പരീക്ഷാ ഫലം: സിബിഎസ്ഇ ഫോർമുല മികച്ചതെന്നു സുപ്രീംകോടതി
പരീക്ഷാ ഫലം: സിബിഎസ്ഇ ഫോർമുല  മികച്ചതെന്നു സുപ്രീംകോടതി
Wednesday, June 23, 2021 12:08 AM IST
ന്യൂഡൽഹി: പരീക്ഷകളുടെ മൂല്യനിർണയത്തിനു സിബിഎസ്ഇയും സിഐഎസ്‌സിഇയും മുന്നോട്ടു വെച്ച ഫോർമുല മികച്ചതാണെന്ന അംഗീകാരം നൽകി സുപ്രീംകോടതി. പരീക്ഷകൾ റദ്ദാക്കിയ നടപടികൾ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളി. സിബിഎസ്ഇ, ഐസിഎസ്ഇ ഫോർമുലകളിൽ ഇടപെടൽ നടത്തേണ്ട ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഓഗസ്റ്റ് പതിനഞ്ചിനും സെപ്റ്റംബർ പതിനഞ്ചിനും ഇടയിൽ കംപാർട്ട്മെന്‍റ് പരീക്ഷ നടത്താനുള്ള സിബിഎസഇയുടെ തീരുമാനത്തെയും കോടതി ശരിവെച്ചു.

ജസ്റ്റീസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ചാണ് പരീക്ഷകൾ റദ്ദാക്കിയതിനെതിരേ നൽകിയ ഹർജികൾ തള്ളിയത്. ഈ വിഷയത്തിൽ നടക്കുന്ന ചർച്ചയും അന്തമില്ലാത്ത അനിശ്ചിതാവസ്ഥയും വിദ്യാർത്ഥികളെ മാനസികമായി ബാധിക്കുന്നുവെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെ അധ്യാപകരുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്താണ് പരീക്ഷ റദ്ദാക്കിയത്. ഏതെങ്കിലും സ്റ്റേറ്റ് ബോർഡുകൾ പരീക്ഷ നടത്തിയെന്നതിനാൽ തീരുമാനം മാറ്റേണ്ട ആവശ്യമില്ല. ഓരോ ബോർഡുകളും സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണെന്നും കോടതി വ്യക്തമാക്കി.


സ്വകാര്യ, കംപാർട്ട്മെന്‍റ്് പരീക്ഷകളും റദ്ദാക്കണമെന്ന് അഭിഭാഷകൻ അഭിഷേക് ചൗധരി കോടതിയെ അറിയിച്ചു. കുറച്ച് ശതമാനം കുട്ടികളല്ലേ ആ പരീക്ഷകൾക്ക് ഹാജരാകുന്നുള്ളൂവെന്ന് വിലയിരുത്തിയ ബെഞ്ച് എത്രയും വേഗം അവ നടത്തണമെന്നും കോളേജ് പ്രവേശനം അടക്കം ഉന്നതവിദ്യാഭ്യാസം നേടുന്നതിന് പരീക്ഷ കുട്ടികൾക്ക് വെല്ലുവിളിയാകരുതെന്നും കോടതി അറിയിച്ചു.

അതിനിടെ, പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി മുന്നോട്ട് പോകാനുള്ള ആന്ധ്രാസർക്കാരിന്‍റെ നിലപാടിനെ പരോക്ഷമായി സുപ്രീംകോടതി വിമർശിച്ചു. കോവിഡ് മഹാമാരിയ്ക്കിടെ ഒഫ് ലൈൻ പരീക്ഷ നടത്തി, ഒരു വിദ്യാർഥിയെങ്കിലും അസുഖം ബാധിച്ചു മരണപ്പെട്ടാൽ സംസ്ഥാന സർക്കാരായിരിക്കും ഉത്തരവാദിയെന്ന് ജസ്റ്റീസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച് വിമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.