പട്ടയഭൂമിയിലെ വാണിജ്യ കെട്ടിട നിർമാണ നിയന്ത്രണം : കേരളത്തിന്‍റെ ഹർജി സുപ്രീംകോടതി തള്ളി
പട്ടയഭൂമിയിലെ വാണിജ്യ കെട്ടിട നിർമാണ നിയന്ത്രണം : കേരളത്തിന്‍റെ ഹർജി സുപ്രീംകോടതി തള്ളി
Friday, November 20, 2020 12:22 AM IST
ന്യൂഡൽഹി: പട്ടയഭൂമിയിലെ വാണിജ്യ കെട്ടിട നിർമാണങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇടുക്കിയിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നു സുപ്രീംകോടതി. 1964ലെ ഭൂപതിവു നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്ഥകൾ കേരളത്തിലാകെ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണു സുപ്രീംകോടതിയുടെ നടപടി. കേരളത്തിലെ മറ്റു ജില്ലകളിൽ പട്ടയഭൂമിയില്ലേയെന്നും സംസ്ഥാന സർക്കാരിന്‍റെ അഭിഭാഷകനോടു കോടതി ചോദിച്ചു.

ഇടുക്കി ജില്ലയിൽ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിട നിർമാണം നിരോധിച്ചതിനെതിരെ നൽകിയ ഹർജിയിലാണു നിയമം കേരളം മുഴുവൻ ബാധകമാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റീസുമാരായ അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച്, ഒരു ജില്ലയിൽ മാത്രം എങ്ങനെ നിയന്ത്രണം പരിമിതപ്പെടുത്താനാകുമെന്ന് ആരാഞ്ഞു. ഉത്തരവ് നടപ്പിലാക്കാത്തതിനെതിരേ കോടതിയലക്ഷ്യ നടപടിയിലും ഇടപെടാൻ സുപ്രീംകോടതി തയാറായില്ല.

ഇടുക്കി ജില്ലയിലെ പട്ടയഭൂമിയിൽ മാത്രം നിർമാണനിയന്ത്രണം ഏർപ്പെടുത്തിയത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നു ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ പി. ചിദംബരവും അഭിഭാഷകൻ മാത്യു കുഴൽനാടനും വാദിച്ചു. ഹൈക്കോടതി ഉത്തരവ്, നിയമങ്ങൾ നടപ്പിലാക്കാനുള്ള അധികാരത്തിലുള്ള കടന്നുകയറ്റമെന്നായിരുന്നു സർക്കാർ അഭിഭാഷകന്‍റെ വാദം. എന്താവശ്യത്തിനാണ് ഭൂമി നൽകുന്നതെന്നു വ്യക്തമാക്കി ഏഴ് ദിവസത്തിനുള്ളിൽ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന ഉത്തരവ് നടപ്പാക്കാൻ പ്രയാസമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി തയാറായില്ല.


ഇടുക്കി ചിന്നക്കനാൽ, കണ്ണൻ ദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൻവാലി എന്നീ എട്ടു വില്ലേജുകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്‍റെ നിരാക്ഷേപ പത്രം വേണമെന്ന 2016-ലെ  ജില്ലാ കളക്ടറുടെ ഉത്തരവാണ് കേസിനാധാരം. ഈ ഉത്തരവു നിലനിൽക്കെ പട്ടയഭൂമിയിലെ നിർമാണങ്ങൾക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തി 2019-ൽ സർക്കാർ ഉത്തരവിട്ടതോടെ 2016-ലെ ഉത്തരവ് കൂടുതൽ സജീവമായി. ഇതേത്തുടർന്ന് ഏതാനും വ്യക്തികൾ വിവേചനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.



പോംവഴി നിയമനിർമാണം

സർക്കാരിന്‍റെ സ്പെഷൽ ലീവ് പെറ്റീഷൻ സുപ്രീംകോടതി തള്ളിയതോടെ കൃഷി ആവശ്യങ്ങൾക്കായി പതിച്ചുനൽകിയ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാകും.
വാണിജ്യാവശ്യങ്ങൾക്കു ഭൂമി പതിച്ചുനൽകാൻ വ്യവസ്ഥ ഉണ്ടാക്കി നിലവിലുള്ള നിർമിതികൾ സാധൂകരിച്ചു നൽകാൻ നിയമം ഉണ്ടാക്കുകയേ ഇനി സർക്കാരിനുമുന്നിൽ പോംവഴിയുള്ളൂ. നിയമത്തിന്‍റെ കരട് ഇടുക്കി ജില്ലാ കളക്ടർ വഴി റവന്യു വകുപ്പിനു നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.