടെ ധനകാര്യ കന്പോളങ്ങൾ കൂപ്പുകുത്തി. ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. രൂപയും താഴോട്ടു പോയി. ആഗോള സാന്പത്തിക വളർച്ച ഇക്കൊല്ലം കുത്തനേ ഇടിയുമെന്നും പല വലിയ രാജ്യങ്ങളിലും സാന്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും പരക്കെ ആശങ്ക വളർന്നു. ഇതിനിടെ ഡിസംബറിലവസാനിച്ച ത്രൈമാസത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച വീണ്ടും കുറഞ്ഞു.

കൊറിയ മുതൽ അമേരിക്ക വരെ ഓഹരി വിപണികൾ തുടർച്ചയായ അഞ്ചാംദിവസവും ഇടിഞ്ഞു. ഈ മാസമാദ്യം എത്തിയ റിക്കാർഡ് നിലവാരത്തിൽനിന്ന് അമേരിക്കയുടെ ഡൗജോൺസ് സൂചിക 13 ശതമാനം താണു. ഈ ഒരാഴ്ചയിൽ മാത്രം പത്തുശതമാനം ഇടിവാണ് അമേരിക്കൻ ഓഹരി സൂചികകൾക്കുണ്ടായത്. വ്യാഴാഴ്ച 1,190 പോയിന്‍റ് താണ സൂചിക ഇന്നലെ ആയിരം പോയിന്‍റ് താഴ്ചയിലാണു തുടങ്ങിയത്.

ഇന്നലെ ഇന്ത്യയുടെ ഓഹരി വിപണി രണ്ടു ദശകത്തിലെ രണ്ടാമത്തെ വലിയ താഴ്ചയ്ക്ക് ഇരയായി. സെൻസെക്സ് 1,448.37 പോയിന്‍റും നിഫ്റ്റി 431.55 പോയിന്‍റും ഇടിഞ്ഞു. 2015 ഓഗസ്റ്റ് 24ന് 1,624.51 പോയിന്‍റ് ഇടിഞ്ഞതാണ് ഇതിലും വലിയ സെൻസെക്സ് നഷ്‌ടം.

ക്രൂഡ് ഓയിൽ വില താഴോട്ടു തന്നെയാണ്. ഇന്നലെ ബ്രെസ്റ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 50 ഡോളറിൽ താഴെയെത്തി. ഡബ്ല്യുടിഐ ഇനം 44.95 ഡോളറിൽ വ്യാപാരം നടന്നു.

ഡോളറിന് 72.21 രൂപ

രൂപയ്ക്ക് ഇന്നലെ വലിയ വീഴ്ച ഉണ്ടായി. ഡോളർ 72 രൂപയ്ക്കു മുകളിലായി. രാവിലെ 71.9 രൂപയിൽ വ്യാപാരം തുടങ്ങിയ ഡോളർ ഒടുവിൽ 72.21 രൂപയിൽ ക്ലോസ് ചെയ്തു. തലേന്നത്തേക്കാൾ ഡോളറിന് 60 പൈസ നേട്ടം.

വൈറസ് ബാധ നിയന്ത്രണാതീതമായതോടെ ലോകരാജ്യങ്ങളിലെല്ലാം സാന്പത്തിക പ്രവർത്തനങ്ങൾ തടസപ്പെടുമെന്ന് ഉറപ്പായി. ചൈനയിലെ വ്യവസായ സ്ഥാപനങ്ങളിൽ ചെറിയൊരു പങ്ക് മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. ചൈനയിൽ നിന്ന് അസംസ്കൃത പദാർഥങ്ങളും ഘടകവസ്തുക്കളും കിട്ടാത്തതിനാൽ മറ്റു രാജ്യങ്ങളിലെ ധാരാളം വ്യവസായങ്ങൾ പ്രവർത്തിക്കാനാവാത്ത നിലയിലായി. ഇന്ത്യയിലെ ഇലക്‌ട്രോണിക്-സ്മാർട്ട് ഫോൺ നിർമാണവും ചൈനയിൽനിന്നു സാധനങ്ങൾ കിട്ടാത്തതിനാൽ ബുദ്ധിമുട്ടിലാണ്. വാഹന വ്യവസായവും അങ്ങനെ തന്നെ.

ആഫ്രിക്കയിലും രോഗബാധ

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യ ശുശ്രൂഷാ സൗകര്യം കുറവുള്ള ആഫ്രിക്കയിലെ രോഗബാധ കൂടുതൽ ആശങ്ക ജനിപ്പിക്കുന്നു.

രോഗബാധയ്ക്കെതിരായ നടപടികൾ ഫാക്‌ടറികളുടേയും തുറമുഖങ്ങളുടെയും പ്രവർത്തനം മന്ദീഭവിപ്പിക്കുന്നുണ്ട്. രോഗഭീതിമൂലം യാത്രകളും സമ്മേളനങ്ങളും പ്രദർശനങ്ങളും മാറ്റിവയ്ക്കുന്നതും സാന്പത്തിക വളർച്ചയെ ബാധിക്കുന്നുണ്ട്. ഇതെല്ലാമാണു സാന്പത്തികവളർച്ച ഇടിയുമെന്നും ചില രാജ്യങ്ങളിൽ മാന്ദ്യം വരുമെന്നുമുള്ള ഭീതിക്ക് അടിസ്ഥാനം.

ഔഷധം ഇല്ല

കോവിഡ്-19 നെതിരേ പല കന്പനികളും ഔഷധങ്ങൾ പരീക്ഷിക്കുന്നുണ്ടെങ്കിലും ഒന്നും ആശാവഹമായ സൂചനകൾ നൽകിയിട്ടില്ല. എയ്ഡ്സിനെതിരേ പരീക്ഷണഘട്ടത്തിലുള്ള രണ്ടു മരുന്നുകൾ കോവിഡ് 19നെതിരേ ഉപയോഗിക്കുന്നതിന്‍റെ ഫലങ്ങൾ ഏപ്രിൽ പകുതിക്കേ അറിയാനാവൂ. ശരിയായ ചികിത്സ കണ്ടെത്താൻ 18 മാസം വേണ്ടിവരുമെന്നാണു നിഗമനം.

ഫ്ളൂവിനെതിരേ ഉപയോഗിക്കുന്ന ഔഷധവും ചില കാൻസറുകൾക്കെതിരേ ഉപയോഗിക്കുന്ന ഔഷധവും കോവിഡ് 19 ബാധയ്ക്കെതിരേയും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്.

ജിഡിപി വളർച്ച 4.7 ശതമാനം മാത്രം

ഒക്‌ടോബർ-ഡിസംബർ കാലയളവിൽ ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ച 4.7 ശതമാനമാണെന്നു നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) ഇന്നലെ അറിയിച്ചു. ഏപ്രിൽ-ജൂണിൽ 5.6 ശതമാനവും ജൂലൈ-സെപ്റ്റംബറിൽ 5.1 ശതമാനവുമായിരുന്നു വളർച്ച. ഈ ത്രൈമാസങ്ങളിൽ യഥാക്രമം അഞ്ചും 4.5 ഉം ശതമാനം വളർച്ചയെന്നാണു നേരത്തേ കണക്കാക്കിയിരുന്നത്. അതു തിരുത്തി പുതിയ വളർച്ചക്കണക്ക് എൻഎസ്ഒ ഇന്നലെ അവതരിപ്പിച്ചു. 2017-20ലെ മൂന്നു ത്രൈമാസങ്ങളിലെ ഏറ്റവും കുറഞ്ഞ വളർച്ചയാണ് ഡിസംബർ ത്രൈമാസത്തിലേത്. 2019-20ൽ മൊത്തം വളർച്ച അഞ്ചു ശതമാനമായിരിക്കുമെന്നും എൻഎസ്ഒ പറഞ്ഞു.

സഞ്ചാരവും സമ്മേളനവും വിലക്കി രാജ്യങ്ങൾ

ചൈനയെ അനുകരിച്ചു മറ്റു രാജ്യങ്ങളും രോഗവ്യാപനം തടയാൻ സഞ്ചാരവും സമ്മേളനങ്ങളും വിലക്കി. സൗദി അറേബ്യ മുസ്‌ലിംകളുടെ ഉംറ തീർഥാടനം താത്കാലികമായി നിർത്തിവച്ചു. സൗദി അടക്കം പല ഗൾഫ് രാജ്യങ്ങളും വിദേശത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കുന്നതിനു കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും രോഗം ബാധിച്ചതോടെ നിരവധി പ്രദേശങ്ങളിൽ വിലക്കുകൾ ഏർപ്പെടുത്തി. സ്വിറ്റ്സർലൻഡ് ആയിരത്തിലേറെപ്പേർ പങ്കെടുക്കുന്ന ചടങ്ങുകൾ വിലക്കി. ഇതേത്തുടർന്നു ജനീവ ഓട്ടോ ഷോ കാൻസൽ ചെയ്തു. മാർച്ച് അഞ്ചിനു തുടണ്ടേണ്ടതായിരുന്നു അത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.