വാക്സിൻ വിതരണത്തിൽ മെല്ലെപ്പോക്ക്; കേന്ദ്രത്തിനു വിമർശനം
വാക്സിൻ വിതരണത്തിൽ മെല്ലെപ്പോക്ക്; കേന്ദ്രത്തിനു വിമർശനം
Thursday, June 24, 2021 1:37 AM IST
ന്യൂഡൽഹി: വാക്സിൻ വിതരണത്തിൽ വൻ കുറവ് കണ്ടെത്തിയതിനെത്തുടർന്ന് കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനം. 53.86 ലക്ഷം പേർക്കുമാത്രമാണ് ചൊവ്വാഴ്ച വാക്സിൻ നൽകാനായത്. തിങ്കളാഴ്ച മാത്രം 88 ലക്ഷം പേർക്കു വാക്സിൻ നൽകി രാജ്യം റിക്കാർഡിട്ടിരുന്നു.

തിങ്കളാഴ്ച മധ്യപ്രദേശിൽ 17 ലക്ഷം ഡോസ് വാക്സിൻ നൽകിയിരുന്നുവെങ്കിൽ തൊട്ടടുത്ത ദിവസം 5000 ഡോസ് മാത്രമാണു നൽകാൻ കഴിഞ്ഞതെന്നാണു സൂചന. ഇതാണ് വാക്സിനേഷൻ കണക്കിൽ കുറവു വരാൻ കാരണമെന്നും വിലയിരുത്തപ്പെടുന്നു. ജൂണ്‍ 20നു മധ്യപ്രദേശിൽ 4098 വാക്സിനേഷൻ ഡോസാണു നൽകിയത്. ജൂണ്‍ 15ന് 37,904 പേർക്കും തിങ്കളാഴ്ച 16,95,592 പേർക്കും വാക്സിൻ നൽകി. ചൊവ്വാഴ്ചയായതോടെ നിരക്ക് കുത്തനെ താഴ്ന്നു. ഇതിനു പിന്നിൽ വാക്സിൻ പൂഴ്ത്തിവയ്പ് നടന്നിട്ടുണ്ടോ എന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ഉയർത്തിയത്.

വാക്സിൻ പൂഴ്ത്തിവയ്ക്കും, തിങ്കളാഴ്ച നൽകും. ചൊവ്വാഴ്ച വീണ്ടും പിന്നോട്ടു പോകും എന്നതാണ് വാക്സിനേഷന്‍റെ ലോക റിക്കാർഡിനു പിന്നിലെ രഹസ്യമെന്നാണു കോണ്‍ഗ്രസ് നേതാവ് ചിദംബരം കുറ്റപ്പെടുത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വാക്സിൻ വിതരണത്തിൽ ഇത്തരത്തിൽ വർധനയും പിന്നീട് കുറവും കണ്ടെത്തിയതെന്നും ചിദംബരം ചൂണ്ടിക്കാട്ടി. ഇത്തരം തന്ത്രങ്ങളിലൂടെ മോദി സർക്കാരിന് നൊബേൽ സമ്മാനം ലഭിച്ചേക്കാമെന്നും ചിദംബരം പരിഹസിച്ചു.


തിങ്കളാഴ്ച വാക്സിനേഷൻ ഏറ്റവും കൂടുതൽ നടത്തിയ പത്തിൽ ഏഴു സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്നതാണ്. തിങ്കളാഴ്ച ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്ന മധ്യപ്രദേശിൽ ചൊവ്വാഴ്ച ആയപ്പോൾ പതിനായിരത്തിൽ താഴെ പേർക്കു മാത്രമാണ് വാക്സിൻ നൽകിയത്. എന്നാൽ, ചൊവ്വാഴ്ച വാക്സിൻ വിതരണത്തിൽ കുറവു വന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വീഴ്ചയാണെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യ തിരിച്ചടിച്ചത്. ഈ സംസ്ഥാനങ്ങൾ രാജ്യത്തിന്‍റെ അന്തസ് ഇടിച്ചുതാഴ്ത്തുകയാണെന്നും മാളവ്യ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.