ലൈംഗിക പീഡനം: തമിഴ്നാട് മുൻ മന്ത്രി അറസ്റ്റിൽ
ലൈംഗിക പീഡനം: തമിഴ്നാട് മുൻ മന്ത്രി അറസ്റ്റിൽ
Monday, June 21, 2021 12:26 AM IST
ബംഗളൂരു: മലേഷ്യക്കാരിയായ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ തമിഴ്നാട്ടിലെ മുൻ മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എം. മണികണ്ഠൻ അറസ്റ്റിൽ. ഇന്നലെ രാവിലെ ബംഗളൂരുവിൽനിന്നാണു ചെന്നൈ സിറ്റി പോലീസ് സംഘം മണികണ്ഠനെ അറസ്റ്റ് ചെയ്തത്.

മണികണ്ഠൻ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തെന്നാണു മുപ്പത്തിയാറുകാരിയായ നടിയുടെ പരാതി. തമിഴ് സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.

മൂന്നു തവണ മണികണ്ഠൻ തന്നെ ഗർഭിണിയാക്കിയെന്നാണ് നടി പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി വിവാഹം ചെയ്യാമെന്നായിരുന്നു മുൻ മന്ത്രിയുടെ വാഗ്ദാനം.


മലേഷ്യൻ ടൂറിസം ഡെവലപ്മെന്‍റ് ഓർഗനൈസേഷനിൽ ജോലി ചെയ്യവെയായിരുന്നു യുവതി മണികണ്ഠനെ പരിചയപ്പെട്ടത്. കേസിൽ മുൻകൂർ ജാമ്യം തേടി മണികണ്ഠൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

മണികണ്ഠനായി മധുരയിലും രാമനാഥപുരത്തും വ്യാപകമായി തെരച്ചിൽ നടത്തിയ പോലീസ് സംഘം ഒടുവിൽ ബംഗളൂരുവിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.