ഇന്ത്യയിൽ കോവിഡ് 5,000 കടന്നു
ഇന്ത്യയിൽ കോവിഡ് 5,000 കടന്നു
Thursday, April 9, 2020 12:13 AM IST
ന്യൂഡൽഹി: സന്പൂർണ ലോക്ക്ഡൗണിനിലും ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 5,000 കടന്നതോടെ രാജ്യത്ത് ആശങ്ക കൂടി. ഇന്നലെ മൊത്തം കോവിഡ്-19 കേസുകൾ 5,802 ആയി. കൊറോണ വൈറസ് മരണങ്ങളും പുതിയ കേസുകളും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്നലെ. 24 മണിക്കൂറിനുള്ളിൽ 774 പേർക്കു പുതുതായി രോഗം സ്ഥിരീകരിക്കുകയും 36 പേർ മരിക്കുകയും ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 178 ആയി. ഇന്നലെ വരെ 506 പേർ സുഖം പ്രാപിച്ചു.

പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ കേസുകളുടെയും മരിക്കുന്നവരുടെയും എണ്ണം അതിവേഗം ഉയരാൻ ദിവസങ്ങൾ മതിയെന്നത് ആശങ്ക കൂട്ടുന്നു. വൈറസ് ബാധയുടെ സമൂഹവ്യാപനം തടയാൻ കർക്കശ നിയന്ത്രണം ഏതാനും ആഴ്ച കൂടി തുടരണമെന്ന ആവശ്യവും ഇതോടെ ശക്തമായി.

മഹാരാഷ്‌ട്രയിലാണു രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത്- 1135. തമിഴ്നാട്- 738, ഡൽഹി- 576, തെലുങ്കാന-453, കേരളം-363, രാജസ്ഥാൻ- 363, യുപി- 361, ആന്ധ്രപ്രദേശ്- 348, മധ്യപ്രദേശ്- 341, കർണാടക- 181, ജമ്മു കാഷ്മീർ- 158, പശ്ചിമ ബംഗാൾ- 100 എന്നിങ്ങനെയാണ് ഇന്നലെ വൈകുന്നേരം വരെയുള്ള സ്ഥിതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ത്രിപുര, മിസോറാം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ ഒരോ കേസുകൾ മാത്രമാണുള്ളത്.


ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) പുതിയ പഠനം അനുസരിച്ച് കൊറോണ വൈറസ് ബാധിച്ച ഒരു വ്യക്തി ക്വാറന്‍റൈ നിൽ ആകാതിരിക്കുകയോ സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 30 ദിവസത്തിനുള്ളിൽ 406 പേരിലേക്കു രോഗം പടർത്തും. ഈ 406 പേരിൽനിന്ന് അതിവേഗം സമൂഹ വ്യാപനം നടക്കാനും സാധ്യതയേറും. അതിനാൽ പരിശോധനകൾ കൂട്ടാനും സാമൂഹ്യ അകലം ഉറപ്പാക്കാനുമുളള നടപടികൾ ദ്രുതഗതിയിലാക്കാനാണു നിർദേശം.

ചൊവ്വാഴ്ച മാത്രം രാജ്യത്ത് 1,15,000 കോവിഡ് ടെസ്റ്റുകളാണു നടത്തിയത്. ഏപ്രിൽ രണ്ടിന് 60,000 പരിശോധനകൾ നടത്തിയതാണ് ഇരട്ടിയോളമായി കൂട്ടിയതെന്നും ആരോഗ്യമന്ത്രാലയും ചൂണ്ടിക്കാട്ടി. എന്നാൽ ദിവസവും മൂന്നു മുതൽ അഞ്ചു ലക്ഷം പേരെ വരെയെങ്കിലും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു. പരിശോധനകളോടൊപ്പം ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങൾ ഒരു മാസമെങ്കിലുംകൂടി നീട്ടണമെന്നും വിദഗ്ധർ പറയുന്നു.



ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.