ഇറ്റലി നഷ്ടപരിഹാരത്തുക കെട്ടിവച്ചതിന്‍റെ രേഖ എവിടെയെന്നു സുപ്രീംകോടതി
ഇറ്റലി നഷ്ടപരിഹാരത്തുക കെട്ടിവച്ചതിന്‍റെ രേഖ എവിടെയെന്നു സുപ്രീംകോടതി
Tuesday, April 20, 2021 12:02 AM IST
ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇറ്റലി നഷ്ടപരിഹാരത്തുക കെട്ടിവച്ചതിന്‍റെ രേഖ എവിടെയെന്നു സുപ്രീംകോടതി. നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാൻ ഇറ്റലി നടപടി ആരംഭിച്ചെന്ന കേന്ദ്ര സർക്കാരിന്‍റെ നിലപാട് കോടതി അംഗീകരിച്ചില്ല.

ഇതേത്തുടർന്ന് ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്‍റെ ആവശ്യത്തിൽ തീരുമാനമെടുക്കുന്നത് കോടതി അടുത്തയാഴ്ചത്തേക്കു മാറ്റി.

കൊല്ലം നീണ്ടകരയിൽ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കും നൽകേണ്ട 10 കോടി രൂപയുടെ നഷ്ടപരിഹാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന് ഇറ്റലി കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ തുക കേന്ദ്ര സർക്കാർ സുപ്രീംകോടതി രജിസ്ട്രിയിൽ നിക്ഷേപിക്കാനായിരുന്നു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നത്.

ഇന്നലെ കേസ് പരിഗണിച്ചപ്പോൾ നഷ്ടപരിഹാരത്തുക സുപ്രീം കോടതിയുടെ അക്കൗണ്ടിലേക്കു നിക്ഷേപിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിനു ഇറ്റലി സർക്കാർ വിദേശകാര്യ മന്ത്രാലയം നിർദേശിച്ച അക്കൗണ്ടിലേക്കു നിക്ഷേപം നടത്തിയതാണെന്നും എന്നാൽ, തുക ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുക ലഭ്യമായാലുടൻ സുപ്രീംകോടതിയുടെ അക്കൗണ്ടിലേക്കു നിക്ഷേപിക്കുമെന്നും സർക്കാർ വ്യക്തമാക്കി.


ഇക്കാര്യത്തിൽ സർക്കാരിന് എത്രമാത്രം വേഗമുണ്ടെന്നു തങ്ങൾക്കറിയാമെന്നു വിമർശിച്ച കോടതി, കേസിൽ വേഗം തീർപ്പുണ്ടാക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര സർക്കാരിന്‍റെ നടപടിയെയും കുറ്റപ്പെടുത്തി.

നഷ്ടപരിഹാരം ലഭ്യമായശേഷം കേസിലെ നടപടികൾ അവസാനിപ്പിക്കാമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കേസ് വേഗത്തിൽ പരിഗണിക്കണമെന്നു നിർബന്ധിച്ചതു കേന്ദ്ര സർക്കാരാണെന്നും ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.