ജ്ഞാനപീഠ ജേതാവ് ശംഖ ഘോഷ് കോവിഡ് ബാധിച്ചു മരിച്ചു
ജ്ഞാനപീഠ ജേതാവ് ശംഖ ഘോഷ് കോവിഡ് ബാധിച്ചു മരിച്ചു
Thursday, April 22, 2021 12:15 AM IST
കോൽക്കത്ത: ജ്ഞാനപീഠ ജേതാവായ ബംഗാളി കവി ശംഖ ഘോഷ് (89) കോവിഡ് ബാധിച്ചു മരിച്ചു. ഏപ്രിൽ 14നു കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം വീട്ടിൽ ഐസൊലേഷനിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ നില വഷളായതോടെ ഓക്സിജൻ സഹായം നല്കി.

2016ലാണ് ഘോഷിനു ജ്ഞാനപീഠം അവാർഡ് ലഭിച്ചത്. 2011ൽ പദ്മഭൂഷൻ നല്കി രാജ്യം ആദരിച്ചു. ഇന്നത്തെ ബംഗ്ലാദേശിന്‍റെ ഭാഗമായ ചന്ദ്പുരിൽ 1932ലാണ് ശംഖ ഘോഷ് ജനിച്ചത്. പ്രസിഡന്‍സി കോളജിൽനിന്നു ബിരുദം നേടിയ ഇദ്ദേഹം കൽക്കട്ട യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദാനന്തര ബിരുദം നേടി. ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു. ചിത്തോപ്രിയോ ഘോഷ് എന്നാണു യഥാർഥ പേര്. ശംഖ ഘോഷ് തൂലികനാമമാണ്.

സമകാലികരായ ശംഖ ഘോഷ്, ശക്തി ചതോപാധ്യായ, സുനിൽ ഗംഗോപാധ്യായ, ബിനോയ് മജുംദാർ, ഉത്പൽ കുമാർ ബസു എന്നിവർ ആധുനിക ബംഗാളി സാഹിത്യത്തിലെ പാണ്ഡവർ എന്നാണ് അറിയപ്പെടുന്നത്. ഘോഷിന്‍റെ കൃതികൾ ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെ നിരവധി ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.


സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തയാളാണു ഘോഷ്. ഇടതു ഭരണകാലത്ത് ഭൂമി ഏറ്റെടുക്കലിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ പിന്തുണ ഘോഷ് 2018 പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്‍റെ പേരിൽ തൃണമൂൽ കോൺഗ്രസിനെയും നിശിതമായി വിമർശിച്ചിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ബിജെപിക്കെതിരെ ഘോഷ് രംഗത്തുവന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.