കരുണാനിധിയുടെ സ്വപ്നം സഫലമാക്കി സ്റ്റാലിൻ
കരുണാനിധിയുടെ  സ്വപ്നം സഫലമാക്കി സ്റ്റാലിൻ
Saturday, May 8, 2021 1:14 AM IST
ആറു വർഷം മുന്പ് ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധി പറഞ്ഞു-സ്റ്റാലിനാണു പാർട്ടിയുടെ ഭാവി. തമിഴ്നാട് മുഖ്യമന്ത്രിയായി സെന്‍റ് ജോർജ് കോട്ടയിൽ എം.കെ. സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ കലൈഞ്ജറുടെ സ്വപ്നം സഫലമായി.

പത്തു വർഷം പ്രതിപക്ഷത്തിരുന്നശേഷമാണു ഡിഎംകെ അധികാരത്തിലെത്തുന്നത്. 2016ൽ നേരിയ വ്യത്യാസത്തിലായിരുന്നു ഡിഎംകെയ്ക്കു ഭരണം നഷ്ടമായത്. എന്നാൽ, നിരാശനാവാതെ സ്റ്റാലിൻ അണ്ണാ ഡിഎംകെ സർക്കാരിനും കേന്ദ്ര സർക്കാരിനും എതിരെ പോരാട്ടം തുടർന്നു.

2017ൽ ഡിഎംകെ വർക്കിംഗ് പ്രസിഡന്‍റായതോടെയാണു സ്റ്റാലിൻ പാർട്ടിയിൽ മേധാവിത്വം ഉറപ്പിക്കുന്നത്. കരുണാനിധിയുടെ നിര്യാണത്തോടെ തൊട്ടടുത്തവർഷം സ്റ്റാലിൻ ഡിഎംകെ അധ്യക്ഷനായി. കരുണാനിധി മുഖ്യമന്ത്രിയായ 2006-11 കാലത്ത് സ്റ്റാലിനെ അധികാരത്തിലേക്ക് പടിപടിയായി ഉയർത്തി. സഹോദരൻ അഴഗിരി ഉയർത്തിയ വെല്ലുവിളികൾ തരണം ചെയ്ത് ഡിഎംകെയെ കൈപ്പിടിയിലൊതുക്കാൻ സ്റ്റാലിനായി.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു സ്റ്റാലിൻ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരി‌ട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലും മുൻതൂക്കം ഡിഎംകെയ്ക്കായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിജയക്കുതിപ്പു തുടർന്ന സ്റ്റാലിൻ 234 അംഗ സഭയിൽ 159 പേരുടെ പിന്തുണ സ്വന്തമാക്കി. ഡിഎംകെയ്ക്കു മാത്രം 133 സീറ്റുണ്ട്.

1953 മാർച്ച് ഒന്നിനായിരുന്നു സ്റ്റാലിന്‍റെ ജനനം. 1967ൽ, പതിന്നാലു വയസുള്ളപ്പോൾ ഡിഎംകെയ്ക്കായി തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി.

രാഷ്‌ട്രീയത്തിൽ സജീവമായ സ്റ്റാലിൻ അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം തടവിലായി. 1984 മുതൽ ഏറെക്കാലം ഡിഎംകെ യുവജനവിഭാഗം തലവനായി. 2003ൽ പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി. 2015ൽ പാർ‌ട്ടി ട്രഷററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

1989ൽ തൗസന്‍റ് ലൈറ്റ്സിൽനിന്ന് ആദ്യമായി എംഎൽഎയായി. മൂന്നു തവണ ഈ മണ്ഡലത്തിൽനിന്നു തെരഞ്ഞടുക്കപ്പെട്ടു. 1996ൽ സ്റ്റാലിൻ ചെന്നൈ മേയറായി. 2001ൽ വീണ്ടും ചെന്നൈ മേയറായെങ്കിലും എംഎൽഎമാർക്കു തദ്ദേശസ്ഥാപനങ്ങളിൽ പദവി പാടില്ലെന്ന് അണ്ണാ ഡിഎംകെ സർക്കാർ നിയമം കൊണ്ടുവന്നു. അതോടെ മേയർപദവി നഷ്ടമായി. 2006ൽ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രിയായി സ്റ്റാലിൻ 2009ൽ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.