ഡൽഹിയിൽ 22 ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്തു
ഡൽഹിയിൽ 22 ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്തു
Thursday, April 9, 2020 10:38 PM IST
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനായി ഡൽഹിയിൽ 22 ഹോട്ട് സ്പോട്ടുകൾ അടച്ചുപൂട്ടി സീൽ ചെയ്തു.

മലയാളികൾ ഏറെ താമസിക്കുന്ന മയൂർ വിഹാറിൽ അടക്കം ഒരു ഭവനസമുച്ചയം പൂർണമായി സീൽ ചെയ്തിട്ടുണ്ട്. രാജ്യവ്യാപക ലോക്ക് ഡൗണ്‍ നീട്ടണോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ചർച്ച തുടരുന്നതിനിടെ ഒഡീഷ് ഏപ്രിൽ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ക് ഡൗണ്‍ കാലാവധി നീട്ടുന്ന ആദ്യ സംസ്ഥാനമാണ് ഒഡീഷ. പഞ്ചാബും ലോക്ക് ഡൗണ്‍ നീട്ടിയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നെങ്കിലും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ ഓഫീസ് ഇക്കാര്യം നിഷേധിച്ചിരുന്നു. ഒഡീഷയിൽ ലോക്ക് ഡൗണ്‍ ഏപ്രിൽ 30 വരെ നീട്ടാൻ സംസ്ഥാന കാബിനറ്റ് തീരുമാനിച്ചു. രാജ്യവ്യാപക ലോക്ക് ഡൗണ്‍ കാലാവധി ൂടി നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ശിപാർശ ചെയ്യുന്നുവെന്നും മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു.

ഡൽഹിയിൽ അടച്ചപൂട്ടിയ സ്ഥലങ്ങളിലേക്ക് ആർക്കും പ്രവേശനമില്ലെന്നും ആരെയും ഇവിടെനിന്നു പുറത്തു പോകാൻ അനുവദിക്കുകയില്ലെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സീൽ ചെയ്ത സ്ഥലങ്ങളിൽ അവശ്യവസ്തുക്കളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും.

മധുരപലഹാരങ്ങൾക്കു പേരു കേട്ട ബംഗാളി മാർക്കറ്റാണ് ഡൽഹിയിൽ അടച്ചുപൂട്ടിയവയിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം. പ്രദേശത്ത് മൂന്നു പേർക്കു കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വീടുവീടാന്തരം പരിശോധന കർശനമാക്കിയത്.


അതിനിടയിലാണ് നഗരത്തിലെ പ്രമുഖ മധുരപലഹാരക്കട ആയം ബംഗാളി മാർക്കറ്റിന്‍റെ മുകളിൽ മുപ്പതോളം തൊഴിലാളികൾ ഒരു തരത്തിലുള്ള കരുതലുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്നതു കണ്ടെത്തിയത്. ബംഗാളി മാർക്കറ്റിലെ 35 തൊഴിലാളികളാണ് കോവിഡ് കാലത്ത് തീർത്തും അപകടകരമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്നത്. ഇവരിൽ രണ്ടു പേരിൽ രോഗ ലക്ഷണങ്ങളും കണ്ടെത്തി. അതോടെയാണ് ബംഗാളി മാർക്കറ്റ്, ബാബർ റോഡ്, തോഡാർമൽ റോഡ്, ബാബർ ലെയ്ൻ, സ്കൂൾ ലെയ്ൻ എന്നീ പ്രദേശങ്ങൾ സീൽ ചെയ്തത്. സംഭവത്തിൽ ബംഗാളി പേസ്ട്രി ഷോപ്പ് ഉടമകൾക്കെതിരേ കേസെടുത്തിട്ടുണ്ട്. മാർച്ച് 25നുതന്നെ കട അടച്ചിരുന്നു. പിന്നീട് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മറ്റെങ്ങോട്ടും പോകാൻ കഴിയാതെ തൊഴിലാളികൾ കടകളിൽതന്നെ കുടുങ്ങുകയായിരുന്നെന്നാണ് കടയുടമകൾ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിച്ചെത്തണമെന്നത് നിർബന്ധമാക്കിയിരുന്നു.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.